Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.എ.കെ ഷാജഹാൻ:...

എം.എ.കെ ഷാജഹാൻ: മറഞ്ഞത്  സാമൂഹിക സേവനരംഗത്തെ തണൽ

text_fields
bookmark_border
എം.എ.കെ ഷാജഹാൻ: മറഞ്ഞത്  സാമൂഹിക സേവനരംഗത്തെ തണൽ
cancel

മസ്കത്ത്: വ്യവസായ പ്രമുഖൻ എന്നതിലുപരി സാമൂഹിക സേവനരംഗത്ത് രണ്ടു ദശാബ്ദത്തിലധികം തണലായിനിന്ന വ്യക്തിത്വമാണ് ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം വർക്കല ഒാടയത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച എം.എ.കെ ഷാജഹാൻ. ഇന്ത്യൻ എംബസി പ്രതിനിധി എന്ന നിലയിൽ തൊഴിൽപരമായ ബുദ്ധിമുട്ടുകളിൽ നിരവധി പേർക്കാണ് ഷാജഹാൻ തുണയായിട്ടുള്ളത്. 1995ലാണ് ഷാജഹാനും സുഹൃത്ത് അബ്ദുൽ അസീസ് പൂമക്കോത്തും ചേർന്ന് സൂറിൽ ആൽഹരീബ് ബിൽഡിങ് മെറ്റീരിയൽസ് ആരംഭിക്കുന്നത്. 
മൂന്നു ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിന് ഇന്ന് പന്ത്രണ്ടോളം ശാഖകളും നൂറിലധികം ജീവനക്കാരുമുണ്ട്. വിശ്വാസ്യതയിലും സത്യസന്ധതയിലും അധിഷ്ഠിതമായ ബിസിനസ് ഇടപെടലുകളിലൂടെയാണ് ഷാജഹാെൻറ നേതൃത്വത്തിൽ ആൽഹരീബ് വളർച്ചയുടെ പടവുകൾ കയറിയത്. വ്യവസായി എന്നതിലുപരി സാമൂഹിക പ്രവർത്തകൻ എന്നരീതിയിലാണ് ഷാജഹാൻ പ്രവാസി സമൂഹത്തിന് പ്രിയങ്കരനായത്. 
റസിഡൻറ് മാനേജർ,കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഒമാനില്‍ ഗള്‍ഫ് മാധ്യമത്തിന്റെയും മീഡിയവണ്ണിന്റെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാനും ഷാജഹാന് സാധിച്ചു. രണ്ടു ദശാബ്ദത്തിലധികം ഇന്ത്യൻ എംബസിയുടെ ശർഖിയ മേഖലയിലെ ഒാണററി കോൺസുലാർ ഏജൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. സൂർ ഉൾപ്പെടെ ശർഖിയ മേഖലയിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട എന്തു പ്രശ്നങ്ങളുണ്ടായാലും ആദ്യം മുഴങ്ങുന്ന ഫോൺ ഷാജഹാേൻറത് ആയിരുന്നു.  തൊഴിൽപരമായ ബുദ്ധിമുട്ടുകളിൽപെട്ട് വലഞ്ഞിരുന്ന നിരവധി വീട്ടുജോലിക്കാരികൾക്കാണ് ഇദ്ദേഹം തുണയായത്. സൂർ തീരത്ത് ഇന്ത്യൻ കപ്പലുകൾ അപകടത്തിൽപെട്ട നിരവധി സംഭവങ്ങളിലും ഷാജഹാെൻറ നേതൃത്വത്തിൽ തൊഴിലാളികൾക്ക് അഭയകേന്ദ്രമൊരുക്കിയിരുന്നു. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും തെൻറ ബിസിനസ് തിരക്കുകൾക്കിടയിലും ഏറെ സമയം നീക്കിവെച്ചിരുന്ന ഷാജഹാെൻറ വിയോഗത്തെ അതുെകാണ്ടുതന്നെ ഏറെ ഞെട്ടലോടെയാണ് ഒമാനിലെ പ്രവാസി സമൂഹം ശ്രവിച്ചത്. രണ്ടു തവണ സൂർ ഇന്ത്യൻ സ്കൂളിെൻറ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറായും ഷാജഹാൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും സംഘടനകളുമായും ഷാജഹാൻ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. 
സെയിൽസ്മാനായാണ് ഷാജഹാെൻറ പ്രവാസജീവിതത്തിെൻറ തുടക്കം. ജെറ്റ്കോ ബിൽഡിങ് മെറ്റീരിയൽസ് ജനറൽ മാനേജറായാണ് സൂറിലെത്തുന്നത്. അവിടെ വെച്ചാണ് പരേതനായ അലി ഹരീബ് ബിൻ ഹമീദ് അൽ അറൈമിെൻറ സ്പോൺസർഷിപ്പിൽ ആൽഹരീബ് ബിൽഡിങ് മെറ്റീരിയൽസ് ആരംഭിച്ചത്. നിർധന ജീവിത സാഹചര്യത്തിൽനിന്നുവന്നതിനാലാകാം തെൻറ വരുമാനത്തിെൻറ ഒരു പങ്ക് അശരണർക്കായി ഇദ്ദേഹം നീക്കിവെച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച എം.എ.കെ ട്രസ്റ്റിെൻറ കീഴിൽ ജന്മനാടായ വർക്കലയിലടക്കം നിരവധി നിർധനർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. സാമ്പത്തികമടക്കം എന്തു സഹായം ആവശ്യപ്പെട്ടാലും മുഖം നോക്കാതെ സഹായം നൽകിയിരുന്ന വ്യക്തിത്വമാണ് ഷാജഹാനെന്ന് സഹപ്രവർത്തകരും പറയുന്നു. ഇസ്‍ലാമിക പ്രവര്‍ത്തനരംഗത്തും ഒരു പോലെ സജീവമായി നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.ഒന്നിലധികം സ്ഥലങ്ങളിൽ പള്ളികളും നിർമിച്ച് നൽകിയിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mak shajahan
News Summary - -
Next Story