Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉത്തരവ്...

ഉത്തരവ് പ്രാബല്യത്തിൽ : മാതാപിതാക്കളെ കൊണ്ടുവരാൻ  ഇനി 3000 ദീനാർ

text_fields
bookmark_border
ഉത്തരവ് പ്രാബല്യത്തിൽ : മാതാപിതാക്കളെ കൊണ്ടുവരാൻ  ഇനി 3000 ദീനാർ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിന് വിദേശികൾ 3000 ദീനാറിെൻറ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഭ്യന്തര മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് പ്രാബല്യത്തിൽ. ഭാര്യയും കുട്ടികളും അല്ലാത്ത ആശ്രിതരുടെ വിസ പുതുക്കൽ അപേക്ഷകൾ താമസകാര്യ വകുപ്പിെൻറ ദജീജിലെ ആസ്ഥാനത്ത് മാത്രമേ സ്വീകരിക്കൂ എന്നും അധികൃതർ അറിയിച്ചു. ഭാര്യയും മക്കളും അല്ലാത്ത ബന്ധുക്കളെ വിദേശികളുടെ ആശ്രിതപരിധിയിൽ നിന്നൊഴിവാക്കി നേരത്തേ ഇറക്കിയ ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനു പകരമായാണ് കുവൈത്തിൽ താമസാനുമതിയുള്ള വിദേശികളുടെ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവർക്കു വിസ പുതുക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത്. 

നിലവിൽ രാജ്യത്തുള്ളവരുടെ ആശ്രിത വിസ പുതുക്കുന്നതിന് പ്രതിവർഷം 3000 ദീനാറിെൻറ ആരോഗ്യപരിരക്ഷ ഉറപ്പുനൽകുന്നതും അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ളതുമായ ആരോഗ്യ പരിരക്ഷാ സർട്ടിഫിക്കറ്റ് ഹാജരാകണം എന്നാണ് പുതിയ നിയമം. ദജീജിൽ പ്രവർത്തിക്കുന്ന താമസ കുടിയേറ്റ വകുപ്പിെൻറ ആസ്ഥാനത്തുമാത്രമേ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരുടെ വിസ പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കൂ. പുതുതായി ഇത്തരം വിസ ലഭിക്കണമെങ്കിൽ സ്പോൺസർക്കു ആയിരം ദീനാറിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം എന്നും നിബന്ധനവെച്ചിട്ടുണ്ട്. ആശുപത്രികളിലെ സൗജന്യചികിത്സ ഉപയോഗപ്പെടുത്താനായി വിദേശികൾ രക്ഷിതാക്കളെയും മറ്റും ആശ്രിത വിസയിൽ കൊണ്ടുവരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ വിസ നിബന്ധനകൾ കടുപ്പിച്ചത്. 

3000 ദീനാറിെൻറ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ സർക്കാറിന് ഇതിെൻറ സാമ്പത്തിക ബാധ്യതയിൽനിന്ന് ഒഴിവാകാൻ കഴിയും. ആശ്രിത വിസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരുന്നതിന് 1000 ദീനാർ ചുരുങ്ങിയ ശമ്പളം ഉണ്ടായിരിക്കണമെന്നും നിബന്ധന വന്നേക്കും. നിലവിൽ 50 ദീനാറുള്ള ഇൻഷുറൻസ് തുകയും വർധിപ്പിക്കും. ഇൻഷുറൻസ് തുകയും ഇഖാമ ഫീസും കൂടി പ്രതിവർഷം 500 ദീനാർ ചെലവാക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഇത് 3000 ദീനാറിെൻറ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പര്യാപ്തമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait
Next Story