Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ തർക്ക...

തൊഴിൽ തർക്ക പരിഹാരം:  കൂടുതൽ ന്യായാധിപന്മാരെ നിയമിക്കും

text_fields
bookmark_border
തൊഴിൽ തർക്ക പരിഹാരം:  കൂടുതൽ ന്യായാധിപന്മാരെ നിയമിക്കും
cancel

മസ്കത്ത്: തൊഴിൽ തർക്കങ്ങളും തൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കും പരിഹാരം വേഗത്തിലാക്കാൻ ദിവാൻ ഒാഫ് റോയൽ കോർട്ട് മുൻകൈയെടുത്ത് ജുഡീഷ്യൽ സമ്പ്രദായം വികസിപ്പിക്കുന്നു. ന്യായാധിപന്മാരെയും പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങളെയും ലേബർ ഡിപ്പാർട്ട്മെൻറിൽ കൂടുതലായി നിയമിക്കുന്നതിനാണ് പദ്ധതി. നിസ്വയിലെ സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകിയ ശേഷമായിരിക്കും നിയമനം. 

ഇതുസംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള സുപ്രീം ജുഡീഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിൽ ഒപ്പുവെച്ചു. സാമ്പത്തിക വികസനത്തിന് എണ്ണയിതര വരുമാന മാർഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നയങ്ങൾ ഒമാൻ നടപ്പാക്കിവരുകയാണ്. ഇൗ സാഹചര്യത്തിൽ മികച്ച ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കാൻ തൊഴിൽ മാർക്കറ്റിെൻറ കാര്യക്ഷമത വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അധികൃതർ കരുതുന്നു. ഇതിെൻറ ഭാഗമായാണ് കൂടുതൽ ന്യായാധിപന്മാർ അടക്കമുള്ളവരെ പരിശീലനം നൽകിയശേഷം നിയമിക്കുന്നതിനുള്ള സർക്കാർ തീരുമാനം.  തൊഴിൽമേഖലയിൽ വ്യക്തമായ നിയമങ്ങളുണ്ടാവുന്നത് ന്യായാധിപന്മാർക്ക് ജോലി എളുപ്പമാക്കുമെന്നും കരുതുന്നു. 

ഇതോടെ, തൊഴിൽ പ്രശ്നങ്ങൾക്കും മറ്റും 200 ദിവസങ്ങൾക്കുള്ളിൽ പരിഹാരം കണ്ടെത്താൻ കഴിയും. ഇത് തൊഴിൽ മേഖലയുടെ നിലവാരം മെച്ചപ്പെടുത്താനും ബിസിനസ് സൗഹൃദ അന്തരീക്ഷമുണ്ടാക്കാനും കഴിയും. നിലവിൽ ചില കേസുകളിൽ നിയമ നടപടികൾ 600 ദിവസം വരെ നീണ്ടുപോകുന്നുണ്ട്. അപ്പീൽ നടപടികളും തർക്കങ്ങളിൽ പരിഹാരമുണ്ടാകുന്നതിെൻറ കാലപരിധി വർധിക്കാൻ വഴിയൊരുക്കുന്നുണ്ട്. 

തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് അനിശ്ചിതമായി നീണ്ടുപോവുന്നതും തൊഴിൽ നിയമങ്ങളിലെ ചില പൊരുത്തക്കേടും ഒമാൻ ബിസിനസ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. തൊഴിൽപ്രശ്നങ്ങൾക്ക് പെെട്ടന്ന് പരിഹാരം കാണുന്നത് തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഗുണപ്രദമായിരിക്കും. ഇരു വിഭാഗങ്ങളുടെയും സാമ്പത്തിക ചെലവുകൾ കുറക്കാനും ഇത് സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു. 

തൊഴിൽവിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയെന്നത് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദ്’ ലാബുകളിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു. അതിനാൽ, തൻഫീദ് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന് ദിവാൻ ഒാഫ് റോയൽ കോർട്ട് രൂപവത്കരിച്ച ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ മേൽനോട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുക. തൊഴിൽതർക്ക പരിഹാരങ്ങൾ കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരിഹരിക്കുന്നതിെൻറ സാധ്യതകൾ വർധിപ്പിക്കുകയെന്നതും തൊഴിൽ മന്ത്രാലയത്തിെൻറ ലക്ഷ്യമാണ്. തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട് 13 നിർദേശങ്ങളാണ് തൻഫീദിൽ ഉയർന്നുവന്നിരുന്നത്. നിയമസംവിധാനത്തിെൻറ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഒപ്പം താൽക്കാലിക, പാർട്ട് ടൈം ജോലിക്കുള്ള നടപടികൾ സുഗമമാക്കുക, തൊഴിൽ പെർമിറ്റുകൾ നൽകുന്നതിന് ഏകീകൃത വെബ്സൈറ്റ് ആരംഭിക്കുക തുടങ്ങിയവയാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancourtgulf newsmalayalam news
News Summary - court-oman-gulf news
Next Story