പ്രതിദിനം ഇന്ധന വിലയിൽ മാറ്റം; ഡീലർമാർ ആശങ്കയിൽ
text_fieldsകൊച്ചി: വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകുന്ന ഇന്ധനവിലയിൽ പ്രതിദിനം മാറ്റം വരുത്താനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിൽ പെേട്രാൾ, ഡീസൽ ഡീലർമാരുടെ ആശങ്ക തീരുന്നില്ല. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടാകുന്ന മാറ്റത്തിെൻറ ഗുണഫലം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രതിദിനം ലഭിക്കുമെന്നാണ് എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്. രാത്രി 12ന് വില മാറ്റാനാണ് കമ്പനികൾ നിർദേശിച്ചിരുന്നത്. എന്നാൽ, ഡീലേഴ്സ് അസോസിയേഷൻ, എണ്ണക്കമ്പനികൾ എന്നിവരുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ ചർച്ചയിൽ വിലമാറ്റം രാവിലെ ആറിന് ആക്കാൻ തീരുമാനിച്ചതോടെ പമ്പുടമകൾ വെള്ളിയാഴ്ച പ്രഖ്യാപിച്ച സമരം പിൻവലിച്ചിരുന്നു.
വില മാറ്റം പ്രാബല്യത്തിൽ വരുത്തുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ചെറുകിട പമ്പുകളിൽ ഒാേട്ടാമേറ്റഡ് അപ്ഡേഷൻ സംവിധാനം സ്ഥാപിച്ചിട്ടില്ല. ഓട്ടോമേറ്റഡ് അല്ലാത്ത പെട്രോള്‍ പമ്പുകളില്‍ എസ്.എം.എസ്, ഇ-മെയില്‍, മൊബൈല്‍ ആപ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴിയാണ് വിലവ്യത്യാസം അറിയിക്കുക.
ഒാരോ തവണ വില മാറുേമ്പാഴും പമ്പുകളിലെ മെഷീനിൽ വില മാറ്റി േടാട്ടൽ മീറ്റർ റീഡിങ് എഴുതിയാലാണ് ഉൽപന്നങ്ങൾ വിൽക്കാനും കൃത്യമായി അളവ് ലഭിക്കാനും സാധിക്കുക. 2011 മുതൽ ചെറുകിട പമ്പുകളിൽ ഒാേട്ടാമേഷൻ അപ്ഡേഷൻ ഏർപ്പെടുത്താൻ 120 കോടി െചലവാക്കി പ്രവർത്തനം ആരംഭിച്ചെങ്കിലും 25 ശതമാനം മാത്രമാണ് പൂർത്തിയായത്. അതിൽ 10 ശതമാനം പമ്പുകളിൽ സംവിധാനം പ്രവർത്തനരഹിതമാണ്.
രാജ്യത്ത് അരലക്ഷത്തോളം പെട്രോൾ പമ്പുകളിൽ നാലായിരത്തോളം സ്വകാര്യ മേഖലയിലാണ്. റിലയൻസ്, എസ്സാർ, ഷെൽ എന്നിവയാണ് പ്രധാന സ്വകാര്യ എണ്ണക്കമ്പനികൾ. ഇത്തരം കമ്പനികളുടെ ചെറുകിട പമ്പുകളിലും ഒാേട്ടാമേറ്റഡ് അപ്ഡേഷൻ ചെയ്തതാണ്. അതിനാൽ പ്രധാന കേന്ദ്രത്തിൽ വിലയിൽ മാറ്റം വരുത്തിയാൽ ചെറുകിട പമ്പുകളിലും ഇൗ സംവിധാനം വഴി മാറ്റം വരും. മൂന്നുദിവസത്തേക്കുള്ള ഇന്ധനം സംഭരിച്ച് വെക്കണമെന്നാണ് കമ്പനികളുടെ നിർദേശം.
എന്നാൽ, നഷ്ടസാധ്യത കണക്കിലെടുത്ത് പമ്പുടമകൾ ഇന്ധനം സംഭരിച്ചുവെക്കാൻ സാധ്യതയില്ല. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കൊച്ചിയിൽനിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. ഇതിന് ട്രാൻസ്പോർേട്ടഷൻ ചാർജ് ഉപഭോക്താക്കളിൽനിന്ന് ഇൗടാക്കേണ്ടിവരും. അതിനാൽ അടുത്തടുത്ത പമ്പുകളിൽതന്നെ വില വ്യത്യാസമുണ്ടാകുെമന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.