Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യന്‍...

ഇന്ത്യന്‍ വിമാനയാത്രികര്‍ക്ക്  ബാഗേജ് നിയമങ്ങളറിയാന്‍ ആപ്

text_fields
bookmark_border
ഇന്ത്യന്‍ വിമാനയാത്രികര്‍ക്ക്  ബാഗേജ് നിയമങ്ങളറിയാന്‍ ആപ്
cancel

കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് ബാഗേജ് നിയമങ്ങള്‍ മനസ്സിലാക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കി. ഗള്‍ഫ് നാടുകളില്‍നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്ളിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ളാറ്റുഫോമുകളില്‍ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ആണ് മൊബൈല്‍ ആപ് തയാറാക്കിയത്.
 ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് രാജ്യത്തെ കസ്റ്റംസ് ബാഗേജ് നിയമങ്ങളെ കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്നതാണ് ഇന്ത്യന്‍ കസ്റ്റംസ് ഗൈഡ് ടു ട്രാവലേഴ്സ് എന്ന ആപ്ളിക്കേഷന്‍. ഗൂഗിള്‍ പ്ളേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കസ്റ്റംസ് വകുപ്പിന്‍െറ cbec.gov.in എന്ന വെബ്സൈറ്റില്‍ ഡൗണ്‍ലോഡിങ് ലിങ്ക് നല്‍കിയിട്ടുമുണ്ട്. കസ്റ്റംസ് നടപടിക്രമങ്ങളെ കുറിച്ച് ലളിതമായി വിവരിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷനില്‍ ഉപഭോക്താവിന്‍െറ ഇഷ്ടാനുസരണം മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ചു ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ട്.
 വിദേശരാജ്യങ്ങളില്‍നിന്ന് വരുമ്പോള്‍ ഇന്ത്യന്‍ സ്വദേശികള്‍ക്ക് ബാധകമായ നിയമങ്ങള്‍, വിദേശികള്‍ക്കുള്ള നിയമങ്ങള്‍, നിരോധിത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ആപ്ളിക്കേഷന്‍ വഴി അറിയാം. 
ഭാരത സര്‍ക്കാറിന്‍െറ പബ്ളിക് ഗ്രീവന്‍സ് പോര്‍ട്ടലിലേക്കുള്ള ലിങ്കും ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നീട് ഓഫ്ലൈനായും പ്രവര്‍ത്തിക്കുന്ന ആപ്ളിക്കേഷന്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയിലേക്കുള്ള മുഴുവന്‍ യാത്രക്കാരോടും എംബസി അധികൃതര്‍ അഭ്യര്‍ഥിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile app
News Summary - fight details app
Next Story