Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോക കേരളസഭയിൽ...

ലോക കേരളസഭയിൽ കുവൈത്തിൽനിന്ന് ഏഴുപേർ; വീതംവെപ്പെന്ന് ആരോപണം

text_fields
bookmark_border
ലോക കേരളസഭയിൽ കുവൈത്തിൽനിന്ന് ഏഴുപേർ; വീതംവെപ്പെന്ന് ആരോപണം
cancel

കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്കായി രൂപവത്കരിച്ച ലോക കേരളസഭ വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരത്ത്  ചേരാനിരിക്കെ പ്രതിനിധികൾ സംബന്ധിച്ച് ഒൗദ്യോഗിക വിവരമൊന്നും ഇതുവരെ ലഭിച്ചില്ല. കുവൈത്തിൽനിന്ന് ഏഴു അംഗങ്ങളുണ്ടെന്നാണ് വിവരം. ബന്ധപ്പെട്ട സംഘടനകളിൽനിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച്, സി.പി.എം അനുകൂല സംഘടനയായ കല കുവൈത്തിലെ സാം പൈനുംമൂട്, തോമസ് മാത്യൂ കടവിൽ, എൻ. അജിത്കുമാർ, ഒ.െഎ.സി.സി പ്രതിനിധി വർഗീസ് പുതുക്കുളങ്ങര, കെ.എം.സി.സിയുടെ ഷറഫുദ്ദീൻ കണ്ണേത്ത്, സി.പി.െഎ സംഘടനയായ കേരള അസോസിയേഷനിലെ പ്രതിനിധി ശ്രീംലാൽ മുരളി, എൻ.സി.പിയുടെ പ്രവാസി സംഘടനയായ ഒ.എൻ.സി.പി പ്രസിഡൻറ് ബാബു ഫ്രാൻസിസ് എന്നിവരാണ് കുവൈത്തിലെ അംഗങ്ങൾ. ഇതിൽ എൻ. അജിത്കുമാർ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കൂടിയാണ്. അതിനിടെ പ്രതിനിധികളെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വീതംവെച്ചെടുക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. 

സഭയിലേക്ക് അംഗങ്ങളായി പരിഗണിക്കാൻ യോഗ്യതയുള്ളവരെ നിർദേശിക്കാൻ വെബ്സൈറ്റിലൂടെയും വാർത്താസമ്മേളനത്തിലൂടെയും സർക്കാർ നിർദേശിച്ചിരുന്നു. പ്രവാസി സംഘടനകൾ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും പേരുകൾ നിർദേശിക്കുേമ്പാൾ സ്ത്രീകൾക്കും തൊഴിലാളികൾക്കും മുന്തിയ പരിഗണന നൽകണമെന്നും അഭ്യർഥിച്ചിരുന്നു.  രാഷ്ട്രീയ ചായ്വില്ലാത്ത പ്രവാസി സംഘടനകൾ നാമനിർദേശം ചെയ്തവരെയും പ്രവാസികൾക്കായി നിരവധി സേവനങ്ങൾ ചെയ്തവരെയും അവഗണിച്ചതിൽ വിവിധ തലങ്ങളിൽനിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. വീതംവെച്ചെടുക്കാനാണെങ്കിൽ എന്തിനാണ് നാമനിർദേശം ചെയ്യാൻ ആവശ്യപ്പെട്ടത് എന്ന് പ്രവാസി സംഘടനാ നേതാക്കൾ ചോദിക്കുന്നു. സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്നാണ് സൂചനകൾ. ലഭ്യമായ വിവരം അനുസരിച്ച് കുവൈത്തിൽനിന്ന് ഒരാൾ പോലുമില്ല. സമ്മേളനത്തിെൻറ പടിവാതിൽക്കലെത്തിയിട്ടും പ്രതിനിധികളുടെ പട്ടിക ഒൗദ്യോഗികമായി പുറത്തുവിടാത്തത് അനാസ്ഥയാണ്. 
ജനുവരി 12, 13 തീയതികളിൽ നിയമസഭാ മന്ദിരത്തിലാണ് ലോക കേരളസഭ സമ്മേളനം ചേരുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskuwait gulf news
News Summary - kuwait Gulf News
Next Story