മന്ത്രിസഭ േയാഗം: ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തതക്ക് ശ്രമം വേണമെന്ന് പ്രധാനമന്ത്രി
text_fieldsമനാമ: യമനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുന്നതായിരുന്നു യമൻ പ്രധാനമന്ത്രി ഡോ.അഹ്മദ് ഉബൈദ് ബിൻ ദാഗറിെൻറ ബഹ്റൈൻ സന്ദർശനമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഒൗദ്യോഗിക ചർച്ചകൾ ഫലപ്രദമായിരുന്നു. പ്രതിസന്ധികൾ അതിജീവിക്കാൻ യമന് ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗുദൈബിയ പാലസിൽ പ്രതിവാര മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ഹജ്ജ് മിഷനോട് ആവശ്യപ്പെട്ടു. ഹജ്ജ് സുഖകരമാക്കാനായി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ നേതൃത്വത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രശംസനീയമാണ്. സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ഭീകരാക്രമണത്തെ സഭ ശക്തമായി അപലപിച്ചു. ഭീകരവിരുദ്ധ മുന്നേറ്റത്തിൽ ബഹ്റൈൻ സ്പെയിനിനൊപ്പം നിൽക്കും. ബഹ്റൈൻ എല്ലാതരം തീവ്രവാദത്തെയും ഭീകരതയെയും തള്ളിക്കളയുന്നതായും മന്ത്രിസഭ വ്യക്തമാക്കി.
രാജ്യം ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് പ്രധാനമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ദേശീയ വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകണം. ഇൗത്തപ്പഴം സംസ്കരണം പോലുള്ള മേഖലയിലെ വ്യവസായങ്ങൾക്ക് പിന്തുണ ഉറപ്പാക്കണം. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾ സുരക്ഷിതമാണെന്ന് കാബിനറ്റിനെ ബന്ധപ്പെട്ടവർ അറിയിച്ചു. മുട്ടയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണം. സതേൺ ഗവർണറേറ്റിലെ അസ്കർ, ജൗ, അൽദാർ എന്നിവിടങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി. സന്ദർശനവേളയിൽ അവിടുത്തെ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ മന്ത്രിമാർ നേരിട്ട് ചോദിച്ചറിയും.മാലിന്യങ്ങൾ ‘അപകടകരം’, ‘അപകടകരമല്ലാത്തത്’ എന്നിങ്ങനെ രണ്ടായി തരം തിരിക്കാൻ തീരുമാനമായി. ‘സെമി ഹസാഡസ്’ എന്ന വിഭാഗം റദ്ദാക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.