സ്വകാര്യ ബാങ്കുകൾ സ്ഥിരനിക്ഷേപ പലിശ കുറച്ചു
text_fieldsമുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള പലിശ 0.25% കുറച്ചു. നോട്ടുകൾ പിൻവലിച്ചതിെൻറ പശ്ചാതലത്തിൽ വൻതോതിൽ നിക്ഷേപം വന്നതാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ കാരണം.
1 വർഷം മുതൽ 2 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 0.15 ശതമാനത്തിെൻറ കുറവാണ് െഎ.സി.െഎ.സി.െഎ ബാങ്ക് വരുത്തിയിരിക്കുന്നത്. ഇനി സ്ഥിര നിക്ഷേപങ്ങൾക്ക് 7.10ശതമാനമാണ് പലിശയാണ് െഎ.സി.െഎ.സി.െഎ ബാങ്ക് നൽകുക. നേരത്തെ ഇത് 7.25 ശതമാനമായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കും സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25 ശതമാനം കുറച്ച് 6.75 ശതമാനമാക്കി.
എസ്.ബി.െഎ ചില സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.15 ശതമാനം കുറച്ചിരുന്നു. ഇതിെൻറ ചുവട് പിടിച്ചാണ് സ്വകാര്യ ബാങ്കുകളും പലിശ നിരക്കുകൾ കുറച്ച് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് പിൻവലിക്കൽ തീരുമാനം പുറത്ത് വന്നതിനു ശേഷം എകദേശം 4 ലക്ഷം കോടി രൂപ ബാങ്കുകൾ നിക്ഷേപമായി സ്വീകരിച്ചു എന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.