Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഇൻറർവ്യൂ എങ്ങനെ...

ഇൻറർവ്യൂ എങ്ങനെ അഭിമുഖീകരിക്കണം?

text_fields
bookmark_border
ഇൻറർവ്യൂ എങ്ങനെ അഭിമുഖീകരിക്കണം?
cancel

ഉയർന്ന ജോലികൾക്കെല്ലാം തെരഞ്ഞെടുപ്പിെൻറ ഭാഗമായി ‘ഇൻറർവ്യൂ’ അഥവാ അഭിമുഖം നേരിടേണ്ടതായിട്ടുണ്ട്.
തൊഴിൽ മത്സരപരീക്ഷ തൃപ്തികരമായി എഴുതി. ഇനി തിളങ്ങേണ്ടത് ഇൻറർവ്യൂവിലാണ്. ഇതോർത്ത് വ്യാകുലപ്പെടുന്നവർ കുറച്ചൊന്നുമല്ല. അകാരണമായ ഭയപ്പാടാണ് പലർക്കും ഇൻറർവ്യൂവിനോട്. എഴുത്തുപരീക്ഷയിൽ നല്ല നിലവാരം പുലർത്തുന്നവർപോലും ഇൻറർവ്യൂവിൽ ദയനീയമായി പരാജയപ്പെടുന്നതും ഒറ്റപ്പെട്ട അനുഭവമല്ല. എന്താണ് ഇതിന് കാരണം? ഇൻറർവ്യൂവിനെപ്പറ്റിയുള്ള അജ്ഞതതന്നെ.
ഉദ്യോഗാർഥിയുടെ ബുദ്ധിമാനവും പ്രതികരണശേഷിയും മാത്രമല്ല, വ്യക്തിത്വം നിർണയിക്കാൻ കൂടിയാണ് ഇൻറർവ്യൂ. പൊതുവേ പറഞ്ഞാൽ ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണ്.
ഇൻറർവ്യൂ ബോർഡിൽ ഒന്നിൽ കൂടുതൽ മെംബർമാരുണ്ടാകാം. ഇവരെല്ലാം ഇൻറർവ്യൂവേഴ്സാണ്. ഒരാൾ ബോർഡ് ചെയർമാനായിരിക്കും. മെംബർമാർക്ക് ഒാരോരുത്തർക്കും പ്രത്യേകം ചുമതലകളായിരിക്കും. ഉദ്യോഗാർഥിയുടെ സ്വഭാവം അല്ലെങ്കിൽ ബിഹേവിയറൽ ആപ്റ്റിറ്റ്യൂഡ് വിലയിരുത്തകയാവും ഒരംഗത്തിെൻറ ചുമതലയെങ്കിൽ മറ്റൊരംഗം ബുദ്ധിപരമായ കഴിവും അറിവും അളക്കുകയാവും. മറ്റൊരംഗം കുടുംബ പശ്ചാത്തലവും മറ്റ് അഭിരുചികളും മനസ്സിലാക്കത്തക്ക വിധത്തിലായിരിക്കും ഇൻറർവ്യൂ നടത്തുക.

തയാറെടുപ്പ്:
•തസ്തികയുടെ നിലവാരം, സ്വഭാവം, യോഗ്യത എന്നിവയെ ആസ്പദമാക്കിയുള്ള സമീപനമാണ് ഇൻറർവ്യൂവിന് കൈക്കൊള്ളേണ്ടത്. അതിനെ അഭിമുഖീകരിക്കത്തക്ക തയാറെടുപ്പ് ഉദ്യോഗാർഥിക്കും വേണം. ഉദാഹരണത്തിന് ‘സയൻറിസ്റ്റ്’ തസ്തികയിലേക്കുള്ള അഭിമുഖത്തെ നേരിടുേമ്പാൾ സ്വാഭാവികമായും ശാസ്ത്ര-സാേങ്കതിക മേഖലയിലെ പ്രഗല്ഭർ ഇൻറർവ്യൂ ബോർഡിലുണ്ടാകുമല്ലോ.
 ശാസ്ത്രമേഖലയിലെ ആനുകാലിക സംഭവവികാസങ്ങൾ ഉൾപ്പെടെ നല്ല പരിജ്ഞാനം ഇൻറർവ്യൂ നേരിടുന്നവർക്കുണ്ടാകണം. പഠിച്ച വിഷയങ്ങളിലെ അറിവ് പുതുക്കുകയും വേണം.
ഇനി ബാങ്ക് പ്രബേഷനറി ഒാഫിസർ തസ്തികയിലേക്കുള്ള ഇൻറർവ്യൂ ആണെന്ന് കരുതുക. അപ്പോൾ ബാങ്കിങ് മേഖലയെപ്പറ്റി ആഴത്തിലുള്ള അറിവ് നേടണം. ഇൻറർവ്യൂ ഏതായാലും ബന്ധപ്പെട്ട മേഖലയെപ്പറ്റി നല്ല അറിവ് നേടുകയാണ് പ്രധാനം.

