Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുഹമ്മദ് ഹനീഫ്...

മുഹമ്മദ് ഹനീഫ് ആദ്യമായി നാട്ടിലേക്ക് മടങ്ങി; 26 വര്‍ഷത്തിനുശേഷം

text_fields
bookmark_border

മനാമ: പ്രവാസ സ്വപ്നങ്ങള്‍ മെനഞ്ഞ് ബഹ്റൈനിലത്തെിയ തമിഴ്നാട് സ്വദേശി മുഹമ്മദ് ഹനീഫ് അബ്ദുല്‍റഹീം ആദ്യമായി തിരിച്ചുപോയത് 26 വര്‍ഷത്തിനുശേഷം. ഇന്നലെയാണ് മുഹമ്മദ് ഹനീഫ് നാട്ടിലേക്ക് മടങ്ങിയത്.
ബഹ്റൈനില്‍ ലേബര്‍ ആയി എത്തിയെങ്കിലും ആദ്യ നാളുകളില്‍ തന്നെ അസുഖംബാധിച്ച് കാലിന് സ്വാധീനക്കുറവുണ്ടായി. തുടര്‍ന്ന് ജോലിക്കുപോലും പോകാനാകാതെ പലവിധ ദുരിതങ്ങളിലൂടെ കടന്നുപോയി. ഇതിനിടെ, പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും നഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മകള്‍ ജനിച്ചപ്പോഴാണ് മുഹമ്മദ് ഹനീഫ് കടല്‍ കടക്കുന്നത്. ഇവിടെയത്തെി കുറച്ചുകഴിഞ്ഞപ്പോള്‍ ഭാര്യയും മരിച്ചുപോയി. ഏക മകള്‍ സഹോദരങ്ങളുടെ സംരക്ഷണയിലായിരുന്നു വളര്‍ന്നത്. കാലിന്‍െറ അസുഖം മൂലം പുറത്ത് ഭാരമുള്ള ജോലിയൊന്നും ചെയ്യാന്‍ പറ്റാതിരുന്ന ഇയാള്‍ക്ക് പാചകം അറിയാമായിരുന്നു. വീട്ടിലിരുന്ന് ചെറിയ പരിപാടികള്‍ക്കും മറ്റും ഭക്ഷണം ഒരുക്കിയാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഹൂറയിലായിരുന്നു താമസം. തഞ്ചാവൂര്‍ ഇയാംപേട്ട സ്വദേശിയാണ് മുഹമ്മദ് ഹനീഫ്. ദുരിതകാലങ്ങളിലൊക്കെ സുഹൃത്തുകളാണ് തണലായത്. ഒരുരേഖയും കൈവശമില്ലാതിരുന്നതിനാല്‍ പൊതുമാപ്പ് കാലയളവില്‍ പോലും ഒന്നും നടന്നില്ല്ള.  ഒടുവില്‍ ഒ.ഐ.സി.സി. തഞ്ചാവൂര്‍ കമ്മിറ്റി ഭാരവാഹികളാണ് ഇയാളുടെ വിഷയം ഏറ്റെടുത്തത്. ഇതേ തുടര്‍ന്ന് ഡിസംബറില്‍ എംബസിയില്‍ നിന്ന് ഒൗട്ട്പാസ് ലഭിച്ചു.ഇതിനായുള്ള രേഖകള്‍ നാട്ടിലുള്ള സഹോദരങ്ങള്‍ തന്നെയാണ് അയച്ചത്. എമിഗ്രേഷനില്‍ ഫൈന്‍ അടച്ച് യാത്രരേഖകള്‍ ശരിയാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഒ.ഐ.സി.സി മുന്‍കയ്യെടുത്തു. ഒ.ഐ.സി.സി. കന്യാകുമാരി ജില്ലാകമ്മിറ്റി അംഗം മൈക്കിള്‍ നേവീസാണ് വിമാന ടിക്കറ്റ് നല്‍കിയത്. കമ്മിറ്റി അംഗങ്ങളായ സതീഷ്, രാമലിംഗം, ജയരാജ്, സെന്തില്‍ തുടങ്ങിയവരും വിവിധ സഹായങ്ങള്‍ നല്‍കി. 
കൂടെപ്പിറപ്പിനെ കാണാന്‍ സഹോരങ്ങളും ഓര്‍മ്മയില്‍ പോലുമില്ലാത്ത പിതാവിനെ കാണാന്‍ മകളും നാട്ടില്‍ കാത്തിരിക്കുകയാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story