ഫലസ്തീന് ഒമാൻ എന്നും ഉറച്ച പിന്തുണ നൽകി ^മഹ്മൂദ് അബ്ബാസ്
text_fieldsമസ്കത്ത്: ഫലസ്തീൻ പ്രശ്നത്തിൽ നാളിതുവരെ തങ്ങൾക്ക് ഒമാൻ ഉറച്ച പിന്തുണയാണ് നൽകിയതെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. വിഷയത്തിലെ തങ്ങളുടെ നിലപാടുകളും ഫലസ്തീൻ ജനതക്കുള്ള പിന്തുണയും എല്ലാ അന്താരാഷ്ട്ര വേദികളിലും ഉയർത്തിക്കാണിക്കാനും ഒമാൻ എന്നും ശ്രദ്ധ ചെലുത്താറുണ്ട്.
സുൽത്താൻ ഖാബൂസിെൻറയും ഒമാെൻറയും സ്നേഹത്തിന് ഫലസ്തീൻ ജനത എന്നും നന്ദിയുള്ളവരായിരിക്കും. മേഖലയിൽ സമാധാനത്തിെൻറയും ഭദ്രതയുടെയും അടിത്തറ പാകുന്നതിൽ സുൽത്താൻ ഖാബൂസ് ശ്രദ്ധേയ പങ്കുവഹിച്ചിട്ടുണ്ടെന്നും മഹ്മൂദ് അബ്ബാസ് ഒൗദ്യോഗിക വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂത കുടിയേറ്റമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. രണ്ടു രാജ്യങ്ങൾ എന്ന ശാശ്വത പ്രശ്നപരിഹാരത്തിന് അത് തുടർച്ചയായ വിഘാതമാണ് ഉണ്ടാക്കുന്നത്.
ഫലസ്തീൻ പ്രശ്ന പരിഹാരത്തിനായി അറബ്ലീഗിെൻറ നേതൃത്വത്തിൽ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറുമായി നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായും മഹ്മൂദ് അബ്ബാസ് പറഞ്ഞു.
ഫലസ്തീനിലെ കക്ഷികളുമായുള്ള അനുരഞ്ജനത്തെയും െഎക്യപ്പെടലിനെയും കുറിച്ച േചാദ്യത്തിന് ഒത്തുപോകുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അബ്ബാസ് പറഞ്ഞു. ദേശീയ െഎക്യ സർക്കാറിെന ഗസ്സയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രസിഡൻറ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദ്, വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി തുടങ്ങിയവരുമായി ചർച്ച നടത്തി.
വ്യാഴാഴ്ച വൈകുന്നേരം റോയൽ എയർപോർട്ടിൽനിന്ന് മടങ്ങിയ മഹ്മൂദ് അബ്ബാസിനെ നീതിന്യായ വകുപ്പ് മന്ത്രി ശൈഖ് അബ്ദുൽ മാലിക്ക് ബിൻ അബ്ദുല്ല അൽ ഖലീലി, മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി തുടങ്ങിയവരുടെ നേതൃത്വത്തിൽ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.