Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഇന്ത്യയിൽനിന്നുള്ള ഗാർഹികജോലിക്കാരുടെ നിയമനം ഉടൻ – അൽദുർറ കമ്പനി

text_fields
bookmark_border
ഇന്ത്യയിൽനിന്നുള്ള ഗാർഹികജോലിക്കാരുടെ നിയമനം ഉടൻ – അൽദുർറ കമ്പനി
cancel
camera_alt???????? ??? ????????

കുവൈത്ത് സിറ്റി: ബാങ്ക് ഗാരൻറിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ ഉടക്കി മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 ഗാർഹികജോലിക്കാരുടെ നിയമനനടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്. തുടക്കത്തിൽ ഇന്ത്യയിൽനിന്ന് ൈഡ്രവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ എന്നിവരെയാണ് നിയമിക്കുക. തൊഴിൽപ്രാവീണ്യമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് 280 ദീനാറും തൊഴിൽപരിചയമില്ലാത്തവരുടെ നിയമനത്തിന് 180 ദീനാറുമാണ് സ്പോൺസർമാർക്ക് ബാധ്യത വരുകയെന്ന് സാലിഹ് അൽ വുഹൈബ് പറഞ്ഞു. കുവൈത്തി പാരമ്പര്യങ്ങളുമായുള്ള അടുപ്പം, തൊഴിൽപരിചയം, താരതമ്യേന പ്രശ്നങ്ങൾ കുറഞ്ഞവർ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യക്കാരെ മറ്റ് രാജ്യക്കാരിൽനിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.  ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ഗാർഹികജോലിക്കാരെ നിയമിക്കാൻ പദ്ധതിയുള്ളതായ വാർത്ത സാലിഹ് വുഹൈബ് നിഷേധിച്ചു. 

പകർച്ചവ്യാധിയും മാരകരോഗങ്ങളുമില്ലെന്ന് ഉറപ്പുവരുത്തിേയ വേലക്കാരികളെ കുവൈത്തിലെത്തിക്കൂ. ഇതിനായി വേലക്കാരികളെ സ്വന്തം നാട്ടിൽ മികച്ച വൈദ്യപരിശോധനകൾക്ക് വിധേയമാക്കും. നിയമിക്കപ്പെടുന്നവരുടെ കാര്യത്തിൽ കമ്പനിക്ക് ആറ് മാസം ഉത്തരവാദിത്തമുണ്ടായിരിക്കും. ഈ കാലയളവിൽ വേലക്കാരി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ രോഗലക്ഷണം കാണുകയോ ചെയ്താൽ തൊഴിലുടമകൾക്ക് ചെലവായ പണം തിരിച്ചുകൊടുക്കാൻ കമ്പനി ബാധ്യസ്ഥമാണ്. 
ജോലിക്കാർക്ക് വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ സ്വീകരിച്ചുതുടങ്ങാനാണ് പദ്ധതിയെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshouse maid from india
News Summary - house maid from india-kuwait-gulf news
Next Story