വഴിയോര മരുന്ന് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ:പലതരം പൊടിെക്കെകൾ ചേർക്കും; സേവിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ
text_fieldsമനാമ: വഴിയോര മരുന്ന് തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ട നിരവധി ഇരകൾ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. മലയാളികളാണ് ഇതിന് കൂടുതലും ഇരകളായ
ത്. ‘ഗൾഫ് മാധ്യമം’ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ തട്ടിപ്പിന് വിധേയമായ നിരവധിപേർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുെവച്ചു. മനാമ കേന്ദ്രീകരിച്ച് വഴിയോരത്താണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. കുടവയറുള്ളവർ, മുടികൊഴിച്ചിലുള്ളവർ, കണ്ണടധരിച്ചവർ എന്നിങ്ങനെ വിവിധ പ്രശ്നങ്ങളുള്ളവർ നടന്നുപോകുേമ്പാഴാണ് ഇവർ സംശയം ജനിപ്പിക്കാത്ത രീതിയിൽ അടുത്തുകൂടുന്നത്. താൻ ഉപയോഗിച്ച് ഫലപ്രദമായ ഒരു മരുന്നാണ്; പറഞ്ഞുതരാം എന്നാണ് ഇവരുടെ ആദ്യനമ്പർ. മനസിലാകാത്ത ഭാഷയിൽ മരുന്നിെൻറ പേര് പലതവണ പറയുേമ്പാഴും മനസിലാകാതെ നിൽക്കുന്നവെൻറ ധർമ്മ സങ്കടം മനസിലാക്കിയെന്ന വണ്ണം മറുപടി വരും. ‘സഹോദരൻ വിഷമിക്കേണ്ട കട കാട്ടിത്തരാം’കാശും പോയി ഒടുവിൽ തട്ടിപ്പുകാർ നൽകുന്ന മരുന്ന് ഉപേയാഗിച്ച് നാലഞ്ച് ദിവസം കഴിച്ച് വയറ്റുവേദന പിടിപെടുന്നതാണ് ഇതിെൻറ ക്ലൈമാക്സ്. ഒടുവിൽ കടയിൽ എത്തിയേശഷം മരുന്ന് വാങ്ങില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ തടികേടാകുകയും ചെയ്യും.
ഇത്തരത്തിലുള്ള തട്ടിപ്പിന് വിധേയനായ തലശേരി സ്വദേശി അഫ്സലി (30)ന് മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറ്റുവേദനയും ക്ഷീണവും അനുഭവപ്പെട്ടതായി പറയുന്നു. അടുത്തിടെ മനാമയിലെ ഗോൾഡൻ സിറ്റി ലൈനിലൂടെ നടക്കുേമ്പാഴാണ് ഒരു വിദേശി ‘നിങ്ങൾക്ക് എെൻറ സഹോദരെൻറ മുഖഛായ ആണ’ല്ലോ എന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടതെന്നും അഫ്സൽ പറയുന്നു. തുടർന്ന് വർത്തമാനത്തിനിടെ കുടവയർ മാറ്റാൻ ഒരു മരുന്ന് പറഞ്ഞുവെങ്കിലും അത് വ്യക്തമായില്ല. തുടർന്ന് മരുന്ന് കിട്ടുന്ന സ്ഥലം കാട്ടിത്തരാം എന്ന് പറഞ്ഞ് ഒരു സൂപ്പർമാർക്കറ്റിലേക്ക് കൊണ്ടുപോയി കരിഞ്ചീരകം വാങ്ങിപ്പിച്ചു. തുടർന്ന് ഒരു മരുന്നുകൂടി വാങ്ങാനായി മറ്റൊരു കടയിലേക്ക് കൊണ്ടുപോയി. ഡോസിന് രണ്ടുദിനാർ വെച്ച് എട്ടുഡോസ് പൗഡർ വാങ്ങി കരിഞ്ചീരകത്തിൽ ലയിപ്പിച്ചു.
ഇത് കൊണ്ടുവന്ന് ഉപയോഗിച്ചപ്പോഴാണ് വയറ്റുവേദനയും ക്ഷീണവും ഉണ്ടായതെന്നും അഫ്സൽ പറയുന്നു. തുടർന്ന് ഇൗ കടയിലേക്ക് സുഹൃത്തിനെയും കൂട്ടി പോയി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോൾ കടക്കാരൻ കൈമലർത്തി. തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ എട്ട് ദിനാർ മാത്രം മടക്കിത്തന്നതായും ഇദ്ദേഹം പറയുന്നു. പണം നൽകി വ്യാജ മരുന്ന് സേവിച്ചാൽ ആരോഗ്യം കൂടി ക്ഷയിക്കും എന്നാണ് ഇരകളുടെ സാക്ഷ്യപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.