വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് തുടക്കമായി
text_fieldsമനാമ: ബഹ്‌റൈനിലെത്തുന്ന വിദേശ തൊഴിലാളികളുടെ പരിഷ്‌കരിച്ച വൈദ്യ പരിശോധന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിെൻറ രക്ഷാധികാരത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍.എം.ആര്‍.എ, ഹെല്‍ത് സര്‍വീസസ് ആൻറ് പ്രൊഫഷന്‍സ് റഗുലേറ്ററി അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ ആൻറ് ഇ^ഗവൺമെൻറ് അതോറിറ്റി പ്രതിനിധികള്‍ സംബന്ധിച്ചു. ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈെൻറ നേട്ടം അടയാളപ്പെടുത്തുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വിദേശ തൊഴിലാളികളുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ കാര്യക്ഷമമായി, വേഗത്തിൽ രേഖപ്പെടുത്താൻ പദ്ധതി വഴിയൊരുക്കും. ഒക്‌ടോബര്‍ 30ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആരോഗ്യ പരിശോധനകൾ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് തൊഴിലുടമകൾക്കും സൗകര്യമാകും. നേരത്തെ അല്‍റാസി ഹെല്‍ത് സെൻററില്‍ മാത്രമായിരുന്നു ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. പുതിയ പദ്ധതി നടപ്പില്‍ വരുന്നതോടെ 14 സ്വകാര്യ കേന്ദ്രങ്ങളിൽ പരിശോധനകള്‍ നടത്താന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.