കിരീടാവകാശി പദവിയിൽ ശൈഖ് നവാഫ് അൽ അഹ്മദ് 12 വർഷം
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ പകരക്കാരനായി കിരീടാവകാശിസ്ഥാനത്ത് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അവരോധിക്കപ്പെട്ടിട്ട് ഇന്നേക്ക് 12 വർഷം പൂർത്തിയാവുന്നു. 2006 ഫെബ്രുവരി 20നാണ് അദ്ദേഹം രാജ്യത്തെ ഭരണപദവിയിൽ അമീറിനുമാത്രം പിറകിൽവരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്.മുൻ അമീർ ശൈഖ് ജാബിർ അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്നുള്ള അധികാരമാറ്റത്തിലാണ് സബാഹ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിനെ കിരീടാവകാശി പദവി തേടിയെത്തുന്നത്.
അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് പുതിയ കാലത്തിെൻറ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും േപ്രാത്സാഹനവും നൽകിയത് ശൈഖ് നവാഫ് ആണ്. 1962ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 86-88 കാലത്തും ആഭ്യന്തര മന്ത്രിയായും 88ലും 90ലും പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ചു. 91ൽ തൊഴിൽ-സാമൂഹിക മന്ത്രാലയത്തിെൻറ ചുമതലവഹിച്ച അദ്ദേഹം 94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ചശേഷമാണ് കിരീടാവകാശിയായി ഉയർത്തപ്പെട്ടത്.
ചെറിയ ഗ്രാമമായി മാത്രം അറിയപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിനെ നാഗരിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചതിൽ ശൈഖ് നവാഫ് അൽ അഹ്മദിനുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്ത് 1962 മുതൽ രാജ്യത്തിെൻറ നിർവഹണ രംഗത്തേക്കുവന്ന കിരീടാവകാശി ആധുനിക കുവൈത്തിെൻറ നിർമാണത്തിൽ നാലു പതിറ്റാണ്ടായി തുടരുകയാണ്. വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നപ്പോൾ രാജ്യത്തിെൻറ വികസനത്തിന് ഏറെ സംഭാവനകളർപ്പിച്ച അദ്ദേഹം സദ്ദാം ഹുസൈെൻറ കുവൈത്ത് അധിനിവേശ കാലത്ത് അന്നത്തെ ഭരണനേതൃത്വത്തോടൊപ്പം രാജ്യത്തിെൻറ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. സ്ഥാനാരോഹണത്തിെൻറ 12ാം വാർഷികം ആഘോഷിക്കുന്ന കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിന് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം, വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി തുടങ്ങിയവർ ആശംസനേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.