‘ടീച്ചറെ ഇഷ്ടമായിരുന്നു; പക്ഷെ മദ്യലഹരിയിൽ എല്ലാം മറന്നു’
text_fieldsമനാമ: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വി.പി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനപ്രതി അരുൺ (25) ആണെന്ന് അറിഞ്ഞതോടെ, ഇയാൾ ജോലി ചെയ്തിരുന്ന ബഹ്റൈനിലെ ട്രേഡിംങ് കമ്പനിയിലെ മലയാളികൾ ഞെട്ടി. സ്ഥാപനത്തിെൻറ പ്രധാന ചുമതല വഹിക്കുന്നവരും ചീമേനിയിലുള്ളവരാണ്. അരുണിെൻറ മാതൃസഹോദരിയുടെ മകനും ഇവിടെ ജോലി ചെയ്യുന്നുണ്ട്. സ്റ്റോർ വർക്കറായിരുന്ന അരുൺ നവംബർ നാലിനാണ് നാട്ടിേലക്ക് മൂന്നുമാസത്തെ ലീവിന് പോയത്. കമ്പനി മടക്ക ടിക്കറ്റും നൽകിയിരുന്നു.
ഫെബ്രുവരി നാലിന് മടങ്ങിയെത്തി അന്നുതന്നെ ഡ്യൂട്ടിയിൽ കയറി. ഡിസംബർ 13 ന് ജാനകി കൊല ചെയ്യപ്പെട്ട കാര്യവും അവരുടെ ഭർത്താവിന് സംഭവത്തിൽ ഗുരുതര പരിക്കേറ്റതും അരുൺ സവിസ്തരം സഹപ്രവർത്തകരോട് പറഞ്ഞിരുന്നുവത്രെ. അയൽവക്കത്ത് നടന്ന അരുംകൊലയെ കുറിച്ച് സങ്കടത്തോടെയാണ് പറഞ്ഞതെല്ലാം. പ്രതികളെ കുറിച്ച് ആർക്കും അറിയില്ലെന്നും കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. തെൻറ പെരുമാറ്റത്തിലോ മാനസിക നിലയിലോ ഏതെങ്കിലും തരത്തിലുള്ള വിത്യാസവും അരുൺ പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് സഹപ്രവർത്തകർ പറയുന്നത്. എന്നാൽ നാട്ടിലെ ഇയാളുടെ സുഹൃത്തുക്കൾ പിടിയിലായതിനെ തുടർന്നാണ് വല മുറുകിയത്. കേരള ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് ബഹ്റൈനിലുള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആണ് അരുണിെൻറ സ്ഥാപനത്തിൽ അന്വേഷണവുമായെത്തിയത്. സ്ഥാപന ഉടമയെ ആദ്യം സംഭവത്തിെൻറ ഗൗരവം അറിയിച്ചു.
ആദ്യമെല്ലാം തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞുവെങ്കിലും കൂട്ടുപ്രതികൾ പിടിയിലായതും പോലീസിന് തെളിവ് ലഭിച്ചതും പറഞ്ഞപ്പോൾ അരുൺ നിശബ്ദനായി. തുടർന്ന് നാട്ടിലേക്ക് പോകാനും പോലീസിൽ കീഴടങ്ങാനും സമ്മതം അറിയിച്ചു. ടീച്ചറിനെ നീയെന്തിന് കൊലപ്പെടുത്തിയെന്നും അവർ നമുക്കെല്ലാം നല്ലതല്ലെ ചെയ്തിട്ടുള്ളൂ എന്നും ചീമേനിക്കാരായ സഹപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തു ‘ടീച്ചറിനെ ഇഷ്ടമായിരുന്നു. പെക്ഷ മദ്യലഹരിയിൽ സംഭവിച്ചുപോയതാണ്. സുഹൃത്തുക്കൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തെതെന്നും അവരാണ് കടുത്ത കാര്യങ്ങൾ ചെയ്തതെന്നും ഇയ്യാൾ പറഞ്ഞു. കേസിൽ പ്രതിയായതറിഞ്ഞ് രാത്രിയിൽ എന്തെങ്കിലും അവിവേകം ചെയ്യുമോ എന്ന ശങ്ക കാരണം ഇയാളുടെ മാതൃസഹോദരിയുടെ മകനും മുറിയിൽ കാവലിരുന്നു.
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും അരുണും അരുണിെൻറ മാതൃസഹോദരിയുടെ മകനും കൂടി ഇന്നലെ വൈകുന്നേരം 3.20 നുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ബഹ്റൈനിൽ നിന്നും കോഴിക്കോേട്ടക്ക് തിരിച്ചു. ബഹ്റൈൻ എയർപോർട്ടിൽ വെച്ച് ഇയ്യാൾ േഫാണിലൂടെ ഗൾഫ് മാധ്യമവുമായി സംസാരിക്കാനും തയ്യാറായി. താൻ നാട്ടിൽ നിൽക്കുേമ്പാൾ അന്വേഷണം നടന്ന സമയത്തെല്ലാം താനും എല്ലാവർക്കുമൊപ്പം പോയിരുന്നതായും എന്നാൽ തന്നെ ആരും സംശയിച്ചിരുന്നില്ലെന്നും അരുൺ പറഞ്ഞു. ജാനകി ടീച്ചർ തന്നെ പഠിപ്പിച്ചിട്ടില്ലെന്നും ഇയ്യാൾ കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമയം രാത്രി 9.20 ന് കോഴിക്കോട് വിമാനം ലാൻറ് ചെയ്യുേമ്പാൾ കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് സി.െഎ സുനിൽകുമാറും ഇൻറലിജൻസ് ഉദ്യോഗസ്ഥരും പ്രതിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബഹ്റൈനിൽ നിന്നുള്ള യാത്രക്കിടെ നിസംഗനായിരുന്ന അരുൺ കോഴിക്കോട് എത്തുേമ്പാൾ വിഷാദാവസ്ഥയിലായിരുന്നു. എമിഗ്രേഷൻ അധികൃതരുടെ സമ്മതത്തോടെ പത്തരയോടെ പ്രതിയെയും കൊണ്ട് പോലീസുദ്യോഗസ്ഥർ ക്യാമ്പിലേക്ക് പുറപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.