മത്സ്യക്കൊയ്ത്തിന് കടൽക്കൂടൊരുക്കാം
text_fieldsവാണിജ്യാടിസ്ഥാനത്തില്‍ മത്സ്യകൃഷി വ്യാപിക്കാന്‍ കടലില്‍ കൂട്കൃഷി പരീക്ഷണം. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിെൻറ (സി.എം.എഫ്.ആര്.ഐ) സാങ്കേതിക സഹായത്തോടെ തൃശൂർ ജില്ലയിലെ പെരിഞ്ഞനത്തെ സമുദ്രം ഗ്രൂപ്പാണ് പെരിഞ്ഞനം വെസ്റ്റിലെ സമിതി ബീച്ചില്‍ പദ്ധതിക്ക് തുടക്കമിട്ടത്. കരയില്‍നിന്ന് ഒരു കി.മീറ്റര്‍ അകലെ കൂട് സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതാണ് പദ്ധതി. ആറു മീറ്റര്‍ വ്യാസമുള്ള കമ്പി വളയത്തില്‍ നാലുമീറ്റര്‍ ആഴത്തില്‍ വല ഘടിപ്പിച്ചാണ് കൂട് ഒരുക്കുന്നത്. കൂട് ഒഴുകിപ്പോകാതിരിക്കാന്‍ കല്ലുകള്‍ കെട്ടി താഴ്ത്തിയിടും. വല പൊങ്ങി നില്‍ക്കാനായി കമ്പി വളയത്തില്‍ പ്ലാസ്റ്റിക് വീപ്പകള്‍ കെട്ടിയിട്ടുണ്ട്. കടലിെൻറ സ്വാഭാവിക അന്തരീക്ഷത്തില്‍ വളരുന്ന മീന്‍ കുഞ്ഞുങ്ങള്‍ ഏഴാംമാസം വിളവെടുക്കാം. 1000 കാളാഞ്ചി കുഞ്ഞുങ്ങളെയാണ് ആദ്യപടിയായി നിക്ഷേപിച്ചത്. മൂന്നു ലക്ഷത്തോളം രൂപയാണ് പദ്ധതിയുടെ ചെലവ്. സമുദ്രം ഗ്രൂപ്പിലെ ജിബിന്‍ കളപ്പുരക്കലിെൻറ നേതൃത്വത്തില്‍ എട്ട് പേരാണ് കൃഷി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.