Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightപ്രവാസം വിട്ട് ഹൈടെക്...

പ്രവാസം വിട്ട് ഹൈടെക് കര്‍ഷകനിലേക്ക്

text_fields
bookmark_border
പ്രവാസം വിട്ട് ഹൈടെക് കര്‍ഷകനിലേക്ക്
cancel
camera_alt?????????? ????? ???????
ഒന്നര പതിറ്റാണ്ട് നീണ്ടു നിന്ന പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ എത്തിയ ഹരിപ്രസാദ് വരുമാനമാര്‍ഗമായി സ്വീകരിച്ചത് പശുവളര്‍ത്തല്‍. ഒപ്പം തീറ്റപുല്‍കൃഷിയും പച്ചക്കറിയും മറ്റു വിളകളും മത്സ്യകൃഷിയും. 2016ല്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകനുള്ള പുരസ്കാരം ലഭിച്ചത് ഇളംഗമംഗലം കിഴക്കടത്ത് കെ.എസ്. ഹരിപ്രസാദിനാണ്. പതിനഞ്ചര വര്‍ഷം അജ്മാനില്‍ പ്രിന്‍റിങ് പ്രസ് ജീവനക്കാരനായി സേവനമനുഷ്ടിച്ചശേഷം 2014ല്‍ നാട്ടില്‍ എത്തി വ്യാപാരം തുടങ്ങിയെങ്കിലും അതു നിര്‍ത്തിയാണ് ഡെയറി ഫാം തുടങ്ങിയത്. അജ്മാനില്‍ ഹരിപ്രസാദിനൊപ്പം ഉണ്ടായിരുന്ന ഇളയ മകന്‍ ജയശങ്കറും നാട്ടിലത്തെി പിതാവിനെ കൃഷിയില്‍ സഹായിക്കുന്നു. ഹരിപ്രസാദിന്‍റെ ഭാര്യ പ്രമീളയും തുണയായുണ്ട്.കുട്ടിക്കാലം മുതലേ ഹരിപ്രസാദിന്‍്റെ വീട്ടില്‍ അഞ്ച്-എട്ട് പശുക്കളെ വളര്‍ത്തിയിരുന്നു. ഇതാണ് പിന്നീട് വലിയതോതിലുള്ള പശുവളര്‍ത്തലിലേക്ക് ഇദ്ദേഹത്തെ നയിച്ചത്. 2016 മെയില്‍ ഡെയറി ഫാം ആരംഭിക്കാന്‍ ക്ഷീരവികസന വകുപ്പ് ഒരു ലക്ഷം രൂപ വായ്പ നല്‍കി. ശാസ്ത്രീയ രീതിയിലാണ് എരുത്തില്‍ നിര്‍മിച്ചിരിക്കുന്നത്.

