Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:08 AM GMT Updated On
date_range 10 Aug 2017 9:08 AM GMTതലസ്ഥാന നഗരിയിൽ ശുചിത്വം വർധിപ്പിക്കാൻ വൻ കാമ്പയിന് തുടക്കം
text_fieldsbookmark_border
മനാമ: തലസ്ഥാന നഗരിയിലെ ശുചിത്വം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വ്യാപക ബോധവത്കരണ കാമ്പയിന് തിങ്കളാഴ്ച തുടക്കമായി. അഞ്ച് ലക്ഷം ദിനാർ ചെലവിട്ട് അഞ്ച് വർഷം നീളുന്ന കാമ്പയിൻ ഗൾഫ് സിറ്റി ശുചീകരണ കമ്പനിയുടെ (ജി.സി.സി.സി) സഹകരണത്തോടെ കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. ‘ഡു ഇറ്റ് റൈറ്റ്’ എന്ന പേരിലുള്ള കാമ്പയിെൻറ ഭാഗമായി 12 പ്രദർശനങ്ങൾ, മത്സരങ്ങൾ, 900 വീഡിയോകൾ, പോസ്റ്ററുകൾ എന്നിവ ഒരുക്കും.
അൽ റിവാഖ് ഗാലറിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാമ്പയിൻ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടു. മാലിന്യസംസ്കരണത്തൊട്ടികൾ കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് ജി.പി.എസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ‘ഗൾഫ് സിറ്റി സർവീസ്’ എന്ന പുതിയ ആപ്ലിക്കേഷനും വാർത്താസമ്മേളനത്തിൽ പുറത്തിറക്കി.
വ്യവസായ മാലിന്യം, ഖരമാലിന്യം, ദ്രവമാലിന്യം തുടങ്ങി നിരവധി തരം മാലിന്യമുണ്ടെങ്കിലും വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും റെസ്റ്റോറൻറുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങളിലാണ് കാമ്പയിൻ ഉൗന്നൽ നൽകുന്നതെന്ന് വാർത്താസമ്മേളനത്തിൽ കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം 300 ആയി ഉയർത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അൽ റിവാഖ് ഗാലറിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കാമ്പയിൻ സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തുവിട്ടു. മാലിന്യസംസ്കരണത്തൊട്ടികൾ കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് ജി.പി.എസ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ‘ഗൾഫ് സിറ്റി സർവീസ്’ എന്ന പുതിയ ആപ്ലിക്കേഷനും വാർത്താസമ്മേളനത്തിൽ പുറത്തിറക്കി.
വ്യവസായ മാലിന്യം, ഖരമാലിന്യം, ദ്രവമാലിന്യം തുടങ്ങി നിരവധി തരം മാലിന്യമുണ്ടെങ്കിലും വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും റെസ്റ്റോറൻറുകളിൽനിന്നും പുറന്തള്ളുന്ന മാലിന്യങ്ങളിലാണ് കാമ്പയിൻ ഉൗന്നൽ നൽകുന്നതെന്ന് വാർത്താസമ്മേളനത്തിൽ കാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ എണ്ണം 300 ആയി ഉയർത്താനും പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story