Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ കാർഷിക...

ഒമാൻ കാർഷിക പ്രവർത്തനങ്ങൾക്ക്  ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു

text_fields
bookmark_border
ഒമാൻ കാർഷിക പ്രവർത്തനങ്ങൾക്ക്  ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു
cancel

മസ്കത്ത്: ഒമാൻ ഇതാദ്യമായി കാർഷിക പ്രവർത്തനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. പ്രകൃതിക്ഷോഭം, അഗ്നിബാധയടക്കമുള്ള അപകടങ്ങൾ  മൂലവും മറ്റും കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം ലഘൂകരിക്കുകയാണ് ഇൻഷുറൻസ് പദ്ധതിയുടെ ലക്ഷ്യം. ഇന്ന് നടക്കുന്ന ചടങ്ങിൽ കാർഷിക -ഫിഷറീസ് മന്ത്രി ഡോ.ഫുആദ് ബിൻ ജാഫർ അൽ സജ്വാനി കാർഷിക ഇൻഷുറൻസ് പോളിസി വിപണിയിൽ അവതരിപ്പിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി വക്താവ് അറിയിച്ചു. പച്ചക്കറികൾ, വിളകൾ, ഹരിത ഗൃഹങ്ങൾ (ഗ്രീൻ ഹൗസ്) എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുക. 

രണ്ടാം ഘട്ടത്തിൽ വളർത്തുമൃഗങ്ങൾ, കോഴി വളർത്തൽ എന്നിവയും മൂന്നാംഘട്ടത്തിൽ ഇൗത്തപ്പഴം, തേനീച്ച വളർത്തൽ എന്നിവയും ഉൾപ്പെടുത്തും. കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ഫിഷറീസ് മന്ത്രാലയം, ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഒമാൻ റീ ഇൻഷുറൻസ് കമ്പനി, ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ എന്നിവരുടെ ഏറെ നാളത്തെ പരിശ്രമ ഫലമായാണ് കാർഷിക നയം യാഥാർഥ്യമാകുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ കാപിറ്റൽ മാർക്കറ്റ് അതോറിറ്റി എക്സിക്യൂട്ടിവ് പ്രസിഡൻറ് അബ്ദുല്ല സാലിം അൽ സാൽമി, കാർഷിക മന്ത്രാലയം അണ്ടർ സെക്രട്ടറി അഹമ്മദ് നാസർ അൽ ബക്രി, ചേംബർ ചെയർമാൻ സഇൗദ് സാലിഹ് അൽ കിയൂമി എന്നിവരടങ്ങിയ കമ്മിറ്റി നയത്തിെൻറ കരട് രൂപം ചർച്ച ചെയ്യാൻ യോഗം ചേർന്നിരുന്നു. 

ഇൻഷുറൻസ് പരിരക്ഷ  വഴി കാർഷിക, മൃഗവളർത്തൽ മേഖലയിൽ കൂടുതൽ വളർച്ചയും ഭദ്രതയും കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അതുവഴി ആഭ്യന്തര ഉൽപാദനത്തിൽ ഇൗ മേഖലയുടെ വിഹിതം വർധിക്കുമെന്നുമാണ് പ്രതീക്ഷയെന്നും ചേംബർ അംഗം റാഷിദ് ബിൻ അമെർ അൽ മുസ്ലഹി പറഞ്ഞു. ഇൻഷുറൻസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിശദീകരണവും മറ്റും ലക്ഷ്യമിട്ട് ഒമാെൻറ വിവിധ ഭാഗങ്ങളിലായി കർഷകർക്ക് പ്രാഥമിക വർക്ഷോപ്പുകളും സെമിനാറും സംഘടിപ്പിച്ചിരുന്നു. 

പച്ചക്കറികൾക്ക് രണ്ടുതരത്തിലുള്ള പരിരക്ഷയും ഗ്രീൻ ഹൗസിന് ഒരു പരിരക്ഷയുമാണ് ഉണ്ടാവുക. പച്ചക്കറികളുടെ ആദ്യ വിഭാഗത്തിൽ ഉൽപാദന ചെലവ് ആയിരിക്കും ഇൻഷുർ ചെയ്യാൻ സാധിക്കുക. പ്രകൃതിക്ഷോഭവും മറ്റും മൂലം ആദായത്തിലെ കുറവിനുള്ള സാധ്യത മുൻ നിർത്തിയും ഇൻഷുറൻസ് പരിരക്ഷ തേടാവുന്നതാണ്. ഗ്രീൻ ഹൗസുകളുടെ രൂപം, ഉപകരണം, പ്ലാസ്റ്റിക് ആവരണം എന്നിവയായിരിക്കും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുക. ആദ്യഘട്ടത്തിെൻറ വിജയം കണക്കിലെടുത്താകും രണ്ടും മൂന്നും ഘട്ടങ്ങളുടെ നടപ്പാക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsagricuture insurance
News Summary - agricuture insurance-oman-gulf news
Next Story