നരേന്ദ്രമോദിയുടെ ബഹ്‌റൈൻ സന്ദർശനം നാഴികക്കല്ലാകും -എം.എ. യൂസുഫലി
text_fieldsമനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ബഹ്‌റൈൻ സന്ദർശനം ഇരുരാജ്യങ്ങളുടെയും പരസ്പര ബന്ധം ശക് തമാക്കുന്ന നാഴികക്കല്ലാകുമെന്ന് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി പറഞ്ഞു. രണ്ട് രാജ്യങ്ങളുടെയും ആഴമേറിയ ബന്ധത്തെ ഇത് അടിവരയിടുകയും പശ്ചിമേഷ്യൻ നയത്തിൽ ഇന്ത്യൻ^ബഹ്‌റൈൻ ബന്ധത്തിെൻറ പ്രാധാന്യം അടയാളെപ്പടുത്തുന്നതുമാണ്.
നാല് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ ബഹ്റൈനിലുണ്ട്. ഇവർ ആധുനിക ബഹ്റൈെൻറ സാമ്പത്തിക വളർച്ചക്ക് വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ആദരവിെൻറയും ആഘോഷത്തിെൻറയും തമ്മിലുള്ള യോജിപ്പിെൻറ ശ്രേഷ്ഠനിമിഷം കൂടിയാണിത്. സഹസ്രാബ്ദത്തോളം പഴക്കമുള്ളതാണ് ബഹ്‌റൈൻ^ഇന്ത്യ ബന്ധമെന്നും പ്രത്യേകിച്ച് ഉൗർജസ്വലമായ തൊഴിൽവേദിയിലൂടെയെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. 2018-19 വർഷത്തെ ഇന്ത്യ-ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര വളർച്ച 1.282 യുഎസ് ഡോളറിലെത്തിയിരിക്കുകയാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയാണ് ഇന്ത്യയുടെതായി രേഖപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈെൻറ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2018 മാർച്ച് വരെ, ബഹ്‌റൈനിലെ ഇന്ത്യയുടെ മൊത്തം മൂലധന നിക്ഷേപം ഏകദേശം 1.69 ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നതായും ഇതിൽ ലുലു ഗ്രൂപിെൻറ വളർച്ചയിലും ഒപ്പം ബഹ്‌റൈനിലെ ലുലുവിെൻറ നിക്ഷേപത്തിൽ അഭിമാനമുണ്ടെന്നും എം.എ. യൂസുഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.