സെർവർ സ്ഥാപിക്കൽ: പി.എസ്.സി ഒാൺലൈൻ മൂന്നു ദിവസം പ്രവർത്തനരഹിതമാകും
text_fieldsതിരുവനന്തപുരം: പ്രതിദിനം ലക്ഷക്കണക്കിന് പേർ സന്ദർശിക്കുന്ന കേരള പബ്ലിക് സർവിസ് കമീഷെൻറ ഒൗദ്യോഗിക വെബ്സൈറ്റ് മൂന്നുദിവസം പ്രവർത്തനരഹിതമാകും. പുതിയ സെർവർ സ്ഥാപിക്കുന്നതിെൻറ ഭാഗമായി ജൂൺ 23, 24, 25 ദിവസങ്ങളിലാണ് ഒാൺലൈൻ സേവനം പൂർണമായും നിർത്തിവെക്കുന്നത്. ഇതിനുമുന്നോടിയായുള്ള തയാറെടുപ്പുകൾ പി.എസ്.സി ആസ്ഥാനത്ത് പൂർത്തിയായി. നിലവിലെ സെർവർ മാറ്റി കൂടുതൽ ശേഷിയുള്ളതാണ് സ്ഥാപിക്കുന്നത്. 25ഓടെ പുതിയ സെർവർ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം.
ഒാൺലൈൻ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും സൈറ്റിെൻറ വേഗം വർധിപ്പിക്കാനും പുതിയ സെർവർ സഹായകമാകും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് നിലവിലെ ഒാൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന വെബ്സൈറ്റാണ് പി.എസ്.സിയുടേത്. സൈറ്റ് സന്ദർശിക്കുന്നവരുടെ ആധിക്യം കണക്കിലെടുത്ത് സെർവറിന് ശേഷിയില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എൽ.ഡി.സി പോലുള്ള ലക്ഷക്കണക്കിനു പേർ എഴുതുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന വേളകളിൽ മറ്റ് ഒാൺലൈൻ സേവനങ്ങൾ നിർത്തിെവക്കേണ്ട സ്ഥിതിയാണ്. ജൂൺ17ന് നടന്ന എൽ.ഡി.സി പരീക്ഷ കണക്കിലെടുത്ത് ലാസ്റ്റ്ഗ്രേഡ് അപേക്ഷ സമർപ്പണം രണ്ടുദിവസത്തേക്ക് നിർത്തിവെച്ചിരുന്നു.
സെർവർ മാറ്റി സ്ഥാപിക്കുന്നതിെൻറ ഭാഗമായി ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതും പരീക്ഷാനടത്തിപ്പും പുനഃക്രമീകരിച്ചിട്ടുണ്ട്. ജൂൺ 23 മുതൽ 25വരെ ഒറ്റത്തവണ രജിസ്ട്രേഷൻ നിർത്തിവെച്ചു. എൽ.ഡി.സി പരീക്ഷയുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിലേക്ക് നിശ്ചയിച്ചതും സെർവർ മാറ്റം മുന്നിൽ കണ്ടാണ്. ജൂൺ17നാണ് തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ എൽ.ഡി.സി പരീക്ഷ നടന്നത്. തുടർന്ന് വരുന്ന ശനിയാഴ്ച പെരുന്നാളിെൻറ തലേദിവസമായതിനാലും ഇൗ ദിവസം സെർവർ മാറ്റൽ പ്രവൃത്തിക്കായി മാറ്റിവെക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ലാസ്റ്റ് േഗ്രഡ് പരീക്ഷക്കുള്ള അപേക്ഷത്തീയതി ജൂൺ 21 വരെ നീട്ടി. ഫയര് ആൻഡ് െറസ്ക്യൂ വകുപ്പിൽ സ്റ്റേഷൻ ഒാഫിസർ ട്രെയ്നി, ഫയർമാൻ ട്രെയ്നി, ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപറേറ്റർ എന്നീ തസ്തികകളിലേക്കുള്ള അപേക്ഷത്തീയതിയും നീട്ടിയിട്ടുണ്ട്. പി.എസ്.സിയുടെ പരീക്ഷകൾക്കോ അപേക്ഷ സമർപ്പണത്തിനോ ഒന്നും കാര്യമായി പ്രയാസം സൃഷ്ടിക്കാതെയാണ് സജ്ജീകരണമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.