Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightട്രംപ് അധികാരത്തിൽ;...

ട്രംപ് അധികാരത്തിൽ; വ്യാപാര മേഖലക്ക് ആശങ്കയുടെ ദിനങ്ങൾ

text_fields
bookmark_border
ട്രംപ് അധികാരത്തിൽ; വ്യാപാര മേഖലക്ക് ആശങ്കയുടെ ദിനങ്ങൾ
cancel

ന്യൂയോർക്ക്: അമേരിക്കയുടെ പ്രസിഡൻറായി അധികാരമേറ്റെടുത്ത് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗം തെല്ലൊന്നുമല്ല ആഗോള വ്യാപര മേഖലയെ ഉലക്കുന്നത്. അമേരിക്കക്ക് മുൻഗണന നൽകുമെന്ന ട്രംപിെൻറ വാചകം തന്നെ വരും കാലത്ത് അമേരിക്കയുടെ വ്യാപാരനയം എതു രൂപത്തിലായിരിക്കും എന്നതിെൻറ സൂചനയാണ്. 

തൊഴിലുകൾ അമേരിക്കയിൽ തന്നെ നിലനിർത്താൻ ട്രംപ് ശ്രമിക്കുമെന്നുറപ്പാണ്. അതിനായി ആദ്യം മാറ്റം വരുത്തുക എച്ച്-1ബി വിസയിലായിരിക്കും. വിദേശ പൗരൻമാർക്ക് അമേരിക്കിയിൽ തൊഴിൽ ചെയ്യുന്നതിന് ഇനി കർശന വ്യവസ്ഥകൾ പാലിക്കേണ്ടി വരും. വിദേശ തൊഴിലാളികളെ പണിയെടുപ്പിക്കണമെങ്കിൽ തൊഴിലുടമകൾ ബുദ്ധിമുട്ടുകൾ നേരിടും. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഇത് ബാധിക്കുമെന്നുറപ്പാണ്. 

മറ്റ് രാജ്യങ്ങളിൽ കാർ പ്ലാൻറുകളുള്ള കമ്പനികൾക്ക് അമേരിക്കയിൽ കാറുകൾ ഇറക്കുമതി ചെയ്യുേമ്പാൾ അധിക നികുതി ഏർപ്പെടുത്തനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്. അമേരിക്കയിലെ പല പ്രമുഖ കാർ നിർമാതാക്കളും മെക്സികോ പോലുള്ള രാജ്യങ്ങളിലാണ് കാറുകൾ നിർമിക്കുന്നത്. നിർമാണ ചിലവ് കുറവാണ് എന്നതാണ് മറ്റ് രാജ്യങ്ങളെ തേടിപോകാൻ കാർ കമ്പനികളെ പ്രേരിപ്പിക്കുന്നത്. എന്നാൽ അധിക നികുതി ഏർപ്പെടുത്തിയാൽ മറ്റ് രാജ്യങ്ങളിൽ കാർ നിർമ്മിക്കുന്നത് കൊണ്ടുള്ള ലാഭം ഇല്ലാതാകും.  ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തടയുന്നതിനുള്ള നടപടികളും ട്രംപിെൻറ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ഉറപ്പാണ്.

ഒാഹരി വിപണികളിൽ ട്രംപിെൻറ പ്രസംഗം വരും ദിവസങ്ങളിൽ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ ഒാഹരി വിപണികളെ ഇത് ദോഷകരമായി  ബാധിക്കുമെന്ന് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - rump’s signal of protectionism raises risks of trade wars, retaliatory tariffs
Next Story