Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസർക്കാർ കണക്ക്...

സർക്കാർ കണക്ക് തെറ്റ്; രണ്ട് വർഷത്തിനുള്ളിൽ ബാങ്കുകൾക്ക് 95,000 കോടി വേണം

text_fields
bookmark_border
സർക്കാർ കണക്ക് തെറ്റ്; രണ്ട് വർഷത്തിനുള്ളിൽ ബാങ്കുകൾക്ക് 95,000 കോടി വേണം
cancel

മുംബൈ: രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകൾക്ക് 95,000 കോടി രൂപ മൂലധനമായി വേണമെന്ന് റിപ്പോർട്ട്. ധനകാര്യ സ്ഥാപനമായ മൂഡി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2019 മാർച്ചിനുള്ളിൽ 20,000 കോടി രൂപ പൊതുമേഖല ബാങ്കുകൾക്കായി സ്വരൂപിക്കാനാണ് സർക്കാറിെൻറ പദ്ധതി. മൂഡിയുടെ റിപ്പോർട്ടുമായി താരത്മ്യം ചെയ്യുേമ്പാൾ സർക്കാർ സ്വരൂപിക്കുന്ന തുക ബാങ്കുകൾക്ക് മതിയാവില്ലെന്നാണ് സൂചന.

തങ്ങളുടെ പഠനഫലമനുസരിച്ച് ഇന്ത്യയിലെ 11 പൊതുമേഖല ബാങ്കുകൾക്ക് 70,000 മുതൽ 95,000 കോടി രൂപ മൂലധനം ആവശ്യമായി വരുമെന്ന് മൂഡിയുടെ വൈസ് പ്രസിഡൻറ് അൽക അൻബാറാസു പറഞ്ഞു. കാപ്പിറ്റൽ മാർക്കറ്റുകളിൽ നിന്ന് ഇൗ പണം സ്വരൂപിക്കാൻ ബാങ്കുകൾക്ക് കഴിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാറാണ് ബാങ്കുകൾക്ക് പണം ലഭിക്കാനുള്ള എക സ്രോതസ്. 

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ബാങ്കുകളുടെ ലാഭത്തിൽ വർധനയുണ്ടാവാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൂലധനത്തിലെ കുറവ് വായ്പകൾ നൽകുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. കിട്ടാക്കടം പെരുകിയതാണ് ബാങ്കുകളെ ഇൗ സ്ഥിതിയിലെത്തിച്ചത്. നേരത്തെ നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ ഉയർന്ന് വന്ന പ്രധാന ആരോപണം ബാങ്കുകളിലെ മൂലധനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം എന്നായിരുന്നു. ഇൗ വാദങ്ങൾക്ക് കൂടുതൽ ബലം നൽകുന്നതാണ് മൂഡിയുടെ പുതിയ റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moodys analyticsbank
News Summary - Banks need Rs 95,000 crore capital over two years: Moody's report
Next Story