Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാസ്പോർട്ട്...

പാസ്പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും ഫ്ലെക്സി െപർമിറ്റെടുക്കാൻ അവസരം

text_fields
bookmark_border
പാസ്പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും ഫ്ലെക്സി െപർമിറ്റെടുക്കാൻ അവസരം
cancel

മനാമ: പാസ്പോർട്ട് കൈവശമില്ലാത്ത പ്രവാസികൾക്കും രാജ്യത്ത് പുതുതായി നടപ്പാക്കിയ ഫ്ലെക്സി െപർമിറ്റെടുക്കാൻ അവസരം. ഫ്ലെക്സി പെർമിറ്റിന് അപേക്ഷിക്കുന്ന വേളയിൽ     പാസ്പോർട്ടിന് ആറുമാസം കാലാവധിയുണ്ടായിരിക്കണമെന്നത് മാത്രമാണ് വ്യവസ്ഥ. പുതിയ തീരുമാനം ഫ്ലെക്സി പെർമിറ്റ് കൂടുതൽ ജനകീയമാക്കാൻ സഹായകമാകും. രാജ്യത്തെ അനധികൃത പ്രവാസി തൊഴിലാളികൾക്ക് സ്വന്തം സ്പോൺസർമാരായി നിയപരമായി തുടരാനുള്ള അവസരമൊരുക്കുന്ന സംവിധാനമാണ് ഫ്ലെക്സി വർക് പെർമിറ്റ്. ഇൗ വർഷം ജൂലൈയിലാണ് പുതിയ പദ്ധതി നിലവിൽ വന്നത്. 
  പാസ്പോർട് കൈവശമില്ലാത്തവരിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തോട് പറഞ്ഞു. മറ്റുള്ളവർ പെർമിറ്റിനായി സ്വീകരിക്കേണ്ട അതേ കാര്യങ്ങളാണ് പാസ്പോർട്ട് കൈവശമില്ലാത്തവരും നടത്തേണ്ടത്.  രാജ്യത്ത് ആദ്യമായാണ് പാസ്പോർട്ടിൽ റെസിഡൻസി സ്റ്റാമ്പ് ഇല്ലാത്തവർക്ക് നിയമപരമായി ജോലി ചെയ്യാൻ അവസരം ഒരുങ്ങുന്നത്. 

ഫ്ലെക്സി പെർമിറ്റ് എടുക്കുന്നവർക്ക് നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡ് അനുവദിക്കും. ഇത് എല്ലാ ആറുമാസം കൂടുേമ്പാഴും യാതൊരുവിധ ഫീസുമില്ലാതെ പുതുക്കാം. ഇൗ കാർഡിൽ അവരുടെ സി.പി.ആർ നമ്പറും ഫോേട്ടായും ഉണ്ടാകും. തുടർന്ന് ഇമിഗ്രേഷനിലെത്തി രണ്ടുവർഷത്തേക്കുള്ള റെസിഡൻസ് പെർമിറ്റ് സ്റ്റാമ്പ് ചെയ്യാനുള്ള ടെക്സ്റ്റ് മെസേജും ലഭിക്കും. എന്നാൽ, പാസ്പോർട്ട് കൈവശമില്ലാത്തവർക്ക് ഇൗ രീതിയിൽ ചില മാറ്റങ്ങളുണ്ട്. പെർമിറ്റിനായുള്ള എല്ലാ ഫീസും അടച്ച ശേഷം അവർക്ക് ഒരു കാർഡ് ലഭിക്കും. അവരുടെ താമസവിവരങ്ങൾ എൽ.എം.ആർ.എ രജിസ്റ്റർ ചെയ്യും. 
തുടർന്ന് പെർമിറ്റ് കൈവശമുള്ളയാൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സ്വന്തം എംബസിയിലോ എത്തി പുതിയ പാസ്പോർട്ടിനുള്ള കാര്യങ്ങൾ നീക്കണം. ഇതിനിടയിലും അയാളെ നിയമപ്രകാരമുള്ള തൊഴിലാളിയായി തന്നെ പരിഗണിക്കും.    പാസ്പോർട്ട് ലഭിച്ച ശേഷം തൊഴിലാളിക്ക് നാഷണാലിറ്റി, പാസ്പോർട്സ് ആൻറ് റെസിഡൻറ്സ് അഫയേഴ്സിലെത്തി പെർമിറ്റ് സ്റ്റാമ്പ് ചെയ്യാം. അതോടെ ബഹ്റൈന് പുറത്തേക്ക് യാത്ര ചെയ്യാനും സാധിക്കും. 
  ഫ്ലെക്സി പെർമിറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ച വരെയുള്ള കണക്കനുസരിച്ച് 800ഒാളം ഫ്ലെക്സി പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറഞ്ഞു. 

മിഡിൽ ഇൗസ്റ്റിൽ തന്നെ ആദ്യമായാണ് ഫ്ലെക്സി പെർമിറ്റ് എന്ന ആശയം നിലവിൽ വരുന്നത്. പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ് അനുവദിക്കുന്നതെങ്കിലും ആദ്യ മാസങ്ങളിൽ ഇത്രയും പേർ പെർമിറ്റ് എടുക്കാൻ സാധ്യതയില്ലെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഏതാണ്ട് 60,000ത്തിലധികം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ടെന്നാണ് അനുമാനം. രണ്ടുവർഷം കൊണ്ട് 48,000 പേർക്ക് ഫ്ലെക്സി പെർമിറ്റ് അനുവദിക്കാനാകും. 
തങ്ങൾ ഫ്ലെക്സിബിൾ പെർമിറ്റിന് അപേക്ഷിക്കാൻ യോഗ്യരാണോ എന്നറിയാൻ വെബ്സൈറ്റ് സന്ദർശിക്കാം. 33150150 എന്ന നമ്പറിലേക്ക് സ്വന്തം ഫോണിൽ നിന്ന് മെസേജ് അയക്കുകയും ചെയ്യാം. മെസേജ് അയക്കുന്നവർ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകും.യോഗ്യരായവരെ എൽ.എം.ആർ.എ കോൾ സെൻററിൽ നിന്ന് വിളിക്കുകയും അവർക്ക് അപ്പോയൻറ്മെൻറ് ലഭ്യമാക്കുകയും െചയ്യും. പെർമിറ്റിനായി ഒരാൾക്ക് രണ്ടുവർഷത്തേക്ക് 1,169 ദിനാർ ചെലവിടേണ്ടി വരും. 

60 വയസിന് താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക് (നിലവിൽ വർക് പെർമിറ്റ് ഇല്ലാത്തവർ)  അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ് റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക് വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്കൗണ്ട് നിരക്കായ 15 ദിനാർ നൽകിയാൽ മതി. 

റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഇവർക്ക് ഫ്ലെക്സി ഹോസ്പിറ്റാലിറ്റി പെർമിറ്റ് ആണ് നൽകുക.രണ്ടുവർഷമാണ് വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം. നാട്ടിൽ പോകുന്ന വേളയിൽ പ്രതിമാസ ഫീസായ 30 ദിനാർ അഡ്വാൻസായി അടക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ പെർമിറ്റ് റദ്ദാകുന്ന സ്ഥിതിയുണ്ടാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportgulf newsmalayalam news
News Summary - passport-bahrain-gulf news
Next Story