ഐ.ടിയില്‍ ഇനി ജോലി കിട്ടുമോ?
text_fields‘‘ചുറ്റുപാടിലും അത് സംഭവിക്കുന്നുണ്ട്. ഇന്ന് കൂടെ ജോലിചെയ്തയാെള പിറ്റേദിവസം മുതൽ കാണുന്നില്ല. െഎ.ടി മേഖലയിലെ ജോലി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും എന്റെ കാര്യത്തിൽ എനിക്ക് ഭയമില്ല. ഒരു അവസരം നഷ്ടപ്പെട്ടാലും മറ്റൊന്ന് ലഭിക്കുമെന്ന് ഉറപ്പുണ്ട് ’’-ഒമ്പതുവർഷമായി ബംഗളൂരുവിൽ െഎ.ടി പ്രഫഷനലായ കാഞ്ഞിരപ്പള്ളിക്കാരിയായ സജ്ന പറയുന്നു. നമ്മുടെ യുവതലമുറയുടെ അതിരുകളില്ലാത്ത സ്വപ്നങ്ങൾക്ക് നിറമേകിയ െഎ.ടി മേഖലയിൽ ഇന്നു നിലനിൽക്കുന്ന രണ്ട് അവസ്ഥകളുടെയും നേർചിത്രം ഇൗ ഒറ്റ മറുപടിയിൽ ഉണ്ട്. പല കാരണങ്ങൾ ഒന്നിച്ചുവന്നതിന്റെ ഫലമായുണ്ടായ സോഫ്റ്റ്വെയർ രംഗത്തെ തളർച്ച ഇൗ മേഖലയിലെ തൊഴിലവസരങ്ങളെ കാര്യമായി ബാധിച്ചിരിക്കുന്നു.
ഏതു നിമിഷവും പിരിച്ചുവിടപ്പെേട്ടക്കാം എന്ന സാഹചര്യം ഒരു വശത്ത്. സ്വയം നവീകരിക്കാൻ കഴിയുന്നവർക്ക് മുന്നോട്ടുപോകാം എന്ന അവസ്ഥ മറുവശത്തും. ഇതിനിടയിൽ അതിജീവനത്തിന്റെ പാതയിലാണ് ലക്ഷക്കണക്കായ മലയാളി െഎ.ടി പ്രഫഷനലുകൾ. സോഫ്റ്റ്വെയർ രംഗത്ത് ജോലി ചെയ്യുന്ന മകനോ മകളോ ഉള്ള, അതുകൊണ്ടു ജീവിച്ചുപോകുന്ന കുടുംബങ്ങളെ നമ്മുടെ ഏതു ഗ്രാമത്തിലും ഇന്ന് കാണാം. അതുെകാണ്ട്, ഗൾഫ് തൊഴിൽ പോലെത്തന്നെ ഇന്ന് െഎ.ടിയും നമ്മുടെ കുടുംബങ്ങളിലെ പ്രധാന സംസാരവിഷയമാണ്. അതിലെ ഒാരോ പ്രതിസന്ധിയും കുടുംബങ്ങളെ അത്രമേൽ ബാധിക്കുന്നു. കുട്ടികളുടെ പഠനമേഖല തെരഞ്ഞെടുക്കുേമ്പാൾ, െഎ.ടി കരിയർ വേണോ വേണ്ടേ എന്ന് കാര്യമായി ചിന്തിക്കേണ്ടി വരുന്നു. അതുകൊണ്ട്, െഎ.ടി രംഗത്തെ പുതിയ വഴിത്തിരിവുകളും പ്രതിസന്ധികളും ഒാരോ കുടുംബവും അറിഞ്ഞിരിക്കേണ്ട അറിവുകളായി മാറുന്നു.
