വീടുവാങ്ങാൻ നല്ലകാലം വരുന്നു?
text_fieldsതമിഴ്ചുവയുള്ള സംസാരവുമായി എത്തുന്ന നാടോടി കൈേനാട്ടക്കാരുടെ സ്ഥിരം വായ്ത്താരിയുണ്ട്; ‘നല്ലകാലം വരപ്പോഹറുത്’. നല്ലകാലം വരുകയാണോ പോവുകയാണോ എന്ന് സാധാരണക്കാർക്ക് വ്യക്തമാവുകയില്ല. എന്നാൽ, സംശയമൊന്നുംവേണ്ട, വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് 2018 നല്ലകാലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ‘വായ്ത്താരി’.
കൊക്കിലൊതുങ്ങാവുന്ന വില, കുറഞ്ഞുവരുന്ന ഭവനവായ്പാ പലിശ, ബിൽഡർമാർക്ക് മേലുള്ള നിയന്ത്രണങ്ങൾ, സുതാര്യത തുടങ്ങി നിരവധി കാരണങ്ങളാണ് പുതുവർഷത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് ഉയരുന്നത്. 2016 നവംബറിെല നോട്ട് നിരോധത്തിനുശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ മൊത്തത്തിൽ ഇടിവായിരുന്നു.
ഇതോടെ, കൃത്രിമമായുണ്ടാക്കിയ മോഹവില സംസ്കാരത്തിന് താൽക്കാലികമായെങ്കിലും അവസാനമായി. ഇപ്പോൾ, റിയൽ എസ്റ്റേറ്റ് വിപണിയിൽ യാഥാർഥ്യത്തോട് പൊരുത്തപ്പെടുന്ന വിലനിലവാരമാണുള്ളത് എന്നാണ് വിലയിരുത്തൽ. രാജ്യത്തെ പ്രമുഖ നഗരങ്ങളിലായി 6.85 ലക്ഷം പാർപ്പിടങ്ങൾ ആവശ്യക്കാരെ കാത്തുകിടക്കുന്നുണ്ട് എന്ന റിപ്പോർട്ടും അമിത വിലക്കയറ്റത്തിന് മൂക്കുകയറിടാൻ കാരണമായി. ഇത് കൂടാതെ, റിയൽ എസ്റ്റേറ്റ് െറഗുലേറ്ററി അതോറിറ്റിയുടെ കർശന ഇടപെടൽ കൂടിയായതോടെ പല ബിൽഡർമാരും തങ്ങളുടെ നിലവിലുള്ള പ്രോജക്ടുകളുടെ നിർമാണം പൂർത്തിയാക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇതോടെ, പണി പൂർത്തിയായ കൂടുതൽ ഭവന യൂനിറ്റുകൾ വിൽപനക്ക് തയാറാവുകയും ചെയ്യും.
നോട്ട് നിേരാധനത്തിെൻറ ആഘാതത്തിനുശേഷം 2017െൻറ രണ്ടാം പകുതിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ തിരിച്ചുവരവ് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രതീക്ഷക്കനുസരിച്ച് ആവശ്യക്കാരുെട ഒഴുക്ക് ഉണ്ടായില്ല. ഇൗ സാഹചര്യത്തിൽ, നിർമാണം പൂർത്തിയായ പരമാവധി യൂനിറ്റുകൾ വിറ്റഴിക്കാനും കൂടുതൽ ഇടപാടുകാരെ ആകർഷിക്കാനും മിക്ക ബിൽഡർമാരും ഒാഫറുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. യാഥാർഥ്യബോധമില്ലാത്ത പുതിയ പ്രോജക്ട് പ്രഖ്യാപനങ്ങൾക്ക് പകരം നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കി വിൽപന നടത്തി നില ഭദ്രമാക്കുക എന്ന ചിന്താഗതിയിലേക്ക് റിയൽ എസ്റ്റേറ്റ് മേഖല മാറി. ഇതോടെ, ഇടത്തരക്കാരടക്കമുള്ളവർക്ക് താങ്ങാവുന്ന വിലയിൽ ഭവന യൂനിറ്റുകൾ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. മറിച്ചുവിൽക്കൽ ലക്ഷ്യമിട്ട് റിയൽ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്ന പ്രവണതക്കും ഇടിവ് വന്നിട്ടുണ്ട്. ബിനാമി സ്വത്തിനെതിരെ കർശന നടപടി വരുന്നുവെന്ന സൂചനയെത്തുടർന്നാണിത്. ഇതും വസ്തുവില യാഥാർഥ്യത്തിലേക്ക് ഇറങ്ങുന്നതിന് കാരണമായിട്ടുണ്ട്.
