Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബി.ഒ.ഡി തെരഞ്ഞെടുപ്പ്...

ബി.ഒ.ഡി തെരഞ്ഞെടുപ്പ് : സ്കൂൾ ഭരണസമിതിയിൽ നാല് മലയാളികൾ

text_fields
bookmark_border
ബി.ഒ.ഡി തെരഞ്ഞെടുപ്പ് : സ്കൂൾ ഭരണസമിതിയിൽ നാല് മലയാളികൾ
cancel
camera_alt????????? ???????? ????????????? ????????? ??????????????????? ???????????????? ???????????? ??????? ????? ??? ?????????????? ?????????????? ????????? ???????????????????
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലു മലയാളികൾക്ക് ജയം. അഞ്ചു സീറ്റിലേക്കായി പത്തു മലയാളികൾ അടക്കം 18 സ്ഥാനാർഥികളാണ് മത്സരിച്ചത്. ബേബി സാം സാമുവൽ കുട്ടി, സെൽവിച്ചൻ ജേക്കബ്, സിറാജുദ്ദീൻ ഞെലാട്ട്, നിഥീഷ് സുന്ദരേശൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ.  മുഹമ്മദ് സാബിർ റാസ ഫൈസിയാണ് തെരഞ്ഞെടുക്കപ്പെട്ട അഞ്ചാമൻ. നിലവിലെ ബോർഡിൽ അംഗങ്ങളാണ് ബേബി സാം സാമുവലും മുഹമ്മദ് സാബിർ റാസ ഫൈസിയും. ഇതിൽനിന്ന് ഇരുവരും മാത്രമാണ് മത്സരിച്ചത്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്.  എക്കാലത്തെയും മികച്ച പോളിങ്ങാണ് ഇക്കുറി ഉണ്ടായത്.  6700ലേറെ വോട്ടവകാശമുള്ള രക്ഷിതാക്കളിൽ 3700 ലധികം പേരും വോട്ടുചെയ്യാൻ എത്തി. 
ബേബി സാം സാമുവൽ കുട്ടിയാണ് ഏറ്റവുമധികം വോട്ടുകൾ നേടിയത്, 613. 
459 വോട്ടുകൾ നേടിയ മുഹമ്മദ് സാബിർ റാസ ഫൈസി രണ്ടാമതും 419 വോട്ടുകൾ നേടിയ സിറാജുദ്ദീൻ ഞെലാട്ട് മൂന്നാമതുമെത്തി.  സെൽവിച്ചൻ ജേക്കബ് 411 വോേട്ടാടെ നാലാമതും നിഥീഷ് സുന്ദരേശൻ 344 വോേട്ടാടെ അഞ്ചാമനായും സ്കൂൾ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സ്ഥാനാർഥികളിൽ അഞ്ചു പേർക്ക് 100 വോട്ടിൽ താഴെ മാത്രമേ നേടാൻ സാധിച്ചുള്ളൂ. നിലവിലെ ബോർഡിന് കീഴിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ബേബി സാം സാമുവൽ കുട്ടിയുടെ വിജയം പ്രതീക്ഷിച്ചതാണ്. ബോർഡ് നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് വിജയത്തെ കാണുന്നതെന്ന് ബേബി സാം സാമുവൽ കുട്ടി പറഞ്ഞു.  രക്ഷാകർത്താക്കളുടെ കൂട്ടായ്മയായ പാരൻറ്സ് ഒാപൺ ഫോറത്തിെൻറ പ്രതിനിധികളാണ് സെൽവിച്ചൻ ജേക്കബും സിറാജുദ്ദീനും. 
രാവിലെ എട്ടുമുതൽ അഞ്ചുവരെ മസ്കത്ത് ഇന്ത്യൻ സ്കൂൾ മൾട്ടി പർപസ് ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. സതീഷ് നമ്പ്യാർ കമീഷണറായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.  രാവിലെയും വൈകുന്നേരവുമായിരുന്നു കൂടുതൽ പേർ വോട്ടുചെയ്യാൻ എത്തിയത്. 
പൊലീസിെൻറ കർശന നിരീക്ഷണവും നിർദേശവും ഉണ്ടായിരുന്നതിനാൽ മുൻ വർഷങ്ങളിലെ പോലെ കാര്യമായ വിജയാഘോഷം ഉണ്ടായിരുന്നില്ല. രാവിലെ എട്ടുമുതൽ തന്നെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരും സംഘടന  പ്രവർത്തകരും വോട്ടിങ് സ്റ്റേഷനിലെത്തിയിരുന്നു. വിവിധ സ്
ഥാനാർഥികളെ പിന്തുണക്കുന്നവർ ഒത്തുകൂടിയിരുന്നു. ഫലപ്രഖ്യാപനം കേൾക്കാനും നിരവധി പേരാണ് എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BOD election
News Summary - -
Next Story