Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാഹന പരിശോധന:അംഗീകൃത...

വാഹന പരിശോധന:അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും അനുമതി നൽകാൻ നീക്കം

text_fields
bookmark_border
വാഹന പരിശോധന:അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും അനുമതി നൽകാൻ നീക്കം
cancel

മനാമ: അംഗീകൃത ഗാരേജുകൾക്കും കാർ ഡീലർമാർക്കും വാഹന പരിശോധന പൂർത്തിയാക്കാനുള്ള അംഗീകാരം നൽകാൻ നീക്കം. ഗതാഗത വിഭാഗത്തിെൻറ ജോലിഭാരം കുറക്കാനാണ് ഇൗ ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സതേൺ മുനിസിപ്പൽ കൗൺസിലിെൻറ പ്രതിവാര യോ ഗത്തിൽ ഇതുസംബന്ധിച്ച നിർദേശം ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാനായി ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ ്ബിൻ അബ്ദുല്ല ആൽ ഖലീഫക്ക് കൈമാറി.
ആഭ്യന്തര മന്ത്രാലയം ഇൗ നിർദേശത്തെ പിന്തുണച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പരിശോധന സ്വകാര്യവത്കരിക്കാൻ ഗതാഗത വിഭാഗം പഠനം നടത്തിയിട്ടുണ്ടെന്നും അടുത്ത വർഷം ഇത് പരീക്ഷണാർഥം നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 650,000ഒാളം രജിസ്റ്റർ ചെയ്ത വാഹനങ്ങളാണുള്ളത്. ഇതിൽ പകുതിയെണ്ണമെങ്കിലും റിഫയിലെ ട്രാഫിക് ഡയറക്ടറേറ്റിൽ വാർഷിക പരിശോധനക്ക് വരും. പുതിയ കാറുകൾ ബഹ്റൈൻ നിയമ പ്രകാരം പരിശോധന നടത്തേണ്ടതില്ല. എന്നാൽ, അഞ്ചുവർഷവും അതിനുമുകളിലും പഴക്കമുള്ള വാഹനങ്ങൾ എല്ലാ വർഷവും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. 

ഇൗ വർഷം ആദ്യം വാഹന പരിശോധനക്കായി മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചിരുന്നു. എന്നാൽ, ഇവിടെ വെറും 20 ശതമാനം വാഹനങ്ങൾ മാത്രമാണ് പരിശോധിക്കാൻ പറ്റുന്നതെന്ന് സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരി പറയുകയുണ്ടായി. വാഹന ഉടമകൾ ഒന്നടങ്കം ഡയറക്ടേററ്റിലേക്കാണ് വരുന്നത്. ഇത് ഗതാഗത കുരുക്കിനും കാരണമാകുന്നു. ആളുകളുടെ ശീലം മാറ്റുക എളുപ്പമല്ല. മാസം അവസാനമോ അല്ലെങ്കിൽ മാസം ആദ്യമോ ആണ് ആളുകൾ പരിശോധനക്കെത്തുക. അവസാന തിയതിക്ക് മൂന്ന് മാസം മുമ്പ് വണ്ടി ഹാജരാക്കാമെങ്കിലും അത് പൊതുവെ ആരും ചെയ്യാറില്ല. ഡയറക്ടറേറ്റിന് പുറത്തേക്ക് വാഹനങ്ങളുടെ നിര നീളുന്നത് സ്ഥിരമാണ്. ഇത് ഗതാഗത കുരുക്കിന് ആക്കം കൂട്ടും. തൊട്ടടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാ മാസവും ആദ്യ അഞ്ച് ദിവസം 30,000ത്തോ ളം വണ്ടികൾ പരിശോധനക്ക് വന്നാൽ എന്താകും സ്ഥിതിയെന്ന് അദ്ദേഹം ചോദിച്ചു. പുതിയ നിർദേശം ഗതാഗത ഡയറക്ടറേറ്റിനെ സേവന ദാതാവ് എന്ന നിലയിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന അതോറിറ്റിയെന്ന പദവിയിലേക്ക് മാറാൻ സഹായിക്കുമെന്നും അൽ അൻസാരി അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvechicle search. Bahrin gulf news
News Summary - vechicle search. Bahrin gulf news
Next Story