വായ്പ തീരുമാനത്തിന് ബജറ്റുവരെ കാക്കാം
വീടുവാങ്ങുന്നത് സംബന്ധിച്ചും നിർമിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര ബജറ്റുവരെ കാത്തിരിക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂർണ ബജറ്റ് എന്ന നിലയിൽ ചില ജനപ്രിയ പ്രഖ്യാപനങ്ങൾ മിക്കവരും പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തമായി കിടപ്പാടം ലക്ഷ്യംവെക്കുന്ന സാധാണക്കാരെ ഉന്നമിട്ട് പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും.
ഭവനവായ്പാ പലിശയിലുള്ള സബ്സിഡി പ്രഖ്യാപനമാണ് കാര്യമായി പ്രതീക്ഷിക്കുന്നത്. നഗര പ്രദേശങ്ങളിലെ ഇടത്തര വരുമാനക്കാരെ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പ്രധാൻമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതിക്ക് കീഴിൽ ഭവനവായ്പാ പലിശയിൽ സബ്സിഡി അനുവദിക്കുന്നതിനായി കഴിഞ്ഞ യൂനിയൻ ബജറ്റിൽ ആയിരംകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, സാമ്പത്തിക വർഷത്തിെൻറ മൂന്ന് പാദം കഴിഞ്ഞിട്ടും ഇൗയിനത്തിൽ 9944 ഗുണഭോക്താക്കൾക്കായി 204 കോടി രൂപമാത്രമാണ് സബ്സിഡിയായി അനുവദിക്കാൻ കഴിഞ്ഞത്.
നടപടിക്രമങ്ങളിലെ സങ്കീർണതയാണ് ഇൗ പദ്ധതിയിൽനിന്ന് ഗുണഭോക്താക്കളെ അകറ്റുന്നതെന്ന് വിമർശനമുയർന്നിരുന്നു. ഇൗ സാഹചര്യത്തിൽ ഭവനവായ്പാ സബ്സിഡി പദ്ധതി കൂടുതൽ ലളിതമാക്കിയുള്ള പ്രഖ്യാപനമാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്. മധ്യ വരുമാന ഗ്രൂപ്പിനെ രണ്ടായി തിരിച്ച് ഒന്നാം ഗ്രൂപ്പിന് 90 ചതുരശ്ര മീറ്റർവരെ തറ വിസ്തീർണമുള്ള വീടുകൾക്കും രണ്ടാം ഗ്രൂപ്പിന് 110 ചതുരശ്ര മീറ്റർവരെ തറ വിസ്തീർണമുള്ള വീടുകൾക്കുമാണ് സബ്സിഡി അനുവദിച്ചിരുന്നത്. വീടിന് നിശ്ചയിച്ച കാർപറ്റ് ഏരിയ തികച്ചും അപര്യാപ്തമാണെന്ന് വിമർശനമുയർന്നതിനെ തുടർന്ന് ഇത് യഥാക്രമം 120 ച. മീറ്റർ, 150 ച. മീറ്റർ എന്നിങ്ങനെ വർധിപ്പിച്ചിരുന്നു.
തറ വിസ്തീർണത്തിൽ ഇനിയും മാറ്റം വരുത്തണമെന്നും നടപടിക്രമങ്ങൾ കുറെക്കൂടി ലളിതമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതോെടാപ്പം, ആദായനികുതി ദാതാക്കളുടെ ഭവനവായ്പാ മൂലധന തിരിച്ചടവിനും പലിശ തിരിച്ചടവിനുമുള്ള നികുതിയിളവ് പരിധി ഉയർത്തുമെന്ന പ്രതീക്ഷയും വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.