Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വദേശി...

സ്വദേശി തൊഴിലാളികളെ കാണിച്ച് ആനുകൂല്യം തട്ടുന്ന കമ്പനി ഉടമകൾക്ക് മൂന്നു വർഷം തടവ്

text_fields
bookmark_border

കുവൈത്ത് സിറ്റി: സ്വദേശി തൊഴിലാളികളുടെ എണ്ണം രേഖകളിൽ മാത്രം കാണിച്ച് സർക്കാറിൽനിന്ന് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന തൊഴിലുടമകൾക്കുള്ള ശിക്ഷ കൂടുതൽ കടുപ്പിച്ചു. വ്യാജരേഖകൾ ഉണ്ടാക്കി സർക്കാറിനെ കബളിപ്പിക്കുന്ന കമ്പനി ഉടമകൾക്ക് മൂന്നു വർഷം തടവും 5000 ദീനാർ പിഴയുമാണ് ശിക്ഷ. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്വദേശികളെ സ്വകാര്യ മേഖലകളിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികളാണ് തൊഴിൽകാര്യ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്നത്. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും നിശ്ചിത എണ്ണം സ്വദേശികളെ ജോലിക്ക് നിയമിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. 
ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് സർക്കാർ മേഖലകളിലേതിന് സമാനമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്നാണ് ചട്ടം. ഇതിന് പകരം എത്ര സ്വദേശികൾ ജോലി ചെയ്യുന്നുണ്ട് എന്നതിെൻറ അടിസ്ഥാനത്തിൽ സർക്കാർ പ്രത്യേക ആനുകൂല്യങ്ങളും ഈ കമ്പനികൾക്ക് നൽകുന്നുണ്ട്. എന്നാൽ, പല കമ്പനികളും സ്വദേശികളുടെ പേരുകൾ കാണിച്ച് ആനുകൂല്യം പറ്റുന്നതായി പരിശോധനകളിൽ കണ്ടെത്തികയുണ്ടായി. ഇത്തരം നിയമലംഘനങ്ങൾക്ക് ഒരു വർഷം തടവും 1000 ദീനാർ പിഴയും ശിക്ഷ അനുശാസിക്കുന്ന നിയമം പ്രാബല്യത്തിലായതിന് ശേഷവും കബളിപ്പിക്കൽ തുടരുന്ന സാഹചര്യത്തിലാണ് തടവ് കാലാവധി അഞ്ച് വർഷമാക്കിയും പിഴ 5000 ദീനാർ ആക്കിയും ഉയർത്താൻ അധികൃതർ ആലോചിക്കുന്നത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story