ഐ.ടി മേഖലയില്‍ ഇപ്പോള്‍ നല്ല വാര്‍ത്തകളില്ല
2008ലെ തിരിച്ചടികൾ പാഠങ്ങളാക്കി മുന്നോട്ടുപോകുന്നതിനിടെയാണ് 2016െൻറ അവസാനം വീണ്ടും മോശം വാർത്തകൾ െഎ.ടി മേഖലയിൽനിന്ന് പുറത്തുവരുന്നത്. അതോടെ പ്രമുഖ കമ്പനികളെല്ലാം ജോലിക്കാരെ പറഞ്ഞുവിടാനും തുടങ്ങി. പെർഫോമൻസ് അപ്രൈസലും പിങ്ക് നോട്ടീസും ബെഞ്ചും െഎ.ടി ജീവനക്കാരുടെ പേടിസ്വപ്നമായി മാറി. ഒാരോ വർഷത്തെയും ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന പെർഫോമൻസ് അപ്രൈസൽ പലർക്കും സ്ഥിരമായി വീട്ടിലിരിക്കാനുള്ള വഴിതുറന്നു. പിങ്ക് നോട്ടീസ് (പിരിച്ചുവിടൽ നോട്ടീസ്) ലഭിച്ച പലരും ഭാവിയെക്കുറിച്ച ഭീതിയിലാണ്. പ്രോജക്ട് നഷ്ടപ്പെട്ട പലരും ബെഞ്ചിലായിക്കഴിഞ്ഞു. ബെഞ്ചിലായവർക്ക് 60 ദിവസത്തിനകം പുതിയ പ്രോജക്ട് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി കൂടിയുണ്ട്.
നിലവിലെ അവസ്ഥയിൽ ഇൗ വർഷം മാത്രം െഎ.ടി മേഖലയിൽ ഒന്നുരണ്ട് ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഇൻഡസ്ട്രിയുമായി ബന്ധമുള്ളവർ പറയുന്നത്. പ്രമുഖ കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെങ്കിലും പരസ്യമായി സമ്മതിക്കാൻ തയാറായിട്ടില്ല. 15-20 വർഷം സർവിസുള്ളവരും ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നവരുമാണ് നിലവിൽ ഒഴിവാക്കെപ്പടുന്നവരിൽ മഹാഭൂരിപക്ഷവും. 40-50 പ്രായപരിധിയിലുള്ള ഇവരിൽ നല്ലൊരു ശതമാനം പേർക്കും മറ്റൊരു തൊഴിൽ കണ്ടെത്താൻ കഴിയാത്ത സ്ഥിതിവിശേഷം കൂടിയാണുള്ളത്. ഇതോടൊപ്പം പുതിയ റിക്രൂട്ട്മെൻറിൽ നിയന്ത്രണങ്ങളും ഏർെപ്പടുത്തി. ഇതോടെ, എൻജിനീയറിങ്ങും എം.സി.എയും മറ്റും കഴിഞ്ഞിറങ്ങുന്നവർക്കും അവസരം ലഭിക്കാത്ത സ്ഥിതിവിശേഷമുണ്ട്.
ഇന്ത്യൻ െഎ.ടി മേഖലയിൽ വലിയ സൂനാമിയാണ് ഇപ്പോഴുള്ളതെന്നാണ് ബംഗളൂരു കേന്ദ്രീകരിച്ചുള്ള റിക്രൂട്ട്മെൻറ് സ്ഥാപനമായ ദ ഹെഡ്ഹണ്ടേഴ്സിന്റെ ചെയർമാൻ ക്രിസ് ലക്ഷ്മികാന്തിന്റെ അഭിപ്രായം. 40 ലക്ഷത്തോളം വരുന്ന ഇന്ത്യയിലെ ടെക്കികളിൽ ഒന്നര-രണ്ട് ലക്ഷം േപർക്ക് ഇൗ വർഷം തൊഴിൽ നഷ്ടപ്പെടുമെന്നും പ്രതിസന്ധി നീളുമെന്നും ലക്ഷ്മികാന്ത് പറയുന്നു. മേഖല സ്ഥിരത കൈവരിക്കുംവരെ പ്രതിസന്ധി തുടരുെമന്നും ഇതിന് വർഷങ്ങൾ എടുക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
വെല്ലുവിളിയായി ഓട്ടോമേഷനും ക്ലൗഡും
മനുഷ്യവിഭവശേഷി പരമാവധി കുറച്ച് ഉപയോഗിക്കുന്ന രീതിയിൽ ഒാേട്ടാമേഷനും ക്ലൗഡ് കമ്പ്യൂട്ടിങ്ങും വ്യാപകമാവുകയാണ്. ലളിതമായി പറഞ്ഞാൽ കൊയ്ത്തുയന്ത്രം പാടത്തിറങ്ങിയപോലുള്ള അവസ്ഥ. നിരവധിപേർ ഒരേസമയം കൊയ്ത്തിനിറങ്ങിയ സ്ഥാനത്ത് ഇനി ഒാേട്ടാമേഷൻ വ്യാപകമാകുന്നത് തൊഴിൽനഷ്ടമുണ്ടാക്കുമെന്ന് െഎ.ടി മേഖലയിലുള്ളവർ പറയുന്നു. സാേങ്കതികവിദ്യകൾക്കൊപ്പം നവീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇൗ മേഖലയിൽ നിലനിൽക്കാൻ കഴിയില്ലെന്ന് െഎ.ടി ജീവനക്കാർ പറയുന്നു. ഒാേട്ടാമേഷൻ മാത്രം ഇന്ത്യയിൽ നാലുവർഷത്തിനകം 4.80 ലക്ഷം പേരുടെ തൊഴിൽ ഇല്ലാതാക്കുമെന്നാണ് അമേരിക്ക കേന്ദ്രീകരിച്ചുള്ള ബിസിനസ് ഉപദേശക സ്ഥാപനമായ എച്ച്.എഫ്.എസ് റിസർച് പറയുന്നത്.
