Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേന്ദ്രം അയഞ്ഞു; ഗൾഫ്...

കേന്ദ്രം അയഞ്ഞു; ഗൾഫ് കാർഗോ മേഖലയിൽ വീണ്ടും ഉണർവ് 

text_fields
bookmark_border
കേന്ദ്രം അയഞ്ഞു; ഗൾഫ് കാർഗോ മേഖലയിൽ വീണ്ടും ഉണർവ് 
cancel

മനാമ: ഇന്ത്യയിൽ നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) വഴി പ്രതിസന്ധിയിലായ ഗൾഫ് കാർഗോ മേഖലയുടെ കഷ്ടകാലം തീരുന്നു. കേന്ദ്രത്തിെൻറ പുതിയ ഉത്തരവ് പ്രകാരം വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ല. ഇക്കഴിഞ്ഞ ജൂൺ അവസാനം േകന്ദ്രം എടുത്ത തീരുമാനമാണ് കാർഗോ ഏജൻസികളുടെ നടുവൊടിച്ചത്. അതുവരെ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു. 

എന്നാൽ ജൂണിൽ ഇൗ സൗകര്യം റദ്ദാക്കി. യാെതാരു മുന്നറിയിപ്പും നൽകാതെയാണ് കേന്ദ്ര സർക്കാർ ഇൗ തീരുമാനം നടപ്പാക്കിയതെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിച്ചിരുന്നു. ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന് കാർഗോ ഉരുപ്പടികൾ വിവിധ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുകയും ക്ലിയറൻസ് കിട്ടാൻ നികുതി അടക്കേണ്ടി വരികയും ചെയ്തു. നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസർ ചാർജ് പിന്നീട് ഏജൻസികൾ വർധിപ്പിച്ചു. നേരത്തെ   കിലോക്ക് ഒരു ദിനാറും, ഒരു ദിനാറും നൂറ് ഫിൽസുമൊക്കെ ഇൗടാക്കിയിരുന്നവർ ചാർജ് 1.600 ദിനാർ ആക്കി വർധിപ്പിച്ചു. ഇതോടെ ഇൗ മേഖല തന്നെ സജീവമല്ലാതായി. വലിയ തുക പാർസർ ചാർജ് ഇനത്തിൽ നൽകേണ്ടതിനാലും സാധനങ്ങൾ ഡെലിവറി നടത്താൻ വൈകുന്നതിനാലും പാർസൽ അയക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ഇൗ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 90 ശതമാനവും മലയാളികളാണ്. പുതിയ തീരുമാനം വന്നതോടെ പാർസലിന് ഇൗടാക്കുന്ന ചാർജ് ബഹ്റൈനിലെ കാർഗോ ഏജൻസികൾ കുറച്ചിട്ടുണ്ട്.ഇന്ന് മുതൽ ഒരു കിലോ പാർസലിന് പഴയ നിരക്കായ ഒരു ദിനാർ 100 ഫിൽസ് ആണ് ഇൗടാക്കുക.1993ലാണ് 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക് നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തിയിരുന്നു.വിമാനത്തിൽ യാത്രക്കാരന് സാധാരണ ഗതിയിൽ 30 കിലോ ബാഗേജ് മാത്രമേ കൊണ്ടുപോകാനാകൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്കുള്ള പലസാധനങ്ങളും കാർഗോ വഴിയാണ് അയച്ചിരുന്നത്. 

കാർഗോ മേഖല പ്രതിസന്ധിയിലായതിനെ തുടർന്ന് മലയാളികളടക്കം ലക്ഷകണക്കിന് പ്രവാസികളെ ബാധിക്കുന്ന ഇൗ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ‘ഇൻറർനാഷണൽ കൊറിയർ ഏജൻറ്സ് വെൽഫയർ അസോസിയേഷൻ’ ജൂലൈയിൽ തിരുവനന്തപുരത്ത് ധനമന്ത്രി തോമസ് െഎസക്കിന് നിവേദനം നൽകിയിരുന്നു. തുടർന്ന്, കേന്ദ്ര സർക്കാറിനും മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർക്കും സംഘടന നിവേദനം നൽകുകയുണ്ടായി. പുതിയ മാറ്റം കാർഗോ മേഖലക്ക് വലിയ ആശ്വാസമാണെന്ന് ബഹ്റൈനിൽ ‘സൂപ്പർനെറ്റ്  കാർഗോ’ നടത്തുന്ന ഷിറാസ് പറഞ്ഞു. കാർഗോ മേഖല സജീവമാകുന്നതോടെ, സൂപ്പർമാർക്കറ്റുകളിലുള്ള വ്യാപാരവും വർധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണക്കാരായ പ്രവാസികളാണ് നാട്ടിലെ ഉറ്റവർക്കായി പാർസലുകൾ അയക്കാറുള്ളത്. താഴ്ന്ന വരുമാനക്കാർ വർഷാവർഷം നാട്ടിലേക്ക് പോകാൻ കഴിയാത്തവരായതിനാൽ അവരും ഇൗ സൗകര്യത്തെ വലിയ തോതിൽ ഉപയോഗപ്പെടുത്താറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgulf cargo
News Summary - gulf cargo-bahrain-gulf news
Next Story