ഹൈടെക് മികവോടെ പശുവളര്‍ത്തല്‍

പശുക്കള്‍ക്ക് വെള്ളം കുടിക്കാന്‍ യന്ത്രവല്‍കൃത സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതില്‍ ഓരോ പശുവിന്‍്റെയും മുന്നില്‍ സജ്ജീകരിച്ചിരിക്കുന്ന പാത്രത്തില്‍ നിന്ന് കുടിക്കുന്നതിനനുസരിച്ച് വെള്ളം നിറഞ്ഞുകൊണ്ടേയിരിക്കും. വെള്ളം തീരുന്ന മുറക്ക് വലിയ സംഭരണിയില്‍ വെള്ളം നിറച്ചാല്‍ മതി. ഈ സമ്പ്രദായം മൂലം പശുക്കള്‍ക്ക് ആവശ്യാര്‍ഥം വെള്ളം കുടിക്കാം. വേനല്‍ക്കാലത്ത് വലിയ സഹായമാണിത്. പശുക്കള്‍ കിടക്കുന്നിടത്ത് റബര്‍ മാറ്റ്, ഫാന്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പശുക്കള്‍ കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും പരിക്കേല്‍ക്കാതിരിക്കാന്‍ റബര്‍മാറ്റ് സഹായകമാണ്.
ജഴ്സി, ഹോസ്റ്റണ്‍ ഫ്രഷ്, സിന്ധി ഇനങ്ങളില്‍ 12 കറവപശുക്കളും കിടാക്കളും  ഉള്‍പ്പെടെ 28 എണ്ണമാണുള്ളത്.  പ്രതിദിനം 80 ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും കടിക, മണ്ണടി ക്ഷീര സഹകരണ സംഘങ്ങളിലും സ്വകാര്യ വ്യക്തികള്‍ക്കും പാല്‍ വില്‍ക്കുന്നുണ്ട്. പശുവളര്‍ത്തലിന് വെറ്ററനറി സര്‍ജന്‍ എസ്. സായിപ്രസാദിന്‍െറ പിന്തുണ പ്രോത്സാഹനമായെന്ന് ഹരിപ്രസാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 13, 500 ലിറ്റര്‍ പാല്‍ അളന്നതിന്‍്റെ ക്രഡിറ്റും ഹരിപ്രസാദിനു സ്വന്തമാണ്. മേഖല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്നതിന്‍്റെ പുരസ്കാരവും ലഭിച്ചിരുന്നു.
കറവയന്ത്രം ആണ് ഉപയോഗിക്കുന്നത്. കാലിത്തീറ്റ, ബിയര്‍ വേസ്റ്റ്, കപ്പ വേസ്റ്റ്, ഉഴുന്ന്, തവിട്, ചോളം, പുളിയരി, അരിയും ഗോതമ്പും കലര്‍ത്തിയുണ്ടാക്കിയ കഞ്ഞി, കാത്സ്യം എന്നിവയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. വലിയ ഒരു പശുവിന് ദിവസേന പത്ത് കിലോ തീറ്റ നല്‍കും. ഒരേക്കറില്‍ തീറ്റപുല്‍ കൃഷിയുമുണ്ട്. ചാണകം മണ്ണിര കമ്പോസ്റ്റിനും ചാണകപൊടി കാര്‍ഷിക ആവശ്യങ്ങള്‍ക്കും നല്‍കും. മകന്‍ ജയശങ്കറാണ് മത്സ്യകൃഷിക്കു നേതൃത്വം നല്‍കുന്നത്.

ഹരിപ്രസാദ് സജ്ജീകരിച്ച മത്സ്യക്കുളം
 

മത്സ്യകൃഷിപ്പൊലിമ

45 സെന്‍റ് സ്ഥലത്താണ് കുളം നിര്‍മിച്ചിരിക്കുന്നത്. കട്ല, രോഹു, മൃഗാല്‍ എന്നീയിനം മത്സ്യങ്ങള്‍ 700ല്‍പരമുണ്ട്. റെഡ് വില്ലി മത്സ്യവും പ്രത്യേകം വളര്‍ത്തുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന്‍്റെ കവിയൂര്‍ കേന്ദ്രത്തില്‍ നിന്നും ആലപ്പുഴയില്‍ സ്വകാര്യ ഫാമില്‍ നിന്നുമാണ് മത്സ്യകുഞ്ഞുങ്ങളെ വാങ്ങിയത.് മത്സ്യ തീറ്റയും കടലപിണ്ണാക്ക്, അരി, തവിട് എന്നിവ കലര്‍ത്തി പൊടിച്ചതും ഇവക്കു നല്‍കുന്നു. കൂടാതെ ചേന, ചേമ്പ്, കാച്ചില്‍, കപ്പ, ഏത്തന്‍, പാളയംകോടന്‍, ഞാലിപൂവന്‍ വാഴകളും ഇഞ്ചി, പച്ചക്കറി എന്നിവയും 30 സെന്‍റില്‍ കൃഷി ചെയ്യുന്നു. ഹരിപ്രസാദിന്‍്റെ മുത്ത മകന്‍ ഹരിശങ്കര്‍ അബുദബിയില്‍ നാഷനല്‍ ഡ്രില്ലിങ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veterinary and fisheries
News Summary - http://54.186.233.57/node/add/article
Next Story