തിരിച്ചൊഴുക്കിന് തുടക്കം
കാൽനൂറ്റാണ്ടോളമായി െഎ.ടി മേഖലയിലേക്ക് നടന്ന ഒഴുക്ക് ഇപ്പോൾ തിരിച്ചൊഴുക്കായി മാറിയിരിക്കുകയാണ്. ബാങ്കിങ്, ടെലികമ്യൂണിക്കേഷൻസ്, സർക്കാർ ജോലികൾ എന്നിവയിലേക്ക് െഎ.ടിയിൽ നിന്ന് തൊഴിൽതേടി വരുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഇപ്പോഴുള്ളത്. ഏതാനും വർഷങ്ങളായി ബാങ്കുകളുടെ പ്രബേഷനറി ഒാഫിസർ അടക്കം തസ്തികകളിലേക്ക് ടെസ്റ്റ് എഴുതുന്നവരിലും ജോലിക്ക് കയറുന്നവരിലും നല്ലൊരു ശതമാനവും െഎ.ടി മേഖലകളിൽ തൊഴിൽചെയ്തിരുന്നവരാണ്. മുൻകാലങ്ങളിൽ എൻജിനീയറിങ്ങിൽ ഏത് സ്ട്രീമാണെങ്കിലും സോഫ്റ്റ്വെയർ കമ്പനികളിൽ ജോലി അന്വേഷിച്ച് പോയിരുന്നവരാണ് മഹാഭൂരിഭാഗവും. ആ സ്ഥിതിവിശേഷം മാറിക്കഴിഞ്ഞതായാണ് ഇപ്പോഴുള്ള സ്ഥിതിവിശേഷം വ്യക്തമാക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി കോഴ്സുകൾക്ക് ചേരുന്നവരുടെ എണ്ണവും കുറഞ്ഞു.
തിരുത്തല്‍ പ്രക്രിയ പുത്തന്‍ ഊര്‍ജമാകുമോ?
െഎ.ടി മേഖലയിൽ ഇപ്പോൾ നടക്കുന്നത് തിരുത്തൽ പ്രക്രിയ ആണെന്നാണ് പ്രമുഖ കമ്പനികളെല്ലാം പറയുന്നത്. കഴിവുതെളിയിക്കാത്തവരെ പറഞ്ഞുവിട്ടും ചെലവുകൾ കുറച്ചും സാേങ്കതികവിദ്യകളിലെ മാറ്റങ്ങൾ ഉൾക്കൊണ്ടുമുള്ള പദ്ധതികളാണ് െഎ.ടി സ്ഥാപനങ്ങൾ നടപ്പാക്കുന്നത്. ഇത് ഇന്ത്യയുടെ െഎ.ടി മേഖലക്ക് പുത്തൻ ഉൗർജമാകുമോ എന്ന് വരുംവർഷങ്ങൾ തെളിയിക്കും. ചെറുകിട കമ്പനികളും മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. പരമ്പരാഗത െഎ.ടി മേഖലകൾക്ക് അപ്പുറത്ത് പുതിയവ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഡാറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, മൊബൈൽ ആപ് ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും െഎ.ടി മേഖലയിൽ ഇന്ത്യൻ സമൂഹത്തിന്റെ മേധാവിത്വം നിലനിർത്താനുള്ള ശ്രമങ്ങളിലുമാണ് കമ്പനികൾ. പുതിയ തലമുറ പഠനമേഖല തെരഞ്ഞെടുേമ്പാൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിദഗ്ധർ ഉപദേശിക്കുന്നു. രണ്ടുതവണ തകർച്ചയെ അതിജീവിച്ച െഎ.ടി മേഖല ഇപ്പോഴെത്ത പ്രതിസന്ധിയും മറികടക്കുമെന്നാണ് െഎ.ടി വ്യവസായ കൂട്ടായ്മയായ നാസ്കോമും പ്രമുഖ സ്ഥാപനങ്ങളുടെ മേധാവികളും പറയുന്നത്.
