മൂന്നു വർഷം നിക്ഷേപിച്ചോ?, ഇനി എൻ.പി.എസും തരും പണം
text_fieldsപണത്തിന് അത്യാവശ്യമുള്ളവക്ക് ആശ്വസിക്കാം. നാഷനൽ പെൻഷൻ സ്കീമിൽനിന്ന് പണം പിൻവലിക്കാൻ ഇനി 10 വർഷം കാത്തിരിേക്കണ്ട. പെൻഷൻ ഫണ്ട് റെഗുലേറ്ററി അഅതോറിറ്റി ചട്ടങ്ങളിൽ വരുത്തിയ മാറ്റമനുസരിച്ച് എൻ.പി.എസിൽ ചേർന്ന് മൂന്നുവർഷം നിക്ഷേപം നടത്തിയവർക്കും ഇനി ഭാഗികമായി പണം പിൻവലിക്കാം. ഉപാധികൾക്ക് വിധേയമായി 25 ശതമാനം വരെ തുകയാണ് ഇങ്ങനെ പിൻവലിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നേരേത്ത 10 വർഷം പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പണം പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്.
അതേസമയം, െപൻഷൻ ഫണ്ടിലേക്ക് തൊഴിലുടമയുടെ വിഹിതം അടക്കുന്നുണ്ടെങ്കിൽ അതിൽനിന്ന് പിൻവലിക്കാനാവില്ല. എൻ.പി.എസിെൻറ മൊത്തം കാലാവധിക്കിടെ പരമാവധി മൂന്നു പ്രാവശ്യം മാത്രമേ ഭാഗിക പിൻവലിക്കൽ അനുവദിക്കൂ. ഇതിന് അനുവദനീയമായ കാരണങ്ങൾ ഉണ്ടായിരിക്കുകയും വേണം. നിയമപരമായി ദത്തെടുത്തതുൾപ്പെടെ മക്കളുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ വേണ്ടി പണം പിൻവലിക്കാം.
അംഗത്തിെൻറ പേരിലോ ഭാര്യയുമായി/ ഭർത്താവുമായി ചേർന്നോ വീടു വെക്കുന്നതിനോ വാങ്ങുന്നതിനോ പണം പിൻവലിക്കാം. പരമ്പരാഗത സ്വത്തല്ലാതെ സ്വന്തമായി വീടുണ്ടെങ്കിൽ ഇത് അനുവദനീയമല്ല. ആശ്രിത മാതാപിതാക്കൾ, മക്കൾ, ഭാര്യ/ഭർത്താവ് എന്നിവർക്കും സ്വന്തമായുള്ള ചികിത്സ ആവശ്യങ്ങൾക്കും പണം അനുവദിക്കും. പണം അനുവദിക്കുന്ന 14 മെഡിക്കൽ ഉപാധികളും ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ട്.
കാൻസർ, കിഡ്നി തകരാർ, അവയവം മാറ്റിവെക്കൽ, ബൈപാസ് ശസ്ത്രക്രിയ, ഹൃദയ വാൽവ് ശസ്ത്രക്രിയകൾ തുടങ്ങിയവയെല്ലാം ഇതിൽ പെടും. ജീവനു ഭീഷണിയാകുന്ന അപകടങ്ങളിലും പണം ഭാഗികമായി പിൻവലിക്കാനാവും. ഇത്തരത്തിൽ പണം പിൻവലിക്കാൻ വിത്ഡ്രോവൽ ഫോറം പൂരിപ്പിച്ച് എൻ.പി.എസ് വിതരണക്കാരായ ബാങ്കുകൾ ഉൾപ്പെടെ ഏതെങ്കിലും പി.ഒ.പി (പോയൻറ് ഒാഫ് പ്രസൻസിൽ) അല്ലെങ്കിൽ നോഡൽ ഒാഫിസിൽ നൽകിയാൽ മതി. എത്ര ശതമാനം തുകയാണ് പിൻവലിക്കാൻ ആഗ്രഹിക്കുന്നത്, ഉദ്ദേശം, അത് വ്യക്തമാക്കുന്ന രേഖകൾ തുടങ്ങിയവയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സമർപ്പിക്കണം.
എൻ.പി.എസിൽനിന്ന് 25 ശതമാനമോ അതിൽ താെഴയോ ഉള്ള പിൻവലിക്കൽ നികുതി വിധേയമാക്കരുതെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റ് നിർദേശിച്ചിരുന്നു. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് പണം, നിക്ഷേപിക്കുേമ്പാഴോ വളരുേമ്പാഴോ നികുതി വിധേയമല്ലെങ്കിലും പിൻവലിക്കൽ സമയത്ത് നിക്ഷേപകൻ നികുതിയടക്കേണ്ടതുണ്ട്. മുതലും പലിശയുമുൾപ്പെെടയുള്ള സഞ്ചിതനിധിയുടെ 40 ശതമാനം കാലാവധി പൂർത്തിയാക്കിയാണ് പിൻവലിക്കുന്നതെങ്കിൽ നികുതി ഒഴിവ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.