Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightബയോ ടെക്നോളജി...

ബയോ ടെക്നോളജി പഠിക്കാൻ സംയുക്ത പ്രേവശന പരീക്ഷ

text_fields
bookmark_border
ബയോ ടെക്നോളജി പഠിക്കാൻ സംയുക്ത പ്രേവശന പരീക്ഷ
cancel
രാജ്യത്തെ പ്രമുഖ സർവകലാശാലകൾ 2018-19 വർഷത്തിൽ നടത്തുന്ന എം.എസ്സി ബയോടെക്നോളജി, എം.എസ്സി അഗ്രി ബേയാടെക്നോളജി/എം.വി.എസ്സി, എം.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്ക് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 30ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന കമ്പയിൻഡ് ബയോടെക്നോളജി എൻട്രൻസ് എക്സാമിനേഷനുള്ള (JNU-CEEB) അപേക്ഷ ഒാൺലൈനായി ഒക്ടോബർ 13 വരെ സ്വീകരിക്കും. ഇന്ത്യക്കകത്തും പുറത്തുമായി 53 നഗരങ്ങളിലാണ് പരീക്ഷ നടത്തുക. ഇതുസംബന്ധിച്ച വിജ്ഞാപനം www.jnu.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കോഴ്സുകളും വാഴ്സിറ്റികളും
എം.എസ്സി ബയോടെക്നോളജി- പഠനകാലാവധി രണ്ടു വർഷം. യോഗ്യത: ഫിസിക്സ്, ബയോളജി, അഗ്രികൾച്ചർ, വെറ്ററിനറി ആൻഡ് ഫിഷറി സയൻസ്, ഫാർമസി, എൻജിനീയറിങ്/ടെക്നോളജി എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബാച്ലർ ഡിഗ്രി അല്ലെങ്കിൽ എം.ബി.ബി.എസ്, ബി.ഡി.എസ് 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഫൈനൽ യോഗ്യത പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും.
ഇൗ കോഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 3000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. കേന്ദ്ര ബയോടെക്നോളജി വകുപ്പിെൻറ സ്റ്റുഡൻറ്ഷിപ്പായി 5000 രൂപയും ലഭ്യമാകും. ഇനി പറയുന്ന 32 വാഴ്സിറ്റികളിലാണ് എൻട്രൻസ് റാങ്ക് പരിഗണിച്ച് അഡ്മിഷൻ:
അലഹബാദ്, അണ്ണാമലൈ, ഭാഭാ ഗുലാം ഷാ ബാദ്ഷ, ബനാറസ് ഹിന്ദു വാഴ്സിറ്റി, കാലിക്കറ്റ്, ദേവി അഹില്യ വിശ്വവിദ്യാലയ, ഗോവ വഴ്സിറ്റി, ഗുൽബർഗ, ഗുരുജംബേഷ്വർ, സയൻസ് ആൻഡ് ടെക്നോളജി വാഴ്സിറ്റി, ഗുരുനാനാക്ക് ദേവ് വാഴ്സിറ്റി, ഹിമാചൽ പ്രദേശ് വാഴ്സിറ്റി, എച്ച്.എൻ.ബി ഗാർവാൾ വാഴ്സിറ്റി, ഹൈദരാബാദ് വാഴ്സിറ്റി, ജമ്മു വാഴ്സിറ്റി, ജവഹർലാൽ നെഹ്റു വാഴ്സിറ്റി, കുമയൂൺ വാഴ്സിറ്റി, ലഖ്നോ വാഴ്സിറ്റി, മഹർഷി ദയാനന്ദ് വാഴ്സിറ്റി, എം.എസ് വാഴ്സിറ്റി, മൈസൂർ വാഴ്സിറ്റി, നോർത്ത് ബംഗാൾ വാഴ്സിറ്റി, നോർത്ത് ഇൗസ്റ്റേൺ ഹിൽ വാഴ്സിറ്റി, പോണ്ടിച്ചേരി വാഴ്സിറ്റി, പുണൈ വാഴ്സിറ്റി, സർദാർ പേട്ടൽ വാഴ്സിറ്റി, ശിവാജി വാഴ്സിറ്റി, ഉത്ഖൽ വാഴ്സിറ്റി, വിശ്വഭാരതി, ജിഹജി വാഴ്സിറ്റി, ശ്രീപത്മവതീ മഹിള വിശ്വ വിദ്യാലയം. എം.എസ്സി ബയോടെക്നോളജി, ന്യൂറോ സയൻസ്, മോളിക്യുലർ ആൻഡ് ഹ്യൂമൺ ജനിറ്റിക്സ്, ബയോ റിസോഴ്സസ് ബയോടെക്നോളജി എന്നിങ്ങനെ വ്യത്യസ്ത ഡിസിപ്ലിനുകളിലുള്ള കോഴ്സുകൾ ഇക്കൂട്ടത്തിലുണ്ട്. കേരളത്തിൽ കാലിക്കറ്റ് വാഴ്സിറ്റിയുടെ എം.എസ്സി ബയോ ടെക്നോളജി കോഴ്സിലും ഇൗ എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷൻ. ഇവിടെ 15 സീറ്റുകളാണുള്ളത്.

