ഒമാനിൽ മൂന്നു പുതിയ ഗുഹകൾ കണ്ടെത്തി
text_fieldsമസ്കത്ത്: ഒമാനിൽ മൂന്നു പുതിയ ഗുഹകൾ കൂടി കണ്ടെത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ദമാവ അൽതായിൻ വിലായത്തിലെ ഹെയിൽ അൽ ഹരീം ഗ്രാമത്തിലാണ് ഇവ കെണ്ടത്തിയത്. അൽ ഖിഷിൽ, അൽ നഖാഹ്, അൽ ഫഖാ എന്നിങ്ങനെയാണ് ഇവക്ക് പേര് നൽകിയിട്ടുള്ളതെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. സമീപത്തെ ഗ്രാമവാസികൾക്കിടയിൽ ഇൗ ഗുഹകൾക്ക് പ്രാദേശികമായി അറിയപ്പെടുന്ന പേരാണിത്.
പ്രദേശവാസികൾ ഇതുവരെ ഇറങ്ങാത്തതാണ് ഇൗ ഗുഹകളെല്ലാം. ഗുഹ പര്യവേക്ഷകർ പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്നും ഉൾവശത്തെ ഭാഗിക നിരീക്ഷണം പൂർത്തിയായതായും ടൂറിസം മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഏറ്റവും ആഴമുള്ള ഗുഹകളിലൊന്നാണ് അൽ ഖിഷിൽ എന്നാണ് കരുതപ്പെടുന്നത്. ഗുഹാമുഖത്തുനിന്ന് 400 മീറ്ററോളം ആഴം ഇതിനുണ്ടെന്നാണ് കരുതപ്പെടുന്നത്. കുത്തനെയുള്ള നിരവധി ചരിവുകളോടെയാണ് ഹെയിൽ അൽ ഹരീം ഗ്രാമത്തിൽനിന്ന് ഏഴു കിലോമീറ്റർ അകലെയുള്ള ഇൗ ഗുഹകൾ. തെളിവുള്ള ജലേത്താെടയുള്ള തടാകങ്ങളുള്ള ഇതിെൻറ ഉൾവശത്ത് നനവാർന്ന ഭിത്തികളാണുള്ളത് എന്നതിനാൽ അകത്ത് ഇറങ്ങുന്നവർ സൂക്ഷിക്കണം. ഗുഹാമുഖം കഴിഞ്ഞാൽ 140 മീറ്റർ ആഴത്തിലുള്ള കിടങ്ങാണ്. തുടർന്ന് 30 മീറ്ററും അതിലധികവുമൊക്കെ ആഴമുള്ള പല തലങ്ങളിലായാണ് ഗുഹ രൂപംകൊണ്ടിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. റോഡിൽനിന്ന് അര കിലോമീറ്റർ നടന്നാൽ മാത്രമേ അൽ നഖാ ഗുഹയുടെ കവാടത്തിൽ എത്തൂ.
പ്രവേശന കവാടം 25 മീറ്റർ താഴ്ചയിലേക്കാണ് അവസാനിക്കുന്നത്. നിരവധി വിള്ളലുകളും കിടങ്ങുകളും ചെറുതടാകങ്ങളുമൊക്കെയായി മനോഹരമാണ് ഗുഹ. ഹെയിൽ അൽ ഹരീം ഗ്രാമത്തിെൻറ വടക്കുകിഴക്ക് ഭാഗത്ത് അര കിലോമീറ്റർ ദൂരെയായാണ് അൽ ഫഖാ ഗുഹ സ്ഥിതിചെയ്യുന്നത്. 47 മീറ്ററാണ് ആഴം. ഒമാനിലെ പർവത നിരകളിൽ ഇനിയും കണ്ടെത്താത്ത ഗുഹകൾ ഉണ്ടെന്നതിെൻറ തെളിവാണ് ഇത്തരം കണ്ടുപിടിത്തങ്ങളെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.