സൊഹാർ അലൂമിനിയം കമ്പനിയിൽ ഉൽപാദനം പുനരാരംഭിച്ചില്ല
text_fieldsസൊഹാർ: അപകടത്തെ തുടർന്ന് പ്രവർത്തനം നിലച്ച സൊഹാർ അലൂമിനിയം കമ്പനിയിൽ ഉൽപാദനം പുനരാരംഭിച്ചില്ല. കഴിഞ്ഞ നാലിന് പ്ലാൻറിലെ അപകടത്തെ തുടർന്നാണ് ഉൽപാദനം നിലച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. ഇതേ തുടർന്ന് നിലച്ച പ്ലാൻറിെൻറ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘത്തെ നിയോഗിച്ചതായി കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. പ്ലാൻറിെൻറ പ്രവർത്തനം എത്രവേഗത്തിൽ പുനരാരംഭിക്കാമെന്നതും പൂർണതലത്തിലേക്ക് ഉയർത്താമെന്നതും സംബന്ധിച്ച് വിദഗ്ധ സംഘം വിലയിരുത്തിവരുകയാണെന്നും കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു.
കമ്പനിയുടെ സ്മെൽറ്റിങ് പ്ലാൻറിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അപകടമുണ്ടായത്. ഇതിെൻറ ഫലമായി നാലുമുതൽ ആറുമാസം വരെ ഉൽപാദനം തടസ്സപ്പെടാനിടയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നരലക്ഷം മെട്രിക് ടൺ അലൂമിനിയം ആയിരിക്കും ഉൽപാദന നഷ്ടം. ഒമാൻ ഒായിൽകമ്പനിയാണ് സൊഹാർ അലൂമിനിയം കമ്പനിയുടെ 40 ശതമാനം ഒാഹരി കൈവശം വെച്ചിരിക്കുന്നത്. ബാക്കി 40 ശതമാനം അബൂദബി നാഷനൽ എനർജി കമ്പനിയും ബാക്കി 20 ശതമാനം ആഗോള ഖനന കമ്പനിയായ റിയോ ടിേൻറയായുടെയും കൈവശമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.