ബിരുദം മറച്ച് ലാസ്റ്റ് ഗ്രേഡ് എഴുതിയാൽ പിടിവീഴും
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ്(കെ.എ.എസ്) സ്പെഷൽ റൂളിൽ പി.എസ്.സിയുടെ അധികാരം സർക്കാർ കവരുന്നതായി ആക്ഷേപം. പരീക്ഷ സ്കീം സർക്കാർ തീരുമാനിക്കുമെന്നാണ് സർക്കാർ അംഗീകരിച്ച സ്പെഷൽ റൂളിൽ പറയുന്നത്. സാധാരണ പി.എസ്.സി തീരുമാനിച്ച് സർക്കാർ അംഗീകാരത്തോടെയാണ് നടപ്പാക്കുന്നത്. പി.എസ്.സിയുടെ അധികാരം പോയ സാഹചര്യത്തിൽ ഇത് പരിഹരിക്കാൻ വ്യക്തത ആവശ്യപ്പെട്ട് സർക്കാറിന് കത്തെഴുതാൻ ബുധനാഴ്ച ചേർന്ന കമീഷൻ യോഗം തീരുമാനിച്ചു. പിന്നാക്ക സംവരണം രണ്ട് സ്ട്രീമുകളിൽ നിഷേധിച്ച് വിവാദത്തിലായ തസ്തികയാണിത്.
- ബിരുദയോഗ്യത മറച്ചുെവച്ച് ലാസ്റ്റ് ഗ്രേഡ് പരീക്ഷ എഴുതുന്നവരെ ഡീബാർ ചെയ്യും. ഹൈകോടതി ഉത്തരവ് പ്രകാരം ബിരുദ യോഗ്യത നേടിയവർ ലാസ്റ്റ് േഗ്രഡ് തസ്തികയിൽ അപേക്ഷിക്കുന്നതിന് യോഗ്യരല്ല. ഇവർ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സാഹചര്യം തെളിഞ്ഞാൽ പി.എസ്.സി പരീക്ഷകളിൽനിന്ന് ഡീബാർ ചെയ്യുന്നതുൾപ്പെടെ ശിക്ഷാ നടപടികൾക്ക് വിധേയരാകുമെന്ന വിവരം വൺ ടൈം വെരിഫിക്കേഷൻ അറിയിപ്പിനൊപ്പം ഉദ്യോഗാർഥികളെ അറിയിക്കും. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിക്കുമുമ്പ് ബിരുദം നേടിയിട്ടില്ലെന്ന സത്യവാങ്മൂലം ഉദ്യോഗാർഥികളെക്കൊണ്ട് അവരുടെ െപ്രാഫൈലിൽ രേഖപ്പെടുത്തി വാങ്ങാനും തീരുമാനിച്ചു. ഇക്കുറി ലാസ്റ്റ് ഗ്രേഡ് പരീക്ഷ കഴിഞ്ഞപ്പോൾ ചിലർ യോഗ്യത മറച്ചുെവച്ച് പരീക്ഷ എഴുതിയെന്ന് കാണിച്ച് നിരവധി പരാതികൾ കമീഷന് കിട്ടിയിരുന്നു.
- കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലേക്ക് 2000ത്തോളം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും കമീഷൻ തീരുമാനിച്ചു. മീറ്റർ റീഡർ/സ്പോട്ട് ബില്ലർ തസ്തികയുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ബോർഡിന് കോടതി ഉത്തരവ് നൽകിയ സാഹചര്യത്തിലാണ് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 557/2014) 1000 പേരെ ഉൾപ്പെടുത്തി മുഖ്യപട്ടികയും ആവശ്യമായ എണ്ണം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി സപ്ലിമെൻററി പട്ടികയും തയാറാക്കുന്നത്. തസ്തികയിൽ ഒഴിവില്ലെന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിരുന്നത്. 700 ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാണ് കോടതി നിർദേശിച്ചത്. ബോർഡ് അപ്പീൽ പോകാൻ തീരുമാനിെച്ചങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകാനാണ് കമീഷൻ തീരുമാനം.
- പി.എസ്.സിയുടെ സേവനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പി.എസ്.സിയെ അറിയുക എന്നത് സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാറിനോട് അഭ്യർഥിക്കും.
- കേരള മുനിസിപ്പൽ കോമൺ സർവിസിൽ ഹെൽത്ത് ഓഫിസർ േഗ്രഡ് 3/ലേഡി മെഡിക്കൽ ഓഫിസർ/അസിസ്റ്റൻറ് ഹെൽത്ത് ഓഫിസർ തസ്തികയുടെ ഒഴിവുകൾ ആരോഗ്യ വകുപ്പിലെ അസിസ്റ്റൻറ് സർജൻ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് സമ്മതപത്രം വാങ്ങി നികത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.