Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightധന കമീഷൻ വിഹിതം:...

ധന കമീഷൻ വിഹിതം: അമിത് ഷായുടേത്  അന്യായ തള്ളലെന്ന് തോമസ് െഎസക്  

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന് നൽകിയ ധന കമീഷൻ വിഹിതത്തെക്കുറിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയത് അന്യായ തള്ളലെന്ന് മന്ത്രി ഡോ. തോമസ് െഎസക്. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തെന്നന്ന് അമിത് ഷാ പ്രസംഗത്തിൽ പറയുന്നു. 89,000 കോടിയുടെ വർധന. 
2015-16 മുതലാണ് 14ാം ധന കമീഷൻ അവാർഡ്. 2015--16ൽ 12,690 കോടി, 2016-17ൽ 15,225 കോടി, 2017-18ൽ പ്രതീക്ഷിക്കുന്നത് 16,891. ആകെ 44,806 കോടി രൂപ. അഞ്ചുവർഷം കൊണ്ട് പഞ്ചായത്തുകൾക്കുള്ള 7681.96 കോടിയും റവന്യൂ കമ്മി ഗ്രാൻറ് 9,519 കോടിയും ഡി.ആർ.എഫ് 766.5ഉം ചേർത്താൽ 62,773.46 കോടി രൂപയാകും. അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കിൽ അടുത്ത രണ്ടുവർഷം കൊണ്ട് നികുതി വിഹിതം ഉൾപ്പെടെ 72,074.54 കോടി ലഭിക്കണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഇതുവരെ ആകെ കിട്ടിയതിനേക്കാൾ തുക ഇനി രണ്ടുവർഷംകൊണ്ടു കിട്ടുംപോലും. ധനകാര്യ കമീഷൻ വിഹിതം ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങൾക്ക് ഭരണഘടനപരമായി ലഭിക്കേണ്ട അവകാശമാണ്. 14ാം ധനകാര്യ കമീഷൻ മോദി സർക്കാറല്ല നിശ്ചയിച്ചത്. യു.പി.എ സർക്കാറാണ്. തീരുമാനവും ആ സർക്കാറിെൻറ കാലത്തുതന്നെ എടുക്കുകയും ചെയ്തിരുന്നു. 

ഇതിൽ മോദിയെന്താണ് ചെയ്തത്?. പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വർധിപ്പിച്ചു. സർവശിക്ഷാ അഭിയാനിൽ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എൻ.ആർ.എച്ച്.എമ്മിൽ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിങ് വാട്ടർ സ്കീമിൽ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനങ്ങളുടെ ഭാരം വർധിപ്പിക്കുകയാണ് ചെയ്തത്. കേന്ദ്രവരുമാനത്തിെൻറ ശതമാനത്തിൽ കണക്കാക്കിയാൽ സംസ്ഥാന വിഹിതത്തിൽ വലിയ വർധനയില്ല. 

ഇത് കേരളമാെണന്നും അമിത് ഷായുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacamith shamalayalam newsRevenue Award
News Summary - Amith Sha on Revenue Award by Thomas Isaac-Business News
Next Story