Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right‘ഞാറ്റുവേല’ കിളികളായ്...

‘ഞാറ്റുവേല’ കിളികളായ് ബംഗാളികള്‍

text_fields
bookmark_border
‘ഞാറ്റുവേല’ കിളികളായ് ബംഗാളികള്‍
cancel

തിരിമുറിയാതെ മഴ പെയ്യേണ്ട തിരുവാതിര ഞാറ്റുവേല പിറന്നതിന്‍െറ  പിറ്റേന്നാള്‍ ഞാറ്റുപാട്ടില്ലാതെ പാടത്ത് ഞാറു നടാന്‍ എത്തിയത് ബംഗാളികള്‍.  നെല്‍കൃഷിക്കും ഇതരസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയിലത്തെിയെന്ന തിരിച്ചറിവിന്‍െറ പകലായിരുന്നു അത്. കോള്‍പാടങ്ങളും മുപ്പൂ കൃഷിയിടങ്ങളും ഒട്ടേറെയുള്ള തൃശൂരില്‍ ബംഗാളികളുടെ അരങ്ങേറ്റം കെങ്കേമമാകുമെന്ന് ഉറപ്പ്.  മലയാളം ഇത്തിരിയിത്തിരി പറയാന്‍ ശീലിച്ച സിനിമാപ്രേമിയായ ഒരു ബംഗാളി ‘ഞാറ്റുവേല കിളിയേ, ഒരു പാട്ടുപാടി വരുമോ...’ എന്ന വരികള്‍ മൂളി. പുതിയ കാലത്തെ ഞാറ്റുപാട്ട്. മുണ്ടത്തിക്കോട് കൃഷിഭവന്‍െറ കീഴിലെ രാജഗിരി, അരവൂര്‍, പെരിങ്ങണ്ടൂര്‍ പാടശേഖരത്തിലെ വിരിപ്പ് കൃഷിക്കാണ് ഇതരസംസ്ഥാനക്കാര്‍ ഞാറുനട്ടത്. 23 ഏക്കറിലാണ് പാടശേഖര സമിതി കൃഷിയിറക്കുന്നത്. മലയാളികളെ പണിക്ക് കിട്ടാഞ്ഞതിനാല്‍ ഇതരസംസ്ഥാനക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയായെന്ന് സമിതി. ഇതരസംസ്ഥാനക്കാരായ 27 പേരാണ് ഞാറ് നട്ടത്.  ഇവരുടെ വേഗത്തിലുള്ള ഞാറുനടീല്‍ അതിശയിപ്പിക്കുന്നതാണ്. രണ്ട് ദിവസംകൊണ്ട് 13 ഏക്കര്‍ പാടം നട്ടുതീര്‍ത്തു. കാട്ടകാമ്പാല്‍ സ്വദേശിയായ കരാറുകാരന്‍ വഴിയാണ് ഇതരസംസ്ഥാനക്കാര്‍ ഞാറുനടീലിന് എത്തിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story