എ.ടി.എം തട്ടിപ്പുേകസ്: റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
text_fieldsന്യുഡൽഹി: എ.ടി.എം തട്ടിപ്പ്കേസിൽ ധനമന്ത്രി അരുൺ ജെയ്റ്റിലി റിപ്പോർട്ട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇൗ വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ അരുൺ ജെയ്റ്റിലി ആവശ്യപ്പെട്ടത്
അതേ സമയം ആശങ്കപ്പെേടണ്ട സാഹചര്യമിലെന്നും കമ്പ്യുട്ടർ നെറ്റ്വർക്കിലുടെയാണ് വൈറസ് കാർഡിലേക്ക് കയറിയത്. ഇക്കാര്യം വേഗത്തിൽ തന്നെ കണ്ടുപിടിക്കാനാവുമെന്നും ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് പറഞ്ഞു. ഉഭഭോക്താക്കൾ ഭയപ്പെടേണ്ട സാഹചര്യമില്ല. 5 ശതമാനം കാർഡുകളിലെ വിവരങ്ങൾ മാത്രമാണ്ചോർന്നത് ബാക്കി 99.5 ശതമാനം കാർഡുകളും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യലെ 19 ബാങ്കുകളിലായി എകദേശം 32 ലക്ഷം കാർഡുകളിലെ വിവരങ്ങളാണ് ചോർന്നത്. സ്വയ്പ്പിങ് മെഷീനുകളും പേയ്മെൻറ് സിസ്റ്റവും നിർമ്മിച്ച ഹിറ്റാച്ചി കമ്പനിയുടെ നെറ്റ്വർക്കിൽ കടന്നു കൂടിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികവിവരം. എന്നാൽ ഇക്കാര്യം ഹിറ്റാച്ചി നിഷേധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.