Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിശ്വാസി സമൂഹം...

വിശ്വാസി സമൂഹം വലിയ സന്തോഷവുമായി  ചെറിയ പെരുന്നാൾ ആഘോഷിച്ചു 

text_fields
bookmark_border
വിശ്വാസി സമൂഹം വലിയ സന്തോഷവുമായി  ചെറിയ പെരുന്നാൾ ആഘോഷിച്ചു 
cancel

കുവൈത്ത് സിറ്റി: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം സമ്മാനിച്ച വിശുദ്ധിയുടെ നിറവിൽ രാജ്യത്തെ മുസ്ലിംകൾ ഈദുൽ ഫിത്ർ ആഘോഷിച്ചു. ആത്മസമർപ്പണത്തിെൻറ ചൈതന്യം നിറഞ്ഞ 29 രാപ്പകലുകൾക്കുശേഷം ഞായറാഴ്ച പുലർന്നതുതന്നെ തക്ബീർ ധ്വനികളുടെ മുഴക്കത്തിലേക്കായിരുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിൽ പെരുന്നാൾ നമസ്കാരങ്ങൾ അരങ്ങേറി. പ്രത്യേക സുരക്ഷാസാഹചര്യം മുൻനിർത്തി ഈദ്ഗാഹുകൾക്ക് സർക്കാർ നിയന്ത്രമേർപ്പെടുത്തിയതിനാൽ ഇത്തവണയും പള്ളികളിൽ മാത്രമായിരുന്നു പെരുന്നാൾ നമസ്കാരം. ഔഖാഫ് മന്ത്രാലയം ഖതീബുമാരുടെ നേതൃത്വത്തിലുള്ളവക്ക് പുറമെ വിവിധ പള്ളികളിൽ മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. റമദാനിലെ ത്യാഗനിർഭരമായ ജീവിതത്തിലൂടെ നേടിയെടുത്ത ജീവിതവിശുദ്ധി തുടർജീവിതത്തിലും കൈമോശം വരാതെ സൂക്ഷിക്കാൻ ഖതീബുമാർ വിശ്വാസികളെ ഉണർത്തി. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും കാരുണ്യത്തിെൻറയും സന്ദേശമാണ് പെരുന്നാൾ മുന്നോട്ടുവെക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പെരുന്നാൾദിനത്തിലും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടപ്പിക്കാനും ഖതീബുമാർ മറന്നില്ല. 

കേരള ഇസ്ലാമിക് ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ വിവിധ പള്ളികളിൽ മലയാളം ഖുതുബയോടെ പെരുന്നാൾ നമസ്കാരം നടന്നു. അബ്ബാസിയ മസ്ജിദ് ഉവൈദ് അൽ മുതൈരി (സക്കീര്‍ ഹുസൈന്‍ തുവ്വൂർ), സാല്‍മിയ മസ്ജിദ് ആയിശ (അനീസ് ഫാറൂഖി), ഫഹാഹീല്‍ ബലദിയ മസ്ജിദ് (എസ്. എം.ബഷീർ), ഫർവാനിയ മസ്ജിദ് നിസാൽ (നിയാസ് ഇസ്ലാഹി), കുവൈത്ത് സിറ്റി മസ്ജിദ് ഗർബലി (അന്‍സാര്‍ മൊയ്തീൻ), മഹ്ബൂല മസ്ജിദ് റഹ്മാൻ (മുഹമ്മദ് ഷിബ്ലി), റിഗ്ഗയി മസ്ജിദ് സഹവ് അൽ മുതൈരി (സമീർ മുഹമ്മദ്) എന്നിവർ നേതൃത്വം നൽകി.

അബ്ബാസിയ റാഷിദ്‌ അല്‍ഉദുവാനി പള്ളിയില്‍ അഷ്‌റഫ്‌ മദനി എകരൂൽ, ഉമരിയ നാദി തളാമുന്‍ മസ്ജിദില്‍ സി.പി. അബ്ദുല്‍ അസീസ്, ഹവല്ലി മസ്ജിദ് അന്‍വര്‍ രിഫായില്‍ നിസാര്‍ സ്വലാഹി, ജഹ്റ മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അബ്ദുസ്സലാം സ്വലാഹി, ശര്‍ഖ് മസ്ജിദ് അല്‍ ബഷര്‍ അല്‍ റൂമിയില്‍ ശമീര്‍ അലി, അഹ്മദി മസ്ജിദ് ഉമര്‍ ബിന്‍ ഖതാബില്‍ മുസ്തഫ സഖാഫി, മംഗഫ് മലയാളം ഖുതുബ നടക്കുന്ന പള്ളിയില്‍ അഷ്ക്കര്‍ സ്വലാഹി, ഖൈത്താന്‍ മസ്ജിദ് മസീദ് അല്‍ റഷീദിയില്‍ ഷബീര്‍ സലഫി, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലില്‍ മുഹമ്മദ്‌ ഫൈസാദ് സ്വലാഹി, അബൂഹലീഫ മസ്ജിദ് ആയിഷയില്‍ സിദ്ദീഖ് ഫാറൂഖി, സാല്‍മിയ മസ്ജിദ് ലത്തീഫ അല്‍ നമിഷില്‍ പി.എൻ. അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ ആഭിമുഖ്യത്തിൽ സാല്‍മിയയിലെ അബ്ദുല്ല അല്‍ വുഐബ് പള്ളിയില്‍ അബ്ദുറഹ്മാൻ തങ്ങളും സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ആദിൽ സലഫിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ അബ്ദുല്ല കാരകുന്നും മംഗഫിലെ ഫഹദ് മബ്ഗൂത് പള്ളിയില്‍ അബ്ദുന്നാസിർ മൗലവിയും നേതൃത്വം നല്‍കി.

രാവിലെ 5.04ന് നടന്ന നമസ്കാരത്തിനുശേഷം വിശ്വാസികൾ ഈദ് ആശംസകൾ കൈമാറുന്ന കാഴ്ചയായിരുന്നു എങ്ങും. നമസ്കാര ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് ആശംസ കൈമാറുന്നതിനും എല്ലാവരും സമയം കണ്ടെത്തി. നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പെരുന്നാൾ ആശംസകൾ കൈമാറാനും മറന്നില്ല. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കുകയും രുചിക്കുകയും ചെയ്യുന്നതിെൻറ തിരക്കായിരുന്നു മലയാളി ഫ്ലാറ്റുകളിൽ. വൈകീട്ട് ചിലയിടങ്ങളിൽ ഈദ് സംഗമങ്ങൾ അരങ്ങേറിയപ്പോൾ പലരും കൊച്ചുകൊച്ചു അനൗപചാരിക കൂട്ടായ്മകളിലേക്ക് ചേക്കേറി. മറ്റു ചിലർ യാത്രകളിലാണ് സന്തോഷം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait eid
Next Story