ദുറാസിൽ കൊല്ലപ്പെട്ടത് അഞ്ചുേപർ; 31 പൊലീസുകാർക്ക് പരിക്ക്
text_fieldsമനാമ: ചൊവ്വാഴ്ച ദുറാസിൽ തീവ്രവാദികൾക്കെതിരായി നടന്ന സുരക്ഷ നടപടിയിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് അൽ ഹസൻ പറഞ്ഞു. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരിക്കേറ്റ പൊലീസുകാരുടെ എണ്ണം 31ആയെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവരിൽ എട്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തെ നടപടിയിൽ 286പേരെയാണ് അറസ്റ്റുചെയ്തത്.ഇതിൽ കോടതി വിധിക്കുശേഷം പിടികൊടുക്കാതെ ഒളിവിൽ കഴിയുന്നവരും പെടും.
കഴിഞ്ഞ ദിവസം ശൈഖ് ഇൗസ ഖാസിമിനെതിരെ കോടതി വിധി വന്നശേഷമാണ് ഇദ്ദേഹത്തിെൻറ വീടിനുചുറ്റും തമ്പടിച്ചവരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ കേന്ദ്രമായി ഇൗ മേഖല മാറിയതിനെ തുടർന്നാണ് ശക്തമായ നടപടി സ്വീകരിച്ചതെന്ന് മേജർ ജന. അൽ ഹസൻ പറഞ്ഞു. ഇത് നേരത്തെ പല തവണ മാറ്റിവെച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊലീസ് നടപടിയെ കഴിഞ്ഞ ദിവസം അറബ് പാർലമെൻറ് പിന്തുണച്ചിരുന്നു. ഇൗ വിഷയത്തിൽ പൊലീസ് മതിയായ നടപടി സ്വീകരിച്ചതായാണ് കരുതുന്നതെന്ന് ഇന്നലെ ഗുദൈബിയയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സ്പീക്കർ ഡോ. മെശാൽ അൽ സുലമി പറഞ്ഞു. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.ഭരണഘടനാപരവും, നിയപരവും, മനുഷ്യാവകാശപരവുമായ വശങ്ങൾ വിലയിരുത്തുകയും ഏറ്റവും മികച്ച രീതിയിലാണ് പൊലീസ് നടപടിയുണ്ടായതെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. നടപടിയുണ്ടായ മേഖല ഭീകരതയുടെയും വിഘടനവാദത്തിെൻറയും കേന്ദ്രമായി മാറിയിരുന്നു. ഇൗ ഘട്ടത്തിൽ നടപടി അനിവാര്യമായിരുന്നു.^അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കേസുകളിൽ കഴിഞ്ഞ ജൂണിൽ ശൈഖ് ഖാസിമിെൻറ പൗരത്വം റദ്ദാക്കിയിട്ടുണ്ട്.
ദുറാസ് മേഖലയിൽ സുരക്ഷ സേനയുടെ സാന്നിധ്യം ഇപ്പോഴും ശക്തമായി തുടരുകയാണ്. പൊലീസുകാർക്കെതിരെ പെട്രോൾ ബോംബും, മഴുവും കത്തിയും ഇരുമ്പുദണ്ഡും മറ്റും ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. പൊലീസ് നടപടിയിൽ പിടിയിലായവരിൽ നേരത്തെ ജൗ ജയിലിൽ നിന്ന് രക്ഷപ്പെട്ടവരും പെടുമെന്ന് അധികൃതർ അറിയിച്ചു.
ബഹ്റൈൻ സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് തീവ്രവാദികൾ ഇറാെൻറ പിന്തുണയോടെയാണ് ആക്രമണങ്ങൾ നടത്തുന്നതെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.