വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാൻ ബാങ്കുകൾക്ക് അനുമതി
text_fieldsബംഗളൂരു: വായ്പ തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാൻ ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണൽ ബാങ്കുകൾക്ക് അനുമതി നൽകി. വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.െഎയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോഷ്യമാണ് ൈട്രബ്യുണലിനെ സമീപിച്ചത്. വിവിധ ബാങ്കുകളിൽ നിന്നായി 9,000 കോടി രൂപയാണ് മല്യ വായ്പയായി എടുത്തത്.
മൂന്ന് വർഷമായി നില നിന്ന നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമാവുന്നത്. വിവിധ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ കുടിശ്ശിക വരുത്തിയശേഷം ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ മല്യ നിലവിൽ ലണ്ടനിൽ കഴിയുകയാണ്. മല്യക്കെതിരായ വിവിധ കേസുകൾ സുപ്രീംകോടതിയടെ പരിഗണനയിലാണ്.നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത മല്യയുടെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.
മല്യയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കിങ്ഫിഷർ വിമാനക്കമ്പനി രാജ്യത്തെ വിവിധ ഏർപ്പോർട്ട് മാനേജ്മെൻറുകൾക്ക് നൽകിയ വണ്ടിച്ചെക്കുകൾ മടങ്ങിയ കേസിൽ മല്യക്കെതിരെ ഡൽഹി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.