Sorry, you need to install flash to see this content.

view counter

പുതിയ വാര്‍ത്തകള്‍

ജാതി സെന്‍സസ് അടുത്ത ജൂണില്‍

ന്യൂദല്‍ഹി: ജാതി തിരിച്ചുള്ള സെന്‍സസ് അടുത്ത വര്‍ഷം ജൂണ്‍ 11 നും സെപ്തംബര്‍ 11നും ഇടയില്‍ നടത്തും. നിലവിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വേറിട്ട് ജാതി സെന്‍സസ് നടത്താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി നടത്തുന്ന ജാതി തിരിച്ചുള്ള കണക്കെടുപ്പിന് 2,000 കോടിയാണ് പ്രാഥമികമായി കണക്കാക്കുന്ന ചെലവ്.

മഅ്ദനിയുടെ ഹരജി തള്ളി

ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരെയുള്ള കുറ്റപത്രവും തുടര്‍നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈകോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍നിന്ന് മഅ്ദനിക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വ്യക്തമായതിനാല്‍ ഹരജി തള്ളുകയാണെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് സുഭാഷ് ബി. ആദി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

കശ്മീരിലെ പ്രത്യേകാധികാര നിയമം പിന്‍വലിക്കണം -ജനകീയ ട്രൈബ്യൂണല്‍

ന്യൂദല്‍ഹി: കശ്മീരിലെ അശാന്തി അവസാനിപ്പിക്കാന്‍ സായുധസേനയുടെ പ്രത്യേകാധികാര നിയമവും ജമ്മു-കശ്മീര്‍ പൊതു സുരക്ഷാ നിയമവും പിന്‍വലിക്കണമെന്ന് പ്രമുഖ നിയമജ്ഞരും അക്കാദമിക് പണ്ഡിതരും അടങ്ങുന്ന സ്വതന്ത്ര ജനകീയ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 21ന് ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വിട്ട ജനകീയ ട്രൈബ്യൂണലിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം -സുപ്രീംകോടതി

ന്യൂദല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണിച്ചന്‍ നല്‍കിയ അപ്പീലിന്റെ വാദത്തില്‍ വിശദീകരണം നല്‍കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരും കീഴ്‌കോടതിയില്‍ കേസ് വാദിച്ച പ്രോസിക്യൂട്ടറും ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
കേസന്വേഷണ ചുമതല ഡിവൈ.എസ്.പി കെ.കെ ജോഷ്വക്കായിരുന്നു. മേല്‍നോട്ട ചുമതല ഐ.ജി സിബി മാത്യൂസിനും. സിബി മാത്യൂസ് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല.

കേസ് അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ ജോഷ്വയും പ്രോസിക്യൂട്ടര്‍ മോഹന്‍രാജും ഹാജരാകേണ്ടി വരും.

ദല്‍ഹിയില്‍ പ്രളയഭീതി

ന്യൂദല്‍ഹി: ആഴ്ചകളായി പെയ്യുന്ന മഴയെ തുടര്‍ന്ന് യമുനാ നദി അപകടനിരപ്പും കവിഞ്ഞ് ഒഴുകിത്തുടങ്ങിയതോടെ ദല്‍ഹി പ്രളയഭീതിയിലായി. താഴ്ന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.  അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ യമുനയുടെ തീരങ്ങളില്‍ ബോട്ടുകള്‍ സജ്ജമാക്കി.

പൈലറ്റ് ഉറങ്ങിപ്പോയെന്ന് സൂചന

മംഗലാപുരം: വിമാന ജീവനക്കാര്‍ ഉള്‍പ്പെടെ 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനദുരന്തം സംഭവിച്ചത് പൈലറ്റ് ഉറങ്ങിപ്പോയതു കാരണമെന്ന് സൂചന. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ദുരന്തം നടന്ന് നാലു മാസങ്ങള്‍ക്കുശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എയര്‍ മാര്‍ഷല്‍ (റിട്ട.) ബി.എന്‍. ഗോഖലയുടെ നേതൃത്വത്തിലുള്ള കോര്‍ട്ട് ഓഫ് എന്‍ക്വയറി ഈമാസം അവസാനത്തോടെ റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് ഇതുസംബന്ധിച്ച സൂചന പുറത്തുവന്നത്.

ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ഇടത് എം.പിമാര്‍

ന്യൂദല്‍ഹി: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക അട്ടിമറിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ഇടത് എം.പിമാര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കാണും. എയര്‍ ഇന്ത്യയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്നിരിക്കേ ആശ്രിതരുമായി വിലപേശുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ നിയമ വിരുദ്ധ നീക്കത്തിന് തടയിടാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.

ബാബരി ഭൂമി വിധി: യു.പിയില്‍ കനത്ത സുരക്ഷ

ലഖ്‌നോ: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് സെപ്റ്റംബര്‍ 24ന് വിധി പറയാനിരിക്കെ ഉത്തര്‍ പ്രദേശില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.  സെപ്റ്റംബര്‍ 24ന് അയോധ്യ കേസിന്റെ വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പു വരുത്താന്‍ കനത്ത സുരക്ഷ ഒരുക്കുന്നു. വിധി പ്രഖ്യാപിക്കുന്ന മൂന്ന്് ജഡ്ജിമാര്‍ക്കും കോടതിക്കുമുള്ള  സുരക്ഷ വര്‍ധിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്കയില്‍ വ്യാപക പ്രതിഷേധം; പിന്മാറില്ലെന്ന് പാസ്റ്റര്‍

വാഷിങ്ടണ്‍: ലോക വ്യാപാര കേന്ദ്രത്തില്‍ ഭീകരാക്രമണം നടന്നതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള നീക്കത്തില്‍  അമേരിക്കയില്‍ പ്രതിഷേധം വ്യാപകമാവുന്നു. രാഷ്ട്രീയവും മതപരവും തത്ത്വശാസ്ത്രപരവുമായ വിശ്വാസപ്രമാണങ്ങളെല്ലാം മാറ്റിവെച്ച് അമേരിക്കന്‍ ജനത ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍, അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ ഖുര്‍ആന്‍ പ്രതികള്‍ കത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഡവ്‌വേള്‍ഡ് ഔട്ട്‌റീച്ച് സെന്റര്‍ മേധാവി പാസ്റ്റര്‍ ടെറി ജോണ്‍സ് ആവര്‍ത്തിച്ചു.

പാസ്റ്ററുടെ ഭീഷണിയെ ഇന്ത്യ അപലപിച്ചു; ജാ്രഗതാ നിര്‍ദേശം

ന്യൂദല്‍ഹി:  ലോക വ്യാപാര കേന്ദ്രം  തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ ഖുര്‍ആന്‍  കത്തിക്കുമെന്ന അമേരിക്കയിലെ ക്രൈസ്തവ വൈദികന്റെ പ്രഖ്യാപനത്തെ ഇന്ത്യ അപലപിച്ചു. ഇത്തരം ദുഷ്‌ചെയ്തി തടയുന്നതിന് അമേരിക്കന്‍ ഭരണകൂടം യുക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായ നീക്കമുണ്ടായാല്‍, അതിന്റെ ചിത്രങ്ങളോ വീഡിയോ ഭാഗങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം  മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചു.
Syndicate content
Share/Bookmark