സ്വകാര്യവത്കരണം: സാേങ്കതിക സമിതിയെ പഠനത്തിന് നിയോഗിച്ചു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യവത്കരണ നടപടികൾ ശക്തമാക്കുന്നത് സംബന്ധിച്ച പഠനത്തിനായി കുവൈത്ത് മന്ത്രിസഭ സാേങ്കതിക സമിതിയെ ചുമതലപ്പെടുത്തി. ഏതൊക്കെ മേഖലയിലാണ് സ്വകാര്യവത്കരണം നടപ്പാക്കേണ്ടത് എന്നത് സംബന്ധിച്ചും ഇതിലെ മുൻഗണനാക്രമവും സമിതി മന്ത്രിസഭക്ക് സമർപ്പിക്കും.
ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മന്ത്രിസഭ തുടർനടപടികൾക്ക് രൂപംനൽകും. ചില സർക്കാർ വകുപ്പുകളിൽ സ്വകാര്യവത്കരണം നടപ്പാക്കാൻ സർക്കാർ ഉറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള നിയമനടപടികൾക്ക് തയാറെടുക്കുകയാണ്.
അൽ സൂർ റിഫൈനറിയും നോർത് ശുെഎബ പ്ലാൻറും സ്വകാര്യവത്കരിക്കുന്നതിനും സാധ്യതാ പഠനം നടത്തും. നോർത് ശുെഎബ പ്ലാൻറിലെ സർക്കാറിെൻറ ആസ്തിയുടെ മൂല്യം സംബന്ധിച്ച് പഠിച്ചതിന് ശേഷമാണ് സ്വകാര്യവത്കരണ നടപടികളിലേക്ക് കടക്കുക. പൊതുചെലവുകൾ വെട്ടിക്കുറക്കുന്നതിനായി സ്വകാര്യവത്കരണ നടപടികളുമായി കുവൈത്ത് മുന്നോട്ടുപോവുകയാണ്. ആശുപത്രികളും വിമാനത്താവളവും ജല, വൈദ്യുതി വിതരണവും സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലുണ്ട്.
സഹകരണ സംഘങ്ങൾ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനറിപ്പോർട്ട് അടുത്ത പാർലമെൻറ് സമ്മേളനത്തിൽ ചർച്ചക്ക് വെക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. എല്ലാ സഹകരണ സംഘങ്ങളെയും ഒരുമിച്ച് സ്വകാര്യവത്കരിക്കില്ല. ആദ്യം ചിലതിൽ മാത്രം പരിഷ്കാരം വരുത്തി അതിെൻറ ഫലം വിലയിരുത്തിയതിന് ശേഷമാവും തുടർനടപടികൾ. ഘട്ടംഘട്ടമായുള്ള സ്വകാര്യവത്കരണമാണ് ആലോചിക്കുന്നത്. ഇതിന് സമയക്രമം നിശ്ചയിക്കും.
പുതിയ പരിഷ്കാരത്തിന് ശേഷം കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്കാവും സഹകരണ സംഘങ്ങളുടെ മേൽനോട്ട ചുമതല. അതിനിടെ, 2014 മുതലുള്ള കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ അറ്റലാഭം 32 ശതകോടി ദീനാറാണെന്ന് ശുെഎബ് അൽ മുവൈസിരി എം.പിയുടെ ചോദ്യത്തിന് ധനമന്ത്രി പാർലമെൻറിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.