സമാധാന സന്ദേശവുമായി നാടെങ്ങും ക്രിസ്മസ് ആഘോഷം
text_fieldsകുവൈത്ത് സിറ്റി: സമാധാനത്തിെൻറ സന്ദേശമുയർത്തി കുവൈത്തിലെങ്ങും ൈക്രസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടത്തിയും തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ട് പരസ്പരം ആശംസ നേർന്നും മധുരം നൽകിയും വിശ്വാസികൾ നിർവൃതി കൊണ്ടു. തെരുവുകളും താമസയിടങ്ങളും പ്രകാശഭരിതമാക്കി താരകങ്ങൾ തിളങ്ങിനിന്നു. സൗഹാർദത്തിെൻറയും തെളിമയാർന്ന മാതൃകയായി മറ്റു സമുദായാംഗങ്ങളും സന്തോഷത്തിൽ പങ്കുകൊണ്ടു. പ്രവൃത്തിദിവസമായതിനാൽ പലർക്കും ജോലിക്ക് പോവേണ്ടി വന്നെങ്കിലും വൈകീട്ടോടെ ആഘോഷം സജീവമായി. പള്ളികളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെട്ടു. തീവ്രവാദഭീഷണി കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് കുവൈത്തിലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയത്.
ചർച്ചുകൾക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. പള്ളി പരിസരങ്ങളിൽ പൊലീസ് റോന്തുചുറ്റി. ദേവാലയങ്ങളിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമുതൽ ദിവ്യബലിയും പ്രത്യേക പ്രാർഥനകളും നടന്നു. പുലർച്ചെ മൂന്നിന് പാതിരാ കുർബാനയുണ്ടായി. പ്രവൃത്തി ദിവസമായിരുന്നതിനാൽ തിങ്കളാഴ്ച രാവിലെ ആറരക്ക് നിർത്തിവെച്ച കുർബാന വൈകീട്ട് അഞ്ചിന് പുനരാരംഭിച്ചു. ക്രിസ്തുവിെൻറ സമാധാന സന്ദേശം ലോകത്തിന് അവകാശപ്പെട്ടതാണെന്നും സമാധാനത്തിെൻറ ദൂതരായി എല്ലാ ക്രിസ്തുമത വിശ്വാസികളും മാറണമെന്നും പിതാക്കന്മാർ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.