വസ്ത്രധാരണം:
•ഇൻറർവ്യൂവിനെപ്പറ്റിയുള്ള മിഥ്യാധാരണ പലരെയും അബദ്ധത്തിൽ ചാടിക്കാറുണ്ട്. ഉദാഹരണത്തിന് വസ്ത്രധാരണം തന്നെയെടുക്കാം. ഇൻറർവ്യൂവേഴ്സിനെ ആകർഷിക്കാൻ പുതിയ ഫാഷനുകളിൽ അണിഞ്ഞൊരുങ്ങിയെത്തണമെന്ന് ധരിക്കരുത്. ഇൻറർവ്യൂവിന് മാന്യമായ വസ്ത്രധാരണം മതി. എന്നാൽ, എക്സിക്യൂട്ടീവ്/മാനേജീരിയൽ കേഡറിലുള്ള തസ്തികകളിലേക്കാണ് ഇൻറർവ്യൂവെങ്കിൽ കോട്ടും സ്യൂട്ടും ടൈയും അണിയുന്നതിൽ തെറ്റില്ല. വസ്ത്രധാരണം ഒരിക്കലും അരോചകമാവരുത്.

ഭാവാവിഷ്കാരം:
•അഭിമുഖത്തിൽ പെങ്കടുക്കുേമ്പാൾ ഭാവാവിഷ്കാരവും വളരെ പ്രധാനമാണ്. കടന്നു ചെല്ലുേമ്പാൾതന്നെ എല്ലാ ഇൻറർവ്യൂവേഴ്സ് അംഗങ്ങളെയും നോക്കി ‘ഗുഡ്മോണിങ്’ പറയാം. ഇരിക്കാൻ പറയുേമ്പാൾ കസേര അൽപം മുന്നോട്ട് നീക്കിയിട്ട് സാവധാനം നന്ദി പ്രകടിപ്പിച്ച് ഇരിക്കാം.
ഉയർന്ന യോഗ്യതാക്രമത്തിൽ സർട്ടിഫിക്കറ്റുകളടങ്ങിയ ഫയൽ കൈവശം കരുതണം. ഇരിക്കുേമ്പാൾ കൈമേശപ്പുറത്ത് കയറ്റിവെച്ചോ ചാഞ്ഞോ ചരിഞ്ഞോ ഇരിക്കരുത്. നിവർന്ന് ഉന്മേഷവാനായി ഇരിക്കണം. പ്ലീസിങ് മാനറിലാവണം ചോദ്യങ്ങളെ നേരിടേണ്ടത്. ഭാവാവിഷ്കാരം ഇൻറർവ്യൂ നടത്തുന്ന എല്ലാ അംഗങ്ങളോടും ഒരേ തരത്തിലാവാൻ ശ്രദ്ധിക്കണം. ഒരംഗത്തെ കേന്ദ്രീകരിച്ച് മറുപടി പറയുകയോ മറ്റംഗങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യരുത്.

ചോദ്യത്തിനുമാത്രം ഉത്തരം:
•ഇൻറർവ്യൂ ബോർഡ് അംഗങ്ങൾക്ക് മാന്യമായ എന്ത് ചോദ്യവും ചോദിക്കാം. അതിനനുസരിച്ചുള്ള മറുപടി നൽകണം. നേതൃത്വ ശേഷി, അപഗ്രഥന പാടവം, കാര്യക്ഷമത മുതലായ ഗുണഗണങ്ങൾ പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാകാം. മാത്രമല്ല, ചിലപ്പോൾ നിങ്ങളുടെ ‘ക്ഷമ’ പരിശോധിക്കുന്ന കുസൃതി ചോദ്യങ്ങൾ അവർ തൊടുത്തെന്നിരിക്കും. പരിഭ്രമിക്കേണ്ട കാര്യമില്ല. ഉരുളക്ക് ഉപ്പേരിപോലെ സരസ മറുപടിയാവാം. നിങ്ങളിൽ മതിപ്പ് കൂടുകയേയുള്ളൂ.
ചോദ്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മാത്രമേ മറുപടി നൽകാവൂ. അത് വസ്തുനിഷ്ഠവും സംക്ഷിപ്തവും ലളിതവുമായിരിക്കണം.
 ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞേ തീരൂവെന്നില്ല. ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് ‘അറിയില്ല’ എന്ന് സമ്മതിക്കുന്നതിൽ തെറ്റില്ല. പകരം ഉരുണ്ടുകളിക്കുകയോ കാടുകയറി ഉത്തരം പറയുകയോ അരുത്.

തൊഴിലിനോടുള്ള മനോഭാവം:
•നിങ്ങളുടെ കുടുംബ പശ്ചാത്തലം, ഇഷ്ട വിനോദങ്ങൾ, ഇൻറർവ്യൂവിന് ഹാജരായ തൊഴിലിനോടുള്ള മനോഭാവം, പഠിച്ച വിഷയങ്ങളിലെ അറിവ് എന്നിവ മനസ്സിലാക്കാൻ തക്ക ചോദ്യങ്ങളും ഇൻറർവ്യൂ ബോർഡിൽ നിന്നും പ്രതീക്ഷിക്കാം. ഇതിനെല്ലാം കൃത്യസമയ മറുപടി നൽകാൻ മറക്കരുത്.
ഇൻറർവ്യൂവിന് കൃത്യനിഷ്ഠ പാലിക്കണം. വൈകിയെത്തുന്നത് ഒട്ടും ആശാസ്യമല്ല.
ഇൻറർവ്യൂ കഴിഞ്ഞിറങ്ങുന്നതുവരെ പ്രസന്നത കൈവിടരുത്. ഇൻറർവ്യൂ അവസാനിക്കുേമ്പാൾ എല്ലാ അംഗങ്ങളോടും നന്ദി പ്രകടിപ്പിച്ച് പുറത്തിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - how to face interview
Next Story