ആർക്കിടെക്ചർ പഠിക്കാൻ ദേശീയ അഭിരുചി പരീക്ഷ
text_fieldsഅഞ്ചു വർഷത്തെ റെഗുലർ ബാച്ച്ലർ ഒാഫ് ആർക്കിടെക്ചർ (BArch) േകാഴ്സ് പഠനത്തിനായുള്ള 2018 വർഷത്തെ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA-2018) ഏപ്രിൽ 29ന് നടക്കും. ന്യൂഡൽഹിയിലെ കൗൺസിൽ ഒാഫ് ആർക്കിടെക്ചർ നടത്തുന്ന ഇൗ യോഗ്യതനിർണയ പരീക്ഷയിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ രജിസ്ട്രേഷന് ജനുവരി 16 മുതൽ www.nata.in, https://learning.tcsionhub.in/test/nata-2018 എന്നീ വെബ്സൈറ്റുകളിൽ സൗകര്യം ലഭ്യമാകും. ഇതിനാവശ്യമായ നിർദേശങ്ങളും വെബ്സൈറ്റിലെ ബ്രോഷറിലുണ്ട്. മാർച്ച് രണ്ടുവരെ രജിസ്ട്രേഷന് സമയമുണ്ട്. NATA യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലെ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ‘ബി.ആർക്ക്’ പ്രവേശനത്തിന് അർഹതയുണ്ട്. NATA-2018 സ്കോറിന് 2018-19 വർഷത്തെ പ്രവേശനത്തിനു മാത്രമാണ് പ്രാബല്യം.
യോഗ്യത: പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷയിൽ മാത്തമാറ്റിക്സ് നിർബന്ധമായും ഒരു വിഷയമായി പഠിച്ച് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിട്ടുള്ളവർക്ക് ടെസ്റ്റിന് അപേക്ഷിക്കാം. മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും സ്ട്രീമിൽ അംഗീകൃത ത്രിവത്സര ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അപേക്ഷഫീസ് 1800 രൂപ. പട്ടികജാതി/വർഗക്കാർക്ക് 1500 രൂപ മതി. നെറ്റ്ബാങ്കിങ്/ക്രെഡിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. ഒാൺലൈൻ രജിസ്ട്രേഷനുശേഷം റോൾ നമ്പറോടുകൂടിയ കൺഫർമേഷൻ പേജിെൻറ പകർപ്പ് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം. അപേക്ഷയുടെ പ്രിൻറൗേട്ടാ മറ്റു രേഖകളോ കൗൺസിൽ ഒാഫ് ആർക്കിടെക്ചറിൽ അയച്ചുകൊടുക്കേണ്ടതില്ല. അഡ്മിറ്റ് കാർഡ് ഏപ്രിൽ രണ്ടിന് ലഭ്യമാകും.
ടെസ്റ്റ്: ഏപ്രിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷ. രാവിലെ എട്ടു മണിക്ക് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ടെസ്റ്റ് ആകെ 200 മാർക്കിനാണ്. ആദ്യത്തെ 90 മിനിറ്റ് പാർട്ട് ‘എ’ വിഭാഗത്തിൽ മാത്തമാറ്റിക്സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽ മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള 120 മാർക്കിെൻറ ചോദ്യങ്ങളുണ്ടാവും. അവസാനത്തെ 90 മിനിറ്റ് പാർട്ട് ‘ബി’യിൽ പേപ്പറും പെൻസിലും ഉപയോഗിച്ചുള്ള ഡ്രോയിങ് പരീക്ഷയാണ്. ഇതിൽ 40 മാർക്ക് വീതമുള്ള ചോദ്യങ്ങളുണ്ടാവും. വിശദമായ ടെസ്റ്റ് സിലബസ് വെബ്സൈറ്റിലുണ്ട്.കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെൻററുകളായി അനുവദിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ 135 പരീക്ഷകേന്ദ്രങ്ങളുണ്ട്. വിദേശത്ത് ദുബൈ സെൻററായിരിക്കും. ടെസ്റ്റിെൻറ ഫലപ്രഖ്യാപനം ജൂൺ ഒന്നിനുണ്ടാവും.
ടെസ്റ്റിൽ യോഗ്യത നേടുന്നതിന് മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾക്ക് 25 ശതമാനത്തിൽ കുറയാതെയും ഡ്രോയിങ്ങിന് 25 ശതമാനത്തിൽ കുറയാതെയും പരീക്ഷാർഥി കരസ്ഥമാക്കേണ്ടതുണ്ട്. ഇതിനു പുറമെ കൗൺസിൽ നിശ്ചയിക്കുന്ന ഒാവേറാൾ ക്വാളിഫയിങ് മാർക്ക് നേടുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് www.nata.in കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.