ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന് കുവൈത്ത് പുറത്ത്
text_fieldsകുവൈത്ത് സിറ്റി: ലോകെത്ത മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽനിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പുറത്ത്. ബ്രിട്ടീഷ് ഗവേഷണ സ്ഥാപനമായ സ്കൈട്രാക്സ് പുറത്തുവിട്ട പട്ടികയിലാണ് കുവൈത്ത് വിമാനത്താവളം ഇല്ലാതെപോയത്. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകതലത്തിൽ ആറാമതും അറബ് രാജ്യങ്ങളിൽ മുന്നിലുമെത്തി.
അറബ് രാജ്യങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളമാണ് രണ്ടാമത്. അബൂദബി, ബഹ്ൈറൻ എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലെത്തി. മദീനയിലെ പ്രിൻസ് മുഹമ്മദ് അബ്ദുൽ അസീസ് വിമാനത്താവളമാണ് അറബ് രാജ്യങ്ങളിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. മസ്കത്ത്, റിയാദ് എന്നിവ ആറും ഏഴും സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. സിംഗപ്പൂരിലെ ഷാംഗി വിമാനത്താവളമാണ് സ്കൈട്രാക്സ് റിപ്പോർട്ടനുസരിച്ച് ലോകത്തിലെ മികച്ച വിമാനത്താവളം. തുടർച്ചയായി അഞ്ചാം വർഷമാണ് ഷാംഗി ഒന്നാമതെത്തുന്നത്.
വ്യോമയാന മേഖലയിലെ ഇൗ പുരസ്കാരം യാത്രക്കാരുടെ വോെട്ടടുപ്പിലൂടെയാണ് നിർണയിച്ചത്. ലോകത്തിലെ 410 വിമാനത്താവളങ്ങളിലെ 110 രാജ്യങ്ങളിൽനിന്നുള്ള 1.28 കോടി യാത്രക്കാരിൽനിന്നുള്ള നോമിനേഷനിലൂടെയാണ് ഇത്തവണ മികച്ച വിമാനത്താവളങ്ങൾ തെരഞ്ഞെടുത്തത്.
സേവനം, ചെക്ക് ഇൻ, എത്തിച്ചേരൽ, ട്രാൻസ്ഫർ, ഷോപ്പിങ്, സുരക്ഷ, ഇമിഗ്രേഷൻ, ഡിപ്പാർച്ചർ തുടങ്ങി 39ഒാളം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തിയത്. 1. ഷാംഗി (സിംഗപ്പൂർ) 2. ടോക്യോ(ജപ്പാൻ) 3. ഇഞ്ചിയോൺ (ദക്ഷിണ കൊറിയ) 4. മ്യൂണിക് (ജർമനി) 5. ഹോേങ്കാങ് 6. ഹമദ് വിമാനത്താവളം (ഖത്തർ) 7. ചുബു സെൻറ്റായിർ (ജപ്പാൻ) 8. സൂറിച്ച് (സ്വിറ്റ്സർലൻഡ്) 9. ലണ്ടൻ ഹീത്രു 10. ഫ്രാങ്ക്ഫർട്ട് (ജർമനി) എന്നിവയാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്. ജപ്പാനിലെ ടോക്യോ വിമാനത്താവളം രണ്ടാം സ്ഥാനം നേടി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പുനർനിർമാണം ആരംഭിച്ചിട്ടുണ്ട്. നാലുവർഷം കൊണ്ട് ഇത് പൂർത്തിയാവുേമ്പാൾ ലോകത്തിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. നിലവിൽ 50 ലക്ഷം യാത്രക്കാരാണ് പ്രതിവർഷം വിമാനത്താവളം വഴി യാത്ര നടത്തിക്കൊണ്ടിരിക്കുന്നത്. ആധുനിക രീതിയിലുള്ള വിമാനത്താവളത്തിെൻറ നവീകരണത്തിന് ബ്രിട്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോകപ്രശസ്ത ഡിസൈനർമാരായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സ് ആണ് രൂപരേഖ തയാറാക്കിയത്.
1.2 കിലോ മീറ്റർ ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്നു ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്. ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ഈ ടെർമിനലുകൾ. 25 മീറ്റർ ഉയരമുള്ള സെൻട്രൽ സ്പേസാണ് ടെർമിനലിനുണ്ടാവുക.
4,500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ–ഡിപ്പാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.