ജോലി ഇഷ്ടപ്പെടണം, പ്രോഗ്രാമിങ് നന്നായി പഠിക്കണം
െഎ.ടി മേഖലയിലേക്ക് വരുന്നവർ ഇൗ ജോലി ഇഷ്ടപ്പെട്ട് സംതൃപ്തിയോടെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്നവരാകണം. പിരിച്ചുവിടലും വളർച്ച മുരടിപ്പും എല്ലാം ഉണ്ടെങ്കിലും വരും വർഷങ്ങളിലും െഎ.ടിയിൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഒാരോ വർഷവും കുറഞ്ഞത് അരലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഇൗ മേഖലക്ക് കഴിയും. ഇൗ സാഹചര്യത്തിൽ െഎ.ടിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാമിങ് നല്ലരീതിയിൽതന്നെ പഠിക്കണം. ഇതോെടാപ്പം കഴിവുകൾ തേച്ചുമിനുക്കാനും കഴിയണം. മികച്ച നൈപുണിയുള്ളവരെ മാത്രമേ ഇനി ഇൗമേഖലക്ക് ആവശ്യമുള്ളൂ എന്നതാണ് സ്ഥിതി. പുതുതായി വരുന്ന മിടുക്കന്മാർക്കും മിടുക്കികൾക്കും മികച്ച അവസരമാണ് െഎ.ടി ഒരുക്കുന്നത്. മെഷീൻ ലേണിങ്, അനലിറ്റിക്കൽ ഇൻറലിജൻസ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ, െവർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഇനി അവസരങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. പരമ്പരാഗത മേഖലകൾക്ക് അപ്പുറം ആരോഗ്യം, സർക്കാർ, ബാങ്ക്, ഉൗർജം മാനുഫാക്ചറിങ്, കൃഷി തുടങ്ങിയ മേഖലകളിൽ നടക്കുന്ന നവീകരണങ്ങൾ െഎ.ടിക്ക് മികച്ച അവസരം ഒരുക്കുന്നുണ്ട്. ജോലിയോട് അഭിരുചിയും മനോഭാവവും കഴിവുമുള്ളവരെ ഇപ്പോഴും െഎ.ടി കാത്തിരിക്കുന്നുണ്ട്.
ഞാനൊക്കെ ജോലിക്ക് കയറുന്ന സമയത്ത് ഒരു കാമ്പസിലെ നാലോ അഞ്ചോ പേർക്ക് മാത്രമാണ് െഎ.ടി കമ്പനികളിൽ അവസരം ലഭിച്ചിരുന്നതെങ്കിൽ, അതിനുശേഷം വന്ന വിവര സാേങ്കതികവിദ്യ വിപ്ലവത്തിൽ കൂടുതൽ പേരെ ആവശ്യം വന്നു. ഇതോടെ, നൂറുപേരെ അഭിമുഖം നടത്തുേമ്പാൾ 90 ശതമാനത്തിനുവരെ ജോലി ലഭിക്കുന്ന സാഹചര്യമുണ്ടായി. മികച്ച കരിയർ എന്ന നിലയിൽ ബഹു ഭൂരിഭാഗം പേരെയും ഇൗ ജോലിയിലേക്ക് ആകർഷിച്ചു. എന്നാൽ, ജോലി ഇഷ്ടപ്പെടുന്നവർ കുറവായിരുന്നു. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും അഭിമുഖവും കഴിഞ്ഞ് നേരെ ജോലിയിലേക്ക് പ്രവേശിക്കുന്ന അവസ്ഥയായിരുന്നു നിലനിന്നത്. അതുകൊണ്ട് നല്ലൊരു ശതമാനം കമ്പനികളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും അഭിമുഖത്തിനും ഒപ്പം ടെക്നിക്കൽ ടെസ്റ്റ് കൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.