Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightSuccess Storieschevron_rightഇൗ ജീവിതഗാഥക്ക്...

ഇൗ ജീവിതഗാഥക്ക് നറുംപാലിന്‍റെ മാധുര്യം

text_fields
bookmark_border
Afsal Aroor
cancel
camera_alt????????? ????????????????? ???????????????????????

ചേമഞ്ചേരി: പൂക്കാട് ബീച്ച് വടക്കെ ഏരൂൽ അഫ്സൽ എന്ന 21കാരെൻറ ജീവിതകഥക്ക് നറുംപാലിെൻറ മാധുര്യം. മാതാവ് സാബിറ ഗർഭിണിയായിരിക്കെ പിതാവ് ഉപേക്ഷിച്ചു. അനാഥത്വം ചാലിച്ച ദുരിതബാല്യത്തെ അഫ്സൽ നേരിട്ടത് നാൽക്കാലികളുമായുള്ള ചങ്ങാത്തംകൊണ്ട്. ഒാർമവെച്ചകാലം മുതൽ 
പശുക്കളുമായി അടുപ്പമുണ്ട് അഫ്സലിന്. അയൽക്കാരനായ താഴെകുനിയേടത്ത് മുഹമ്മദിെൻറ പശുവിനെ തീറ്റാൻ സഹായിച്ചാണ് തുടക്കം. എട്ടു വയസ്സുള്ളപ്പോൾ അതിനെ കറക്കാൻ തുടങ്ങി.കന്നുകാലികളോടുള്ള അഫ്സലിെൻറ താൽപര്യം കണ്ടറിഞ്ഞ മുഹമ്മദ് ഒരു കുട്ടനെ സമ്മാനമായി നൽകി. ഇതിെന പോറ്റുന്നതിനിടെ 2007ൽ വലിയുമ്മയുടെ കമ്മൽ പണയംവെച്ച് ഒരു പശുക്കുട്ടിയെകൂടി വാങ്ങി. ഇതിനിടെ ഗ്രാമപഞ്ചായത്ത് 10,000 രൂപ അനുവദിച്ചു. 

നേരേത്ത ഉണ്ടായിരുന്ന രണ്ടിനെയും വിറ്റ തുകകൂടി ചേർത്ത് 25,000 രൂപക്ക് 12 വയസ്സുള്ളപ്പോൾ അഫ്സൽ ഒരു പശുവിനെ വാങ്ങി. ഇപ്പോൾ മൂന്നു പശുക്കളുണ്ട്. ശരാശരി ദിനേന 35 ലിറ്റർ പാൽ ലഭിക്കും. വലിയുമ്മയുൾപ്പെടെയുള്ള വീട്ടുകാർക്ക് ആശ്രയം അഫ്സലിെൻറ വരുമാനം.ഏഴു വർഷം മുമ്പ് കീഴ്പയ്യൂരിൽ മിൽമ സംഘടിപ്പിച്ച ക്ഷീരോത്സവത്തിലെ ക്വിസ് മത്സരവുമായി ബന്ധപ്പെട്ട് ഹൃദ്യമായ ഒരനുഭവമുണ്ട് അഫ്സലിന്. അന്നത്തെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥി അഫ്സലായിരുന്നു.

32 പേർ പെങ്കടുത്ത മത്സരത്തിൽ സമ്മാനമൊന്നും ലഭിച്ചില്ല. എങ്കിലും അഫ്സലിെൻറ പ്രകടനം അന്നവിടെയുണ്ടായിരുന്ന പയ്യോളി സ്വദേശി എ.എസ്.െഎ സുധാകരനെ ആകർഷിച്ചു. അദ്ദേഹം പിറ്റേ ദിവസം അഫ്സലിനെ കൊയിലാണ്ടി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തനിക്ക് ഒരു പശുക്കുട്ടിയെ കച്ചവടമാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. എ.എസ്.െഎയുടെ ആവശ്യമായതിനാൽ ബാലനായ അഫ്സൽ ആവേശത്തോടെ പൂക്കാട് തൂവ്വക്കോട് പോയി ലക്ഷണമൊത്ത പശുക്കുട്ടിയെ കണ്ട് 3800 രൂപക്ക് വിലയുറപ്പിച്ചു. വിവരമറിയിച്ചപ്രകാരം എ.എസ്.െഎ സ്ഥലത്തെത്തി പണം നൽകി ഉടമയിൽനിന്ന് പശുവിനെ ഏറ്റുവാങ്ങി.

പിതൃതുല്യനായ വാത്സല്യത്തോടെ അവിടെവെച്ചുതന്നെ അദ്ദേഹം അത് അഫ്സലിന് കൈമാറി. മികച്ച ഒരു ക്ഷീരകർഷകനായി മാറെട്ട എന്ന് ആശംസിക്കുകയും ചെയ്തു.2014ൽ പഞ്ചായത്തിലെ മികച്ച യുവക്ഷീരകർഷകനുള്ള അവാർഡ് അഫ്സലിന് ലഭിച്ചിട്ടുണ്ട്. നാട്ടിലെ പശുക്കൾക്ക് രോഗം വന്നാൽ മരുന്ന് കുടിപ്പിക്കാൻ ഉടമകൾ പലപ്പോഴും ആശ്രയിക്കുന്നത് അഫ്സലിനെയാണ്.പ്ലസ് വൺ വരെ പഠിച്ച അഫ്സൽ പശുപരിചരണവുമായി ബന്ധപ്പെട്ട ക്ലാസുകളിൽ എത്ര ദൂെരയാണെങ്കിലും പെങ്കടുക്കും.

നെല്ലാരു ആല നിർമിക്കാൻ  സഹായത്തിനായി മൂന്നു പ്രാവശ്യം പഞ്ചായത്തിൽ അപേക്ഷ നൽകി. ഫലമുണ്ടായില്ല.‘ഗോദാനം’ പദ്ധതിപ്രകാരം ക്ഷീരവികസന വകുപ്പിന് അപേക്ഷ നൽകിയിട്ട് കൊല്ലം മൂന്നായി. അതും ഇതുവരെ കിട്ടിയിട്ടില്ല. കുറെക്കൂടി പശുക്കളെ സ്വന്തമാക്കി മികച്ച ഒരു ക്ഷീരകർഷകനാകണം എന്നാണ് അഫ്സലിെൻറ ആഗ്രഹം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAgriculture NewsMilk ProducerAfsalAroorchemanchery
News Summary - Milk Producer Afsal in Aroor, chemanchery -Agriculture News
Next Story