Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതട്ടിപ്പു കഴിഞ്ഞപ്പോൾ...

തട്ടിപ്പു കഴിഞ്ഞപ്പോൾ വെല്ലുവിളിച്ച് വജ്രരാജാവ്

text_fields
bookmark_border
തട്ടിപ്പു കഴിഞ്ഞപ്പോൾ വെല്ലുവിളിച്ച് വജ്രരാജാവ്
cancel

ന്യൂഡൽഹി: വായ്പ തട്ടിപ്പു നടത്തി രാജ്യംവിട്ട് സ്വന്തം കാര്യം ഭദ്രമായെന്ന് മിക്കവാറും ഉറപ്പിച്ചുകഴിഞ്ഞപ്പോൾ ബാങ്കിനോടും അന്വേഷണ ഏജൻസികളോടും സ്വന്തം ജീവനക്കാരോടും സ്വരം കടുപ്പിച്ച് വജ്രരാജാവ് നീരവ് മോദി. ആഭരണശാലകളിൽ ജോലി ചെയ്യുന്നവർ വേറെ പണി നോക്കണമെന്ന് മോദി ആവശ്യെപ്പട്ടിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് അവകാശവാദം നടത്തുേമ്പാൾതന്നെ, തിരിച്ചുവരാൻ പലവിധ ഉപാധികൾ അഭിഭാഷകൻ മുഖേന മുന്നോട്ടുവെക്കുന്നുണ്ട്. ബാങ്ക് അമിതാവേശം കാണിച്ച് തെൻറ പ്രതിച്ഛായ തകർത്തു കളഞ്ഞതിനാൽ വായ്പ തിരിച്ചടക്കാൻ പറ്റില്ലെന്ന് വജ്രരാജാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

തെൻറ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 2200ഒാളം  ജീവനക്കാർക്ക് ബാങ്ക് ശമ്പളം കൊടുക്കണമെന്നാണ് മോദി ആവശ്യപ്പെടുന്നത്. ജീവനക്കാരെ കൈയൊഴിയുന്നതിെൻറ ലക്ഷണമാണിത്. മോദിയുടെ ജീവനക്കാർ സമരത്തിെൻറ വഴിയിലാണ്. ഹൈദരാബാദിൽ റെയ്ഡിനെ തുടർന്ന് ഗീതാഞ്ജലി ജെംസ് പാർക്ക് പൂട്ടി. 600ഒാളം വരുന്ന തൊഴിലാളി കുടുംബങ്ങൾ ഹൈദരാബാദിൽ പ്രകടനം നടത്തുകയും പകരം തൊഴിൽ ആവശ്യപ്പെടുകയും ചെയ്തു. ഇതിനെല്ലാമിടയിൽ നീരവ് മോദി എവിടെയാണെന്ന് അറിയില്ലെന്ന് ആവർത്തിക്കുകയാണ് സർക്കാർ. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വിദേശയാത്രകളിൽ സഹയാത്രികനായ വ്യവസായിയാണ്, ഇന്ത്യൻ അന്വേഷണ സംവിധാനങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയാത്ത അജ്ഞാതനായി പൊടുന്നനെ മാറിയത്. പിടികൂടുന്നതിന് ഇൻറർപോളിന് പേരിനൊരു നോട്ടീസ് അയച്ചു തലയൂരി നിൽക്കുകയാണ് സി.ബി.െഎ. 

നീരവ് മോദിയുടെ വാദഗതികൾ അദ്ദേഹത്തിെൻറ അഭിഭാഷകനിലൂടെ ദിവസവും പുറത്തുവരുന്നുണ്ട്. നീരവ് മോദി ഇന്ത്യയിൽ തിരിച്ചെത്തുന്ന കാര്യത്തിൽ തനിക്ക് ഇപ്പോഴൊന്നും പറയാൻ കഴിയില്ലെന്ന് അഭിഭാഷകൻ വിജയ് അഗർവാൾ പറയുന്നു. മോദി ഇന്ത്യയിൽനിന്ന് ഒാടിപ്പോയതല്ല, ബിസിനസ് ആവശ്യത്തിന് പുറത്തു പോയതാണെന്നും അഭിഭാഷകൻ പറയുന്നു. ഒത്തുകളി പ്രകടം. പൊതുമേഖല ബാങ്കിെൻറ മൂലധനത്തിൽ കൈയിട്ടുവാരി വ്യവസായി രക്ഷപ്പെടുേമ്പാൾ, ബാങ്കിെൻറയും ഖജനാവിെൻറയും നഷ്ടം ഫലത്തിൽ ജനങ്ങളുടെ തലയിലാവുന്നു. വൻകിട വ്യവസായികളായ അംബാനിമാരുടെ കുടുംബക്കാരനായ വിപുൽ അംബാനിയെ നിർബന്ധിതാവസ്ഥയിൽ അറസ്റ്റു ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും, ഭാവിയിൽ കേസിെൻറ ഗതി എന്താവുമെന്ന സൂചനകൂടി അതിൽ അടങ്ങിയിട്ടുണ്ട്.

തട്ടിപ്പു നടത്തിയ നീരവ് മോദിയെയല്ല, ബാങ്കുകളുടെ മേൽനോട്ട സംവിധാനങ്ങളെയാണ് ആദ്യ പ്രതികരണത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയത്.  ഒാഡിറ്റർമാർ അടക്കമുള്ളവരുടെ നോട്ടപ്പിഴ പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. നീരവ് മോദിയെക്കുറിച്ച് വിമർശനത്തിെൻറ ഒരു വാക്കുപോലും ഉണ്ടായില്ല. ധനമന്ത്രി മുതൽ ബാങ്കിങ് മേഖലയിലെ എല്ലാ മേൽനോട്ടക്കാരും തടിയൂരാൻ ശ്രമിക്കുന്നതാണ് കാഴ്ച. നോട്ട് അസാധുവാക്കലിെൻറ മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിച്ച നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം ജനുവരിയിൽ റെയ്ഡ് നടത്തിയെന്ന് ആദായനികുതി വകുപ്പ്. നീരവ് മോദിയുമായി ബന്ധെപ്പട്ട് 120 വ്യാജ കമ്പനികൾ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുവെന്ന് എൻഫോഴ്സ്മെൻറ് വിഭാഗം. 2016 മുതൽ ഇങ്ങോട്ട് മൂന്നുവട്ടം ഇത്തരത്തിലുള്ള ബാങ്ക് തട്ടിപ്പു സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നൽകിയെന്ന് റിസർവ് ബാങ്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNeerav ModiPNB Scam
News Summary - Neerav modi statement on PNB scam-Business news
Next Story