വിളവെടുപ്പിലെ എഞ്ചിനീയറിങ്ങ്
text_fieldsമണ്ണില്ലാതെ വിത്തെറിയുകയും വിളവെടുക്കുകയും ചെയ്യുന്ന കൃഷി തുടങ്ങാന്‍ ലാഭത്തിലോടിക്കൊണ്ടിരുന്ന കമ്പനി വിറ്റ സോഫ്റ്റ്വെയർ എൻജിനീയറാണ് കർണാടക സ്വദേശിയായ അജയ് നായിക്. ൈകയിൽ മണ്ണും ചളിയും പുരളാതെ കൃഷി ചെയ്യുന്ന രീതിയിലൂടെ പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഇൗ യുവകർഷകൻ. മികച്ച കർഷക അവാർഡ് നേടിയവരുടെ മക്കൾപോലും കൃഷിയുമായി പാടത്തിറങ്ങാതെ എൻജിനീയറിങ്ങിനും എം.ബി.ബി.എസിനും പിന്നാലെ പോകുേമ്പാൾ. ടെക്കിപ്പണികളോട് ബൈ പറഞ്ഞാണ് ഇൗ സോഫ്റ്റ് വെയർ എൻജിനീയർ ‘തൂമ്പയുമെടുത്ത്’ ഇറങ്ങിയത്. എന്നാൽ, എന്റെ ‘തൂമ്പ’ സാേങ്കതികവിദ്യയാണെന്ന് അജയ് നായിക് പറയും.
വെര്‍ട്ടിക്കല്‍ ഹൈഡ്രോപോണിക് എന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് അജയ് നായികിന്റെ കൃഷിരീതി. മണ്ണിന് പകരം വെള്ളത്തിൽ കൃഷി ചെയ്യുന്ന രീതിയാണ് ഹൈഡ്രോപോണിക്. ഒരു സ്റ്റാൻഡില്‍ വേരുകള്‍ പടരാന്തക്കവണ്ണമുള്ള കുറച്ചു മാത്രം കമ്പോസ്റ്റിലാണ് ചെടി നടുക. ഇൗ ചെടികൾക്കടിയിലൂടെ നിരവധി പോഷകങ്ങള്‍ ചേര്‍ത്ത വെള്ളം പൈപ്പിലൂടെ ഒഴുകിക്കൊണ്ടിരിക്കും. ഈ വെള്ളത്തിലൂടെ കിട്ടുന്ന പോഷകങ്ങളിലൂടെയാണ് ചെടി വളരുക. മണ്ണ് ഉപയോഗിക്കാത്തതിനാല്‍ രാസവളത്തിന്റെ ആവശ്യം വരുന്നില്ല. ഒപ്പം കൃഷി അടച്ചുറപ്പുള്ള സ്ഥലത്തായതിനാല്‍ കീടങ്ങളുടെ ശല്യവും ഉണ്ടാകില്ല. അേതാടെ കീടനാശിനിയും വേണ്ട എന്നതാണ് നേട്ടം.
പുണെയിലുള്ള ഒരു ഹൈഡ്രോപോണിക് കര്‍ഷകന്റെ ഫാം സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് അജയ് കൃഷി തുടങ്ങിയത്. വെള്ളത്തിന്റെ കൃത്യമായ സര്‍ക്കുലേഷന്‍, താപനില നിയന്ത്രണം തുടങ്ങിയ കാര്യങ്ങളാണ് ഈ കൃഷിരീതിയില്‍ ശ്രദ്ധിക്കേണ്ടത്. അതിൽ വിശ്വാസമുള്ളതുകൊണ്ടാണ് ലക്ഷങ്ങൾ വിലമതിക്കുന്ന സോഫ്റ്റ്വെയര് കമ്പനി വിറ്റ് കൃഷിക്കിറക്കിയിരിക്കുന്നത്. കൂടുതൽ ലാഭം എന്നതിനപ്പുറം വിഷമില്ലാത്ത ശുദ്ധമായ ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് സാേങ്കതിക വിദ്യ വഴി ഒരു കൈനോക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത് എന്ന് അജയ് പറയുന്നത്. 32കാരനായ അജയ് ബംഗളൂരുവിലാണ് ബി.ഇ കമ്പ്യൂട്ടര്‍ സയന്‍സ് പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് ഗോവയിലെത്തി. അവിടെ അഞ്ചു വര്‍ഷത്തോളം വിവിധ സോഫ്റ്റ്വെയര് കമ്പനികളില്‍ ജോലി ചെയ്തു. പതുക്കെ ജോലി മടുത്തുതുടങ്ങി.
സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങി. അങ്ങനെ മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കുന്ന കമ്പനി തുടങ്ങി. എന്നാൽ, തനിക്ക് ടെക്കി ആയി ചുരുങ്ങാൻ പറ്റില്ലെന്ന തിരിച്ചറിവിൽ മനസ്സിന് സംതൃപ്തി നൽകുന്ന മേഖലയെക്കുറിച്ച് ആലോചിച്ചുതുടങ്ങി. സ്വന്തം നാട്ടിൽനിന്ന് മാറിനിന്ന കാലെത്താക്കെ ഭക്ഷണം എന്നത് ഒരു വെല്ലുവിളിയായിരുന്നു. രാസവസ്തുക്കളും കീടനാശിനികളും പലപ്പോഴും പണി തന്നു. ഒപ്പം പോഷകാഹാരക്കുറവും ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്നുവെന്നുള്ള പഠനങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെതിെര എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന ആലോചന കാടുകയറിയതാണ് കർഷകനാക്കിയത്. ചീരയിനങ്ങളാണ് പ്രധാനമായും അജയ് കൃഷി ചെയ്യുന്നത്.
സ്ട്രോബെറി, കാപ്സിക്കം, വെള്ളരി തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ്. പ്രാദേശിക കച്ചവടക്കാര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുമാണ് ഉൽപന്നങ്ങള് അജയ് വില്‍ക്കുന്നത്. 150 സ്ക്വയര്‍ മീറ്ററില്‍ കൃഷി ചെയ്യുന്നതിലൂടെ പ്രതിമാസം നാലു ലക്ഷം രൂപവെര വരുമാനം നേടാന്‍ സാധിക്കുമെന്ന് അജയ് വ്യക്തമാക്കുന്നു. ഗോവയിലെ കൃഷി വകുപ്പുമായി സഹകരിച്ച് പ്രാഥമിക ഘട്ടമായി ചെറിയതോതില്‍ ഹൈഡ്രോപോണിക് കൃഷി കര്‍ഷകര്‍ക്കിടയില്‍ സജീവമാക്കാനാണ് അജയ്യുടെ ഇപ്പോഴത്തെ ശ്രമം. ഭാവി തലമുറക്ക് മികച്ച ഭക്ഷണം നല്കുന്ന ഒരാളാണെന്ന് എന്നെ ചരിത്രം ഒാർക്കാവു -അജയ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.