എം.എസ്സി അഗ്രി ബയോടെക്നോളജി ആൻഡ് എം.വി.എസ്സി കോഴ്സുകൾ നടത്തുന്ന വാഴ്സിറ്റികൾ ഇവയാണ്:
ആസാം അഗ്രികൾച്ചറൽ വാഴ്സിറ്റി, ചൗധരി സർവൻകുമാർ എച്ച്.പി കൃഷി വിശ്വവിദ്യാലയം, ജി.പി. പന്ത് അഗ്രികൾച്ചറൽ ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി, ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയം, കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി, വസന്തറാവു മറാത്ത്വാഡ കൃഷി വിദ്യാപീഠം, ഒഡിഷ അഗ്രികൾച്ചർ ആൻഡ് ടെക്നോളജി വാഴ്സിറ്റി, തമിഴ്നാട് അഗ്രികൾചറൽ വാഴ്സിറ്റി, അഗ്രികൾചറൽ സയൻസ് വാഴ്സിറ്റി ബാംഗ്ലൂർ ആൻഡ് ധർവാഡ്, ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ വാഴ്സിറ്റി എന്നിവിടങ്ങളിൽ പ്രവേശനം ലഭിച്ചവർക്ക് 7500 രൂപ സ്റ്റുഡൻറ് ഷിപ്പായി ലഭിക്കും.

എം.വി.എസ്സി-ലാലാ ലജ്പത് റായ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് വാഴ്സിറ്റി, ജി.ബി പാന്ത് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി വാഴ്സിറ്റി, ആസാം അഗ്രികൾചറൽ വാഴ്സിറ്റി എന്നിവിടങ്ങളിൽ സ്റ്റുഡൻറ്ഷിപ്പായി 12000 രൂപ ലഭിക്കും.
ഒാരോ വാഴ്സിറ്റിയുടെയും കോഴ്സ്, പ്രവേശന യോഗ്യത, സീറ്റ്, ഫീസ്, സെലക്ഷൻ, സിലബസ് മുതലായ വിവരങ്ങൾ https://admissions.jnu.ac.in എന്ന വെബ്സൈറ്റിൽ ‘CEEB’ പ്രോസ്പെക്ടസിലുണ്ട്.

എം.ടെക് ബയോ ടെക്നോളജി: അണ്ണാ വാഴ്സിറ്റി, ചെന്നൈ, കൊച്ചിൻ ശാസ്ത്ര സാേങ്കതിക സർവകലാശാല, മൗലാന അബ്ദുൽകലാം ആസാദ് ടെക്നോളജി വാഴ്സിറ്റി കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കെമിക്കൽ ടെക്നോളജി മുംബൈ, ഇന്ദ്രപ്രസ്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി എന്നിവിടങ്ങളിലാണ് കോഴ്സ് ഉള്ളത്. കുസാറ്റിൽ എം.ടെക് മറൈൻ ബയോ ടെക്നോളജി കോഴ്സിലാണ് പ്രവേശനം. ഇവിടെ എട്ട് സീറ്റുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 12,000 രൂപ സ്റ്റുഡൻറ്ഷിപ്പായി ലഭിക്കും.
ടെസ്റ്റ് സെൻററുകൾ: കേരളത്തിൽ കോഴിക്കോട്, തിരുവനന്തപുരം എൻട്രൻസ് പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഇന്ത്യയൊട്ടാകെ 53 ടെസ്റ്റ് സെൻററുകളാണുള്ളത്. കോയമ്പത്തൂർ, ചെന്നൈ, ബാംഗ്ലൂർ, ഗോവ, ഹൈദരാബാദ്, മധുര, പോണ്ടിച്ചേരി, വിശാഖപട്ടണം, മുംബൈ, ഡൽഹി, നാഗ്പുർ, പുണൈ, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളിൽപെടും.

എൻട്രൻസ് പരീക്ഷ ഫീസ് 1000 രൂപ. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. വിദേശവിദ്യാർഥികൾ 40 യു.എസ് ഡോളർ നൽകണം.
അപേക്ഷ ഒാൺലൈനായി www.jnu.ac.in എന്ന വെബ്സൈറ്റിലൂടെ 2017 ഒക്ടോബർ 13നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:combined entrance exambiotechnology courses
News Summary - combined entrance exam for biotechnology